Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വം ദീപമയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 10:06 pm IST
in Samskriti

 

ഗന്ധമാദന പര്‍വ്വതത്തിലെ താഴ്‌വാരത്തില്‍ പ്രിയവ്രതന്‍ ശ്രീനാരദമഹര്‍ഷിയുടെ ഉപദേശം സ്വീകരിച്ച് അതില്‍ ലയിക്കാന്‍ ശ്രമിച്ചു കൊണ്ടിരുക്കുമ്പോഴാണ് സ്വയം ഭുവമനു ബ്രഹ്മദേവനോടൊപ്പം അവിടെ എത്തിച്ചേര്‍ന്നത്. വിധാതാവ് തന്റെ പേരക്കുട്ടിയായ പ്രിയവ്രതനോട് സ്‌നേഹപൂര്‍വ്വം പറഞ്ഞു.

” നിബോധ താതേദമൃതം

ബ്രവീമി

മാസൂയിതും ദേവമര്‍ഹസ്യ

പ്രമേയം

വയം ഭവസ്‌തേ തത ഏഷ

മഹര്‍ഷിര്‍-

വഹാമ സര്‍വേ വിവശാ

യസ്യദിഷ്ടം”

കുഞ്ഞേ, ഞാന്‍ പറയുന്ന അമൃതവചനം നീ ശ്രവിച്ചാലും. ഇപ്പോള്‍ ഞാന്‍ പറയുന്നുവെങ്കിലും സാക്ഷാല്‍ ശ്രീനാരായണന്റെ വാക്കുകളാണ് എന്നിലൂടെ ഒഴുകുന്നതെന്നു മനസ്സിലാക്കിയാലും. ശ്രീമന്നാരായണന്റെ നിശ്ചയത്തെ ഞങ്ങളും ശ്രീപരമേശ്വരനും ദേവര്‍ഷിനാരദനും എല്ലാം ആവേശത്തോടെ ശിരസ്സാവഹിക്കുന്നു. അതിനെ തളളിക്കളയരുത്.

ജിതേന്ദ്രിയന്മാരും ആത്മരതന്മാരുമായവര്‍ക്ക് ഗൃഹസ്ഥാശ്രമത്തിലും എന്താണ് ഭയപ്പെടാനുളളത്. പഞ്ചേന്ദ്രിയങ്ങളും മനസ്സുമാണ് യഥാര്‍ഥ ശത്രുക്കള്‍. ആ ശത്രുക്കളെ ജയിച്ചവര്‍ എവിടേയും ജയിച്ചു നില്‍ക്കും. അവന് കാടും നാടും ഒരുപോലെ. അവന്‍ ആശ്രമവാസിയായാലും ഭരണാധികാരിയായാലും വ്യത്യാസമൊന്നുമില്ല.

” ത്വം ത്വബ്ജനാദാം

ഘ്രി സരോജകോശ-

ദുര്‍ഗാശ്രിതോ

നിര്‍ജിത ഷട് സപത്‌നഃ

ഭുങ്‌ക്ഷ്വേഹ ഭോഗന്‍ പുരുഷാതിഭിഷ്ടാന്‍

വിമുക്തസംഗ പ്രകൃതിം

ഭജസ്വ”

ശ്രീപത്മനാഭന്റെ തൃക്കാല്‍ത്താമരകളെന്ന ദുര്‍ഗത്തെ ആശ്രയിച്ചിരിക്കുന്ന നീ പഞ്ചേന്ദ്രിയങ്ങളും മനസുമാകുന്ന ആറു ശത്രുക്കളെയും ജയിച്ചവനായതിനാല്‍ വിമുക്തസംഗനായിത്തന്നെ പ്രകൃതിയെ സേവിക്കാന്‍ പ്രാപ്തനാണ്. ( കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യങ്ങള്‍ എന്നീ ആറു ശത്രുക്കളെയും ജയിച്ചവന്‍ എന്നുമാകാം).

ബ്രഹ്മാവില്‍ നിന്നും കേട്ട നിര്‍ദ്ദേശങ്ങളെ പ്രിയവ്രതന്‍ ത്രിഭുവനഗുരുവായ ഭഗവാന്റെ അനുശാസനമെന്ന് തിരിച്ചറിഞ്ഞ് ശിരസാവഹിച്ച് നമസ്‌കരിച്ചു. അങ്ങിനെതന്നെ എന്ന് അംഗീകരിച്ച് രാജ്യഭാരമേറ്റെടുത്തു.

നിവൃത്തിമാര്‍ഗത്തിനായി പുറപ്പെട്ട പ്രിയതമന്‍ പ്രവൃത്തിമാര്‍ഗവും നിവൃത്തിമാര്‍ഗവും ഒന്നായിത്തിരിച്ചറിഞ്ഞ് സ്വീകരിച്ചു.

പ്രപഞ്ചത്തില്‍ പ്രകാശം പരത്താനാണ് തന്റെ നിയോഗമെന്ന് പ്രിയവ്രതന്‍ ഉറപ്പിച്ചു. ജ്ഞാനപ്രകാശത്താലേ ലോകം പരിപ്പാലിക്കപ്പെടൂ. ആദിത്യഭഗവാന്‍ ഒരു സമയം വസുധാതലത്തിന്റെ ഒരു ഭാഗത്തു മാത്രം പ്രകാശം ചൊരിയാനേ പ്രാപ്തനാകുന്നുളളൂ. മറുഭാഗത്ത് അപ്പോള്‍ ഇരുട്ടുതന്നെയാണ്.ആദിത്യന്റെ തുല്യവേഗതയോടുകൂടിയ ജ്യോതിര്‍മയമായ രഥത്തില്‍ കയറി ഉലക സഞ്ചാരം ചെയ്തു. ”സമജവേന രഥേന ജ്യോതിര്‍മയേന രജനീമപി ദിനം കരിഷ്യാമിതി” നിശ്ചയിച്ചായിരുന്നു പുറപ്പാട്. രാത്രിയെപ്പോലും പകലാക്കി മാറ്റും എന്ന നിശ്ചയത്തിന് വിശ്വകര്‍മാവിന്റെ മകളായ ബര്‍ഹിഷ്മതിയെ ഭാര്യയായി സ്വീകരിച്ചാണ് പ്രവൃത്തി മാര്‍ഗത്തിലിറങ്ങിയത്.

സൂര്യനും പിന്നാലെയായിരുന്നു പ്രിയവ്രതന്റെ സഞ്ചാരം. സൂര്യന്‍ പോയ ദിക്കില്‍ വെളിച്ചം മറയുമല്ലോ. ഇരട്ടു മാത്രമായിരിക്കും സാധാരണ ബാക്കി. എന്നാല്‍ പ്രിയവ്രതന്റെ ജ്യോതിര്‍മയരഥം സഞ്ചരിച്ച ദിക്കെല്ലാം പ്രകാശം പരത്തി. ഏഴു പ്രാവശ്യമാണ് ഇങ്ങനെ പ്രിയവ്രതന്‍ ലോകസഞ്ചാരം നടത്തിയത്. രണ്ടാമതൊരു സൂര്യന്‍ എന്നപോലെ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു. ഭൂമിയില്‍ എല്ലായിടത്തും സൂര്യസാന്നിധ്യത്തിലെന്നപോലെ പ്രകാശം അനുഭവപ്പെട്ടു.

ഏഴു പ്രാവശ്യത്തെ സൂര്യവേഗത്തിലുളള സഞ്ചാരം കൊണ്ട് രഥമുരുണ്ടപാടുകള്‍ വന്‍ ഗര്‍ത്തങ്ങളും സമുദ്രങ്ങളുമായി മാറി. അതാണ് ഇന്നത്തെ സപ്ത സമുദ്രങ്ങള്‍. രഥചക്രമുരുളാത്ത ഭാഗം ഏഴു വന്‍കരകളായും ശേഷിച്ചു.

ഭൂമിയില്‍ ഏഴു വന്‍കരകളുണ്ടാക്കി ഏഴുകോട്ടകളെപ്പോലെ പ്രിയവ്രതന്‍ കാത്തു രക്ഷിച്ചു. ഏഴുവന്‍കരകള്‍ക്കും കിടങ്ങായി ഏഴുസമുദ്രങ്ങളും സൃഷ്ടിച്ച പ്രിയവ്രതന്റെ പ്രവൃത്തികളില്‍ ഭഗവത് സാന്നിധ്യമല്ലാതെ എന്താണ് കാണാന്‍ കഴിയുക. നമുക്ക് സ്മരിക്കാം. ഓം നമോ ഭഗവതേ വാസുദേവായ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.