Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

നോവല്‍ വലിപ്പത്തിലെ പുതുമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 01:38 am IST
inLiterature

വായനയില്‍ കടുത്ത ഗൗരവമുള്ളതും ഭാവനയുടെ വലിയ ആകാശം ഒതുക്കിവെച്ചതുമായ കഥയേയും കവിതയേയും കടന്ന് ദീര്‍ഘ നേരം വായന ആവശ്യപ്പെടുന്ന ആശയങ്ങള്‍ വിപുലീകരിച്ചെഴുതിയ വലിയ നോവലുകളിലേക്കു മലയാള വായന തിരിച്ചു വന്നിട്ട് നാളുകള്‍ കുറച്ചായി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് വലിയ നോവലുകള്‍ വായനയുടെ വലിപ്പ ചെറുപ്പങ്ങള്‍ ഇല്ലാതെ തന്നെ വായിക്കപ്പെട്ടിരുന്നു. അന്നു സമയത്തിരക്കുകളൊന്നും ഇത്തരം വായനയ്‌ക്കു പ്രതിരോധം തീര്‍ത്തിരുന്നില്ല. അന്നു പക്ഷേ നേരമുണ്ടായിരുന്നുവെന്നു പറയുന്നതിലും വലിയ അര്‍ഥമുണ്ടെന്നു തോന്നുന്നില്ല.

മുട്ടത്തു വര്‍ക്കിയുടേയും പി.അയ്യനേത്തിന്റെയും പല നോവലുകളും വലുപ്പമുള്ളവയാണ്. തകഴിയുടെ ബലൂണുകള്‍, കയര്‍, പി.കേശവദേവിന്റെ അയല്‍ക്കാര്‍, ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ, എംടിയുടെ കാലം, അസുരവിത്ത്, മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, പി.വത്സലയുടെ നെല്ല്, ആനന്ദിന്റെ ആള്‍ക്കൂട്ടം, വിലാസിനിയുടെ നോവലുകള്‍, കാക്കനാടന്റെ ഉഷ്ണമേഖല, സി.രാധാകൃഷ്ണന്റെ നോവലുകള്‍ എന്നിങ്ങനെ നൂറുകണക്കിനു നോവലുകള്‍ ഇങ്ങനെ വലിപ്പങ്ങള്‍ നിറഞ്ഞവയായിരുന്നു. അന്നത്തെ വായനാകുതുകിയായ മലയാളി ഒറ്റയിരുപ്പിലാണ് ഇവയില്‍ പലതും വായിച്ചു തീന്നത് എന്നുകൂടി ഓര്‍ക്കണം.

1970കളുടെ മധ്യത്തില്‍ കവിതയുടേയും ചെറുകഥയുടേയും മലവെള്ളപ്പാച്ചില്‍ തന്നെയുണ്ടായി. ക്യാമ്പസുകളിലും പൊതു ഇടങ്ങളിലും കവിയരങ്ങുകള്‍ പൂത്തകാലം. ഇത്തരം അറങ്ങുകള്‍ക്കുവേണ്ടി തന്നെ പലപരിപാടുകളും നടത്തപ്പെട്ടിരുന്നു. കവിത വായിക്കാതിരിക്കുന്നതും കേള്‍ക്കാതിരിക്കുന്നതും വലിയ കുറവായിത്തോന്നിയിരുന്നു. അതുപോലെ തന്നെയായിരുന്നു കഥാവായനകളും. ചെറുതിനോട് ഒരുതരം അവ്യഖ്യാനമായതും അകാരണവുമായ ആവേശമായിരുന്നു അന്ന്. ആധുനിക കൊടികുത്തി നിന്ന കാലവും.

ഈ ചെറുപ്പവും വലിപ്പവും ഒരുതരത്തിലും കാലബന്ധിയായിരുന്നില്ല. അത് എങ്ങനെയൊ സ്വാഭാവികമായി സംഭവിച്ചുവെന്നു പറയാം. രസച്ചരടു മുറിയാതെ വായനയെ പിടിച്ചിരുത്തുന്ന കൗതുകമുള്ള ഭാവനയും ശക്തിയുള്ള ഭാഷയും വേറിട്ട ശൈലിയുമായി വ്യത്യസ്ത പ്രമേയത്തെ എഴുതുകില്‍ ഏതു തിരക്കിലും ഒറ്റ ഇരുപ്പില്‍ നോവല്‍ വായിച്ചു തീര്‍ക്കാം നല്ല വായനക്കാര്‍ക്ക് വണ്ണവും മെലിവുമൊന്നും പ്രശ്‌നമല്ല. ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര, കെ.ആര്‍,മീരയുടെ ആരാച്ചാര്‍, സുബാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം തുടങ്ങി വണ്ണക്കൂടുതലുള്ള നോവലുകള്‍ കൂടുതല്‍ വായിക്കപ്പെട്ടത് ഇത്തരം സവിശേതകള്‍ നിമിത്തമാണ്. ചെറുതിനോടു താല്‍പ്പര്യവും ഒന്നിനും നേരം തികയാത്തതുമായ ഇന്നത്തെ സാഹചര്യത്തില്‍ ഇങ്ങനെയുള്ള വലിയ നോവല്‍ വായന അതിശയമാണ്. എന്നാല്‍ നല്ലതിനെ എന്നും കണ്ടെത്തുമെന്നത് ഈ അതിശയത്തെ ഇല്ലാതാക്കുന്നു. നോവല്‍ വലിപ്പമല്ല, കാമ്പിന്റെ വലിപ്പം തന്നെയാണ് പ്രധാനം.

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.