Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗ്യാസ് പൈപ്പ്‌ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു : നഷ്ട പരിഹാരമായി 77 ലക്ഷം രൂപ വിതരണം ചെയ്തു ആശങ്കകള്‍ക്കടിസ്ഥാനമില്ലെന്ന് ഗെയില്‍ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 10:28 pm IST
inKannur

കണ്ണൂര്‍: ജില്ലയിലൂടെ കടന്നുപോകുന്ന ഗ്യാസ് പൈപ്പ്‌ലൈനിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു കഴിഞ്ഞതായും പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന ആശങ്കകള്‍ക്കടിസ്ഥാനമില്ലെന്നും ഗെയില്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലയില്‍ മൊത്തം 83 കിലോമീറ്റര്‍ ദൂരത്തിലാണ് ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ഇതില്‍ കുറുമാത്തൂര്‍ വില്ലേജിലെ രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് പ്രവര്‍ത്തികള്‍ ആരംഭിച്ചിരിക്കുന്നത്. ഇത്രയും ദൂരത്തില്‍ പൈപ്പ് ഇടുമ്പോള്‍ കാര്‍ഷിക മേഖലയില്‍ സ്ഥലം ഉടമകള്‍ക്ക് സംഭവിക്കുന്ന നഷ്ടത്തിന് പരിഹാരമായി ഇതുവരെ 77 ലക്ഷം രൂപ വിതരണം ചെയ്തു കഴിഞ്ഞതായി ഇവര്‍ പറഞ്ഞു.

സ്ഥലമുടമകളില്‍ നിന്നും ഉപയോഗ അവകാശം മാത്രമാണ് ഗെയില്‍ വാങ്ങിയിട്ടുളളതെന്നും ഈ വകയിലുളള നഷ്ടപരിഹാരത്തുക പൈപ്പിടല്‍ പ്രവൃത്തി പൂര്‍ണ്ണമായ ശേഷം ഭൂവുടമകള്‍ക്ക് വിതരണം ചെയ്യുമെന്നും ഇവര്‍ പറഞ്ഞു. പൈപ്പ് കടന്നു പോകുന്നതിന്റെ 10 മീറ്റര്‍ സ്ഥലമാണ് കമ്പനി ഉപയോഗ അവകാശത്തിന് ഏറ്റെടുത്തിരിക്കുന്നതെന്നും വരും ദിവസങ്ങളില്‍ പ്രവര്‍ത്തി ഏറ്റെടുക്കുന്നതിനനുസരിച്ച് പൈപ്പ്‌ലൈന്‍ കടന്നു പോകുന്ന ജില്ലയിലെ മറ്റിടങ്ങളിലെ ഭൂവുടമകള്‍ക്കും നഷ്ടപരിഹാരത്തുക വിതരണം ചെയ്യുമെന്നും ഇവര്‍ അറിയിച്ചു.

ആവശ്യത്തിലധികം സുരക്ഷാ സൗകര്യങ്ങളൊരുക്കിയാണ് പദ്ധതിയുടെ പൈപ്പ്‌ലൈന്‍ നിര്‍മ്മാണം നടക്കുന്നത്. ഇപ്പോഴും പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നും ഇനിയും ആര്‍ക്കെങ്കിലും ആശങ്കകളുണ്ടെങ്കില്‍ ഇത് തീര്‍ത്തു കൊടുക്കാന്‍ ഗെയില്‍ തയ്യാറാണെന്നും ഇവര്‍ പറഞ്ഞു.

വിദഗ്ധരായ ഏജന്‍സികളേയും തൊഴിലാളികളെയുമാണ് പ്രവര്‍ത്തികള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഗെയില്‍ ആജീവനാന്ത കാലത്തേക്കാണ് ഭൂമിയുടെ ഉപയോഗ അവകാശം ഗെയില്‍ നേടിയിരിക്കുന്നതെങ്കിലും പ്രസ്തുത ഭൂമിയില്‍ അടുക്കളത്തോട്ടം മറ്റ് കാര്‍ഷിക ആവശ്യങ്ങള്‍ എന്നിവയ്‌ക്കായി ഭൂവുടമയ്‌ക്ക് ഉപയോഗിക്കാം. എന്നാല്‍ സ്ഥിരം നിര്‍മ്മാണവും ബോര്‍വെല്‍, കിണര്‍ എന്നിവ നിര്‍മ്മിക്കാന്‍ പാടില്ലാത്തതാണെന്നും ഇവര്‍ പറഞ്ഞു. രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ 35 വര്‍ഷമായി വാതക പൈപ്പ് ലൈന്‍ സംവിധാനം നിലവിലുണ്ട്. ഇവിടങ്ങളിലൊന്നുമില്ലാത്ത ആശങ്കക്ക് കേരളത്തില്‍ അടിസ്ഥാനമില്ലെന്നും പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ നിര്‍ഭാഗ്യവശാല്‍ സംഭവിച്ചാല്‍ ഭൂവുടമയുടെ പേരില്‍ കേസെടുക്കുമെന്നും മറ്റുമുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഉടമയുടെ സ്ഥലത്ത് പൈപ്പ്‌ലൈനിടുമ്പോള്‍ നിയമപരമായ നീക്കുപോക്കിന്റെ ഭാഗമായാണ് ഇത്തരം കാര്യങ്ങള്‍ രേഖകളില്‍ പറയുന്നുവെന്നതല്ലാതെ ഇതുവരെ ആരും തന്നെ ഇത് ഉപയോഗപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് സ്ഥലമുടമകളുടെ ഈ ആശങ്കയും അസ്ഥാനത്താണെന്ന് കമ്പനി ഭാരവാഹികള്‍ പറഞ്ഞു.

അമേരിക്കയിലും മറ്റുമുണ്ടായ അപകടങ്ങള്‍ തികഞ്ഞ അശ്രദ്ധകൊണ്ട് സംഭവിച്ചതാണ്. ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കുപ്രചരണങ്ങള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ല. 1955 കാലഘട്ടത്തില്‍ നൂതനമായ വെല്‍ഡിങ്ങ് സംവിധാനങ്ങളൊന്നുമില്ലാത്ത കാലത്താണ് അമേരിക്കയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത്. മാത്രമല്ല ലാഭക്കൊതി കാരണം പൈപ്പിലൂടെ സാധാരണയായി കടത്തിവിടേണ്ടതിന്റെ മൂന്ന് മടങ്ങാണ് വാതകം കടത്തിവിട്ടത്. അതുകൊണ്ടാണ് അപകടമുണ്ടായത്. എന്നാല്‍ ഇപ്പോള്‍ ഡിസൈനിങ്ങ് ഘട്ടത്തില്‍ത്തന്നെ ഏത് മെറ്റീരിയല്‍ കൊണ്ട് പൈപ്പ് ഉണ്ടാക്കണമെന്നുവരെ തീരുമാനിച്ച് മികച്ച മെറ്റീരിയലുപയോഗിച്ചാണ് പൈപ്പ് നിര്‍മിച്ചിരിക്കുന്നത്.

പൈപ്പിടല്‍ പൂര്‍ത്തിയായി കമ്മീഷന്‍ ചെയ്യപ്പെടുന്നതോടെ 24 മണിക്കൂറും പൈപ്പ്‌ലൈന്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരുണ്ടാകുമെന്നും പൈപ്പ്‌ലൈന്‍ പോകുന്നതിനായി ഒരാളുടെ വീടു പോലും മാറ്റേണ്ട അവസ്ഥയുണ്ടാകില്ലെന്നും അങ്ങനെ മാറ്റേണ്ടി വരുന്നിടത്ത് പൈപ്പ്‌ലൈനിന്റെ അലൈന്‍മെന്റ് മാറ്റി സ്ഥാപിക്കുമെന്നും ഇവര്‍ പറഞ്ഞു.

പൈപ്പ്‌ലൈന്‍ വഴി കൊച്ചിയില്‍ 690 ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ടെന്നുംവാതക പൈപ്പ്‌ലൈന്‍ സ്ഥാപിച്ചതു വഴി മാസം 85 ലക്ഷം രൂപ സര്‍ക്കാറിന് നികുതിയിനത്തില്‍ ലഭ്യമാകുന്നുണ്ടെന്നും ഗെയില്‍ അധികൃതര്‍ പറഞ്ഞു. കുറുമാത്തൂര്‍ മുതല്‍ കോഴിക്കോട് വരെയുളള പൈപ്പിടല്‍ ജോലി കല്‍പ്പതെരുവെന്ന കമ്പനിയാണ് ഏറ്റെടുത്ത് നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ കണ്‍സ്ട്രക്ഷന്‍ ചീഫ് മാനേജര്‍ എന്‍.എസ്.പ്രസാദ്, അനില്‍ കുമാര്‍, ഷണ്‍മുഖംപിളള, രേവതി വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.