Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഉപ്പു നനവുള്ള കണ്ണീര്‍ചിരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 11:05 am IST
in Literature

ഏതുരംഗത്തും ചിലര്‍ നമുക്കൊപ്പമാണെന്നും അവര്‍ നമ്മുടെ പകരക്കാരാണെന്നുമൊക്കെ തോന്നും. രാഷ്‌ട്രീയത്തിലും സാഹിത്യത്തിലും എന്നല്ല പലതിലും ഇത്തരം പകരംവെപ്പുകള്‍ കണ്ടെന്നു വരാം.

നമ്മുടെ പ്രതിബിംബം എന്നല്ല, നാം അടുത്തറിയുന്നതും അങ്ങനെയൊക്കെ ആയിത്തീരാന്‍ ആഗ്രഹിക്കുന്നതും അപൂര്‍വമായി നാം തന്നെ എന്നുപോലും തോന്നിപ്പോകുംവിധം പകര്‍പ്പാകുന്ന ചിലരും ചിലതും. ഇതു കൂടുതലും സാഹിത്യത്തിലാണ്. വായിച്ചുപോകുമ്പോള്‍ നാം നമ്മെത്തെന്നെ വായിച്ചു നീങ്ങുകയാണെന്നു തോന്നുംവിധമുള്ള അനുഭവം സൃഷ്ടിക്കുന്ന സാഹിത്യമുണ്ട്. വലിപ്പച്ചെറുപ്പമില്ലാത്ത അത് എല്ലാവരുടേയുമാകാം. കുട്ടികളുടേയും മുതിര്‍ന്നവരുടേതുമായ എല്ലാവരുടേയും. അങ്ങനെ നമ്മുടെ സാഹിത്യത്തില്‍ അധികമില്ല. എന്നാല്‍ അങ്ങനെ എല്ലാമായി ഒരാളുണ്ട്, വൈക്കം മുഹമ്മദ് ബഷീര്‍. മലയാള സാഹിത്യത്തിലെ എന്നും പുതുമയുള്ള ജനകീയന്‍. ഇന്ന് ബഷീറിന്റെ ഇരുപത്തിമൂന്നാം ചരമദിനം.

മലയാളത്തേയും മലയാളിയേയും ഭാഷയും കഥകളുംകൊണ്ട് പ്രാദേശികമായി അടുപ്പിച്ച കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. എഴുത്തുകാര്‍ ചുറ്റുവട്ടങ്ങളെ വകഞ്ഞുമാറ്റി അപരിചിതമായ ലോക ജീവിതവും വിശേഷങ്ങളും പറഞ്ഞ് സ്വന്തം തട്ടകത്തില്‍നിന്നും ഭാവനയുടെ ആകാശംകേറുമ്പോള്‍ കൂടുതല്‍ പ്രാദേശികമായി അകത്തേക്കുചെന്ന് കാലാതിവര്‍ത്തിയായ ജീവിത വസ്തുതകളെ നേരില്‍പ്പിടിച്ചു എഴുതുകയായിരുന്നു ബഷീര്‍. സര്‍വസാധാരണക്കാരന്റെ ഭാഷയും അവരുടെ ജീവിതംകൊണ്ടു സ്വന്തം രചനകളെ എല്ലാവരുടേതുമാക്കിത്തീര്‍ക്കാന്‍ ബഷീറിനു കഴിഞ്ഞു. ബഷീറിന്റെ കഥാപാത്രങ്ങള്‍ വായനക്കാരുടെ അയല്‍വാസികളോ പരിചിതരോ ഒപ്പമുള്ളവരോ ആകുന്നത് എഴുത്തിലെ ഇത്തരം സത്യസന്ധതകൊണ്ടാണ്. പാത്തുമ്മയും ആടും നമുക്കടുത്തുകൂടി പോകുന്നതും പ്രേമലേഖനം നമ്മുടേതുകൂടി ആയിത്തീരുന്നതും ഈ നേരെഴുത്തുകൊണ്ടാണ്.

എഴുത്തുകാര്‍ക്കു പെട്ടെന്നു വഴങ്ങാത്തതാണ് ലാളിത്യം. പലരും ലളിതമായി എഴുതിവരുമ്പോള്‍ കടുകട്ടി സാഹിത്യമാകുകയാണു പതിവ്. വാക്കുകളെ സാഹിത്യത്തില്‍ മുക്കാതെ പലര്‍ക്കും എഴുത്തുവരില്ല. അത്തരം എഴുത്തുമുടക്കത്തിനിടയിലാണ് ലളിതമായ ഭാഷയില്‍ സാധാരണക്കാരന്റെ വാക്കുകൊണ്ട് അസാധാരണ രചനകള്‍ ബഷീര്‍ നിര്‍വഹിച്ചത്. ഈ എഴുത്തുകാരന്‍ ഉപയോഗിച്ച സംസാര ഭാഷ വിവര്‍ത്തനം ചെയ്യുന്നത് അത്തരക്കാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. എന്നിട്ടും ലോക ഭാഷകളിലേക്ക് മലയാളത്തില്‍ നിന്നും അധികമായി വിവര്‍ത്തനം ചെയ്തത് ബഷീര്‍ രചനകളാണ്. എഴുത്തു വഴിയില്‍ ഹ്യൂമനിസ്റ്റായ ബഷീര്‍ സഹജീവികളോടു മാത്രമല്ല എല്ലാജീവികളോടും മമത പുലര്‍ത്തിക്കൊണ്ട് ഒരു ആഗോള മനുഷ്യഭാവന സാഹിത്യത്തില്‍ സൃഷ്ടിക്കുകയുണ്ടായി. പാമ്പും പഴുതാരയുംവരെ ഭൂമിയുടെ അവകാശികള്‍ ആണെന്നു അദ്ദേഹം പ്രഖ്യാപിച്ചു.

ചിരിയും കരച്ചിലും ആനന്ദവുമൊക്കെ എഴുതുമ്പോഴും ബഷീറിന്റേത് ചിരിക്കരച്ചിലുള്ളതായിരുന്നു എഴുത്തിലെ വികാരം. എനിക്കു മഴയത്തു നടക്കാനാണിഷ്ടം. അപ്പോള്‍ ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ എന്നു ചാര്‍ളി ചാപ്‌ളിന്‍ പറഞ്ഞപോലെയായിരുന്നു ആ ചിരി, വേദനയൂറുന്നത്. നിശബ്ദതകൊണ്ടുപോലും ബഷീര്‍ മിഴാവിന്റെ മുഴക്കം സൃഷ്ടിച്ചു. ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും ഉണ്ടായിരുന്ന കാമുകീകാമുകന്മാരുടെ അന്തരാത്മാവില്‍നിന്നും ഉയര്‍ന്ന നെടുവീര്‍പ്പുകളും മൗനങ്ങളും ശബ്ദങ്ങളുമായിരുന്നു അത്. എഴുത്തുകാരന്‍ വ്യക്തി എന്ന നിലയില്‍ അയാള്‍ അയാള്‍ക്കു സംഭവമാകാം. പക്ഷേ ബഷീര്‍ എല്ലാവര്‍ക്കും ഒരു പ്രസ്ഥാനമാണ്. ഇമ്മണി ബല്യ ഒന്നായ പ്രസ്ഥാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

Kerala

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

Entertainment

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

Entertainment

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

Health

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

പുതിയ വാര്‍ത്തകള്‍

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

ഉള്ളൂർ അവാർഡ് പി.പി ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക്

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.