Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍ട്ടിതടവുകാര്‍ നിറയുന്നു : മനോജ് വധക്കേസിലെ പ്രതികള്‍ക്ക് പിന്നാലെ മറ്റ് സിപിഎം തടവുകാരേയും കണ്ണൂരിലേക്ക് മാറ്റാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 11:14 pm IST
inKannur

കണ്ണൂര്‍: രാഷ്‌ട്രീയ കൊലക്കേസുകളില്‍ ശിക്ഷയഅനുഭവിക്കുന്ന സിപിഎം സഖാക്കള്‍ക്ക് സുഖവാസമൊരുക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. കൊലക്കേസുകളിലെ പ്രതികളെ സംരക്ഷിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കുമ്പോഴും കീഴ്ഘടകങ്ങളുടെ സമ്മര്‍ദ്ദത്തിന് പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും വഴങ്ങിയാണ് പുതിയ നീക്കങ്ങള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മറ്റു ജയിലുകളില്‍ കഴിയുന്ന പ്രധാന പാര്‍ട്ടി തടവുകാരെയെല്ലാം കണ്ണൂരിലെത്തിക്കാനുള്ള നീക്കം ശക്തമാക്കിയതായാണ് സൂചന. പാര്‍ട്ടി അധികാരത്തിലെത്തിയിട്ടും വേണ്ട പരിഗണന ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി തടവുകാര്‍ക്കിടയിലും തടവുകാരുടെ കുടുംബങ്ങള്‍ക്കിടയിലും ഉയര്‍ന്നിട്ടുണ്ടെന്നും ഇതിന് പരിഹാരമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ച് എല്ലാ സൗകര്യങ്ങളും നല്‍കി തടവുകാരുടേയും കുടുംബാംഗങ്ങളുടേയും പ്രീതിപിടിച്ചു പറ്റാമെന്ന തിരിച്ചറിവിന്റെ ഭാഗമാണ് പുതിയ നീക്കം.

ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആവശ്യപ്രകാരം ഏതാനും ദിവസം മുമ്പ് എറണാകുളം സബ്ജയിലില്‍ നിന്നും കണ്ണൂരിലേക്ക് മാറ്റിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഗൂഡാലോചനാക്കേസില്‍ പ്രതിപ്പട്ടികയിലുള്ള കേസാണ് കതിരൂര്‍ മനോജ് വധക്കേസ്. കൊലക്കേസിലെ മുഖ്യപ്രതിയും പി.ജയരാജന്റെ ഡ്രൈവറുമായിരുന്ന വിക്രമന്‍ അടക്കമുള്ള പ്രതികളെയാണ് കണ്ണൂരിലെത്തിച്ചിരിക്കുന്നത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെട്ട ശിക്ഷയനുഭവിക്കുന്ന പ്രതികളെയടക്കം കണ്ണൂരിലേക്ക് മാറ്റാന്‍ ഉന്നതതല നീക്കം ആരംഭിച്ചതായാണ് സൂചന.

പ്രതികളുടെ ജയില്‍മാറ്റ ഹര്‍ജി സിബിഐ കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഡിജിപി പ്രത്യേക ഉത്തരവിലൂടെ മാറ്റം നടപ്പാക്കിയത്. നേരത്തേ കണ്ണൂരിലായിരുന്ന പ്രതികളെ സിബിഐ കോടതിയാണ് എറണാകുളത്തേക്ക് മാറ്റിയിരുന്നത്. 850 തടവുകാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ത്തന്നെ 1100 ലേറെ തടവുകാരുണ്ട്. പല പ്രമുഖ കേസുകളിലും ശിക്ഷയനുഭവിക്കുന്ന പാര്‍ട്ടി തടവുകാരില്‍ പലരും ജയില്‍ മാറ്റത്തിനുള്ള അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. കണ്ണൂരിലേക്ക് മാറ്റിയ കതിരൂര്‍ കേസ് പ്രതികളായ 16 പേരെയും ഒറ്റബ്ലോക്കിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നതും ജയില്‍ മാറ്റം ആസൂത്രിതമാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കണ്ണൂരിലേക്ക് മാറ്റണമെന്ന പ്രതികളുടെ അപേക്ഷ പരിഗണിക്കുന്നതിന് മറ്റ് ജയിലുകളിലെ അസൗകര്യവും തടവുകാരുടെ ബാഹുല്യവും ചൂണ്ടിക്കാട്ടുന്നതെങ്കിലും കണ്ണൂരില്‍ ഇപ്പോള്‍ തന്നെ തടവുകാര്‍ അധികമാണ്.

രാഷ്ര്ടീയക്കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് കണ്ണൂരില്‍ വിഐപി പരിവേഷമാണ്. ഇവരെ കാണാന്‍ പാര്‍ട്ടി ഘടകങ്ങളില്‍ നിന്നായി ധാരാളം സന്ദര്‍ശകരെത്തുകയും ചെയ്യും. ബന്ധുക്കള്‍ അടക്കമുള്ള സന്ദര്‍ശകരുടെ സൗകര്യത്തിനായാണ് പാര്‍ട്ടി ഇടപെടലോടെ കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ കണ്ണൂരിലെത്തിച്ചിരിക്കുന്നത്. പൊതുവേദികളില്‍ കണ്ണൂരിലെ സിപിഎമ്മുകാരായ കൊലയാളികളെ തള്ളിപ്പറയുമെങ്കിലും പ്രതികള്‍ക്ക് സാധാരണ നിയമസഹായങ്ങള്‍ നല്‍കുന്നതും പോലീസിനെ സ്വാധീനിച്ച് റിമാന്‍ഡ്-വിചാരണാ സമയത്ത് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതും സിപിഎം നേതൃത്വം നേരിട്ടാണ്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ലഭ്യമായിരുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ടി.പി വധക്കേസില്‍ ഉള്‍പ്പെട്ട സിപിഎമ്മുകാരായ പ്രതികളെ പൂജപ്പുരയിലേയ്‌ക്കും വിയ്യൂരിലേക്കുമായി മാറ്റിയിരുന്നത്. ഇതേ പ്രതികളേയാണ് ഭരണസ്വാധീനം ഉപയോഗിച്ച് വീണ്ടും കണ്ണൂരിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.