തിരുവനന്തപുരം:: മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ മമ്മൂട്ടിയെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍. “മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്കാരം നേടിയതിന് അഭിനന്ദനങ്ങള്‍ മമ്മൂക്ക” – രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ കുറിച്ചു.
ഇന്ത്യന്‍ സിനിമയ്‌ക്കും മലയാള സിനിമയ്‌ക്കും അഭിമാനനിമിഷമാണിതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു. ഇനിയും കൂടുതല്‍ അവിസ്മരണീയ പ്രകടനങ്ങളും തുടര്‍ച്ചയായ വിജയങ്ങളും ആശംസിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഭ്രമയുഗം എന്ന സിനിമയിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിനാണ് മമ്മൂട്ടിയെ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഇതിന് മുന്‍പ് മൂന്ന് തവണ മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
ഇതിന് മുന്‍പ് 1990 (മതിലുകൾ, ഒരു വടക്കൻ വീരഗാഥ) 1994 (വിധേയൻ, പൊന്തൻ മാട), 1999 (അംബേദ്കർ – ഇംഗ്ലീഷ്) എന്നീ സിനിമകളിലെ പ്രകടനങ്ങള്‍ക്കാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചത്.
















