തൃശൂര്‍: പാമ്പാടി നെഹ്റുകോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ വലിയ വഴിത്തിരിവ്. കോളേജിലെ പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്റെ മുറിയില്‍ രക്തക്കറ കണ്ടെത്തി. ജിഷ്ണു മരിച്ച ബാത്ത് റൂമിലും രക്തക്കറ കണ്ടെത്തി.
പരിശോധന നടത്തിയ ഫോറന്‍സിക് വിഭാഗമാണ് രക്തക്കറ കണ്ടെത്തിയത്. സഞ്ജിത്തിന്റെ മുറി ഇടിമുറി എന്നപേരിലാണ് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്. ഇവിടെവെച്ച് ജിഷ്ണു ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായതായി ആരോപണമുയര്‍ന്നിരുന്നു.
മുന്‍മന്ത്രി കെ.പി.വിശ്വനാഥന്റെ മകനാണ് സഞ്ജിത്ത് വിശ്വനാഥന്. അതേസമയം രക്തസാമ്പിളുകള്‍ ജിഷ്ണുവിന്റേതാണോ എന്ന് പരിശോധനക്ക് ശേഷമേ വ്യക്തമാകൂഎന്ന് പോലീസ് പറഞ്ഞു.
ശേഖരിച്ചിട്ടുള്ള രക്തസാമ്പിളുകള്‍ ജിഷ്ണുവിന്റേതാണെന്ന് തെളിഞ്ഞാല്‍ കൊലക്കുറ്റമടക്കം പ്രതികള്‍ക്കുമേല്‍ ചുമത്തേണ്ടിവരും. ജിഷ്ണുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന നിലപാടിലാണ് മാതാപിതാക്കളും കുടുംബവും. ഇവര്‍ കോടതിയെ സമീപിക്കാനും ഒരുങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: