വേദാന്ത് പ്രകാശ് ഷേണായിക്ക് അച്ഛന് പ്രകാശ് കുമാര്‍ മധുരം നല്കുന്നു. അമ്മ ഷീബ രവി സമീപം
കോട്ടയം: എന്‍ജിനീയറിങ്ങില്‍ രണ്ടാം റാങ്കുകാരനായ വേദാന്ത് പ്രകാശ് ഷേണായിയെ റാങ്കിന്റെ പാതയിലെത്തിച്ചത് മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ ആത്മകഥ. ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ഗ്രേഡ് നേടിയ വേദാന്തിന് അഗ്നിച്ചിറകുകളാണ് സ്കൂളില്‍ നിന്ന് സമ്മാനമായി ലഭിച്ചത്. ഡോ.അബ്ദുള്‍ കലാമാണ് ആരാധ്യപരുഷന്.
വേദാന്ത് പ്രകാശ് ഷേണായി താമസിക്കുന്ന കളത്തിപ്പടി ബ്ലൂ ബെല്‍സ് അപ്പാര്‍ട്ട്മെന്റില്‍ സന്തോഷത്തിലാണ്. അച്ഛന് പ്രകാശ് കുമാറും അമ്മ ഷീബ രവിയും ഫോണ്‍വഴിയുള്ള ആശംസകള്‍ക്ക് നന്ദിപറയുമ്പോള്‍ നേരിട്ട്അഭിനന്ദിക്കാനെത്തുന്നവര്ക്ക് മധുരം നല്കുന്ന തിരക്കിലായിരുന്നു വേദാന്ത്.
എം.ജി യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകനായ പ്രകാശ് കുമാറിനും മണര്‍കാട് സൈനിക വെല്‍ഫയര്‍ ഓഫീസ് ജീവനക്കാരി ഷീബ രവിയും മകന്റെ പഠനകാര്യത്തില്‍ ഇതുവരെ ടെന്‍ഷനുണ്ടായിട്ടില്ല. പരീക്ഷയ്ക്ക് ഉന്നത മാര്ക്കുമായേ വേദാന്ത് എത്തുകയുള്ളുവെന്ന് ഇരുവര്‍ക്കും ഉറപ്പാണ്.
ചിട്ടയായ പഠനമാണ് വേദാന്തിന്റെ വിജയരഹസ്യം. പഠനത്തിന് പ്രത്യേക സമയമില്ലെങ്കിലും പഠിക്കാന്‍ തുടങ്ങിയാല്‍പ്പിന്നെ മറ്റൊന്നിനും സമയവുമില്ല. ഫിസിക്സാണ് ഇഷ്ടവിഷയം. അതുകൊണ്ടാണ് മാന്നാനം കെ.ഇ സ്കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സിന് ചേര്‍ന്നത്. പ്ളസ്ടു പഠനത്തിനൊപ്പം പാലാ ബ്രില്യന്‍സ് അക്കാഡമിയില്‍ എന്‍ട്രസ് കോച്ചിംഗും തുടര്‍ന്നു.
ആദ്യത്തെ പത്ത് റാങ്കില്‍ ഇടംനേടുമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും രണ്ടാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വേദാന്ത് പറഞ്ഞു. കേരള എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ റാങ്കു ണ്ടെങ്കിലും മുംബൈ് ഐഐടിയാണ് വേദാന്തിന്റെ ലക്ഷ്യം. ഐഐടിയിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്സാമില്‍ മികവുറ്റ റാങ്കുള്ളതിനാല്‍ മെക്കാ നിക്കല്‍ വിഭാഗത്തില്‍ പഠിക്കാമെന്നാണ് വേദാന്ത് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: