Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഉപ്പു നനവുള്ള കണ്ണീര്‍ചിരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 11:05 am IST
inLiterature

ഏതുരംഗത്തും ചിലര്‍ നമുക്കൊപ്പമാണെന്നും അവര്‍ നമ്മുടെ പകരക്കാരാണെന്നുമൊക്കെ തോന്നും. രാഷ്‌ട്രീയത്തിലും സാഹിത്യത്തിലും എന്നല്ല പലതിലും ഇത്തരം പകരംവെപ്പുകള്‍ കണ്ടെന്നു വരാം.

നമ്മുടെ പ്രതിബിംബം എന്നല്ല, നാം അടുത്തറിയുന്നതും അങ്ങനെയൊക്കെ ആയിത്തീരാന്‍ ആഗ്രഹിക്കുന്നതും അപൂര്‍വമായി നാം തന്നെ എന്നുപോലും തോന്നിപ്പോകുംവിധം പകര്‍പ്പാകുന്ന ചിലരും ചിലതും. ഇതു കൂടുതലും സാഹിത്യത്തിലാണ്. വായിച്ചുപോകുമ്പോള്‍ നാം നമ്മെത്തെന്നെ വായിച്ചു നീങ്ങുകയാണെന്നു തോന്നുംവിധമുള്ള അനുഭവം സൃഷ്ടിക്കുന്ന സാഹിത്യമുണ്ട്. വലിപ്പച്ചെറുപ്പമില്ലാത്ത അത് എല്ലാവരുടേയുമാകാം. കുട്ടികളുടേയും മുതിര്‍ന്നവരുടേതുമായ എല്ലാവരുടേയും. അങ്ങനെ നമ്മുടെ സാഹിത്യത്തില്‍ അധികമില്ല. എന്നാല്‍ അങ്ങനെ എല്ലാമായി ഒരാളുണ്ട്, വൈക്കം മുഹമ്മദ് ബഷീര്‍. മലയാള സാഹിത്യത്തിലെ എന്നും പുതുമയുള്ള ജനകീയന്‍. ഇന്ന് ബഷീറിന്റെ ഇരുപത്തിമൂന്നാം ചരമദിനം.

മലയാളത്തേയും മലയാളിയേയും ഭാഷയും കഥകളുംകൊണ്ട് പ്രാദേശികമായി അടുപ്പിച്ച കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. എഴുത്തുകാര്‍ ചുറ്റുവട്ടങ്ങളെ വകഞ്ഞുമാറ്റി അപരിചിതമായ ലോക ജീവിതവും വിശേഷങ്ങളും പറഞ്ഞ് സ്വന്തം തട്ടകത്തില്‍നിന്നും ഭാവനയുടെ ആകാശംകേറുമ്പോള്‍ കൂടുതല്‍ പ്രാദേശികമായി അകത്തേക്കുചെന്ന് കാലാതിവര്‍ത്തിയായ ജീവിത വസ്തുതകളെ നേരില്‍പ്പിടിച്ചു എഴുതുകയായിരുന്നു ബഷീര്‍. സര്‍വസാധാരണക്കാരന്റെ ഭാഷയും അവരുടെ ജീവിതംകൊണ്ടു സ്വന്തം രചനകളെ എല്ലാവരുടേതുമാക്കിത്തീര്‍ക്കാന്‍ ബഷീറിനു കഴിഞ്ഞു. ബഷീറിന്റെ കഥാപാത്രങ്ങള്‍ വായനക്കാരുടെ അയല്‍വാസികളോ പരിചിതരോ ഒപ്പമുള്ളവരോ ആകുന്നത് എഴുത്തിലെ ഇത്തരം സത്യസന്ധതകൊണ്ടാണ്. പാത്തുമ്മയും ആടും നമുക്കടുത്തുകൂടി പോകുന്നതും പ്രേമലേഖനം നമ്മുടേതുകൂടി ആയിത്തീരുന്നതും ഈ നേരെഴുത്തുകൊണ്ടാണ്.

എഴുത്തുകാര്‍ക്കു പെട്ടെന്നു വഴങ്ങാത്തതാണ് ലാളിത്യം. പലരും ലളിതമായി എഴുതിവരുമ്പോള്‍ കടുകട്ടി സാഹിത്യമാകുകയാണു പതിവ്. വാക്കുകളെ സാഹിത്യത്തില്‍ മുക്കാതെ പലര്‍ക്കും എഴുത്തുവരില്ല. അത്തരം എഴുത്തുമുടക്കത്തിനിടയിലാണ് ലളിതമായ ഭാഷയില്‍ സാധാരണക്കാരന്റെ വാക്കുകൊണ്ട് അസാധാരണ രചനകള്‍ ബഷീര്‍ നിര്‍വഹിച്ചത്. ഈ എഴുത്തുകാരന്‍ ഉപയോഗിച്ച സംസാര ഭാഷ വിവര്‍ത്തനം ചെയ്യുന്നത് അത്തരക്കാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. എന്നിട്ടും ലോക ഭാഷകളിലേക്ക് മലയാളത്തില്‍ നിന്നും അധികമായി വിവര്‍ത്തനം ചെയ്തത് ബഷീര്‍ രചനകളാണ്. എഴുത്തു വഴിയില്‍ ഹ്യൂമനിസ്റ്റായ ബഷീര്‍ സഹജീവികളോടു മാത്രമല്ല എല്ലാജീവികളോടും മമത പുലര്‍ത്തിക്കൊണ്ട് ഒരു ആഗോള മനുഷ്യഭാവന സാഹിത്യത്തില്‍ സൃഷ്ടിക്കുകയുണ്ടായി. പാമ്പും പഴുതാരയുംവരെ ഭൂമിയുടെ അവകാശികള്‍ ആണെന്നു അദ്ദേഹം പ്രഖ്യാപിച്ചു.

ചിരിയും കരച്ചിലും ആനന്ദവുമൊക്കെ എഴുതുമ്പോഴും ബഷീറിന്റേത് ചിരിക്കരച്ചിലുള്ളതായിരുന്നു എഴുത്തിലെ വികാരം. എനിക്കു മഴയത്തു നടക്കാനാണിഷ്ടം. അപ്പോള്‍ ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ എന്നു ചാര്‍ളി ചാപ്‌ളിന്‍ പറഞ്ഞപോലെയായിരുന്നു ആ ചിരി, വേദനയൂറുന്നത്. നിശബ്ദതകൊണ്ടുപോലും ബഷീര്‍ മിഴാവിന്റെ മുഴക്കം സൃഷ്ടിച്ചു. ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും ഉണ്ടായിരുന്ന കാമുകീകാമുകന്മാരുടെ അന്തരാത്മാവില്‍നിന്നും ഉയര്‍ന്ന നെടുവീര്‍പ്പുകളും മൗനങ്ങളും ശബ്ദങ്ങളുമായിരുന്നു അത്. എഴുത്തുകാരന്‍ വ്യക്തി എന്ന നിലയില്‍ അയാള്‍ അയാള്‍ക്കു സംഭവമാകാം. പക്ഷേ ബഷീര്‍ എല്ലാവര്‍ക്കും ഒരു പ്രസ്ഥാനമാണ്. ഇമ്മണി ബല്യ ഒന്നായ പ്രസ്ഥാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.