Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേലിക്കെട്ടിനുളളില്‍ ഒതുങ്ങിപ്പോകുന്ന ശാസ്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 03:28 pm IST
in Samskriti

 

മനുഷ്യസ്ഥിതിയില്‍ മനുഷ്യന് നേരിടേണ്ടിവരുന്ന പരിമിതികളാലാണ് നാം പലവിധ ക്ലേശങ്ങള്‍ അനുഭവിക്കുന്നത് എന്ന് യോഗസൂത്രങ്ങളിലെ സൂചനകളില്‍ കാണാം. ഈ ക്ലേശങ്ങള്‍ കുറച്ച് ജീവിതത്തെപ്പറ്റി ഒരു ഉള്‍ക്കാഴ്ച കിട്ടാനും സ്വാതന്ത്ര്യസാധ്യതകള്‍ ആവിഷ്‌കരിക്കുന്നതിന്റെ സുഖം നേടാനും വേണ്ട പരിശീലനത്തെക്കുറിച്ചാണ് സാധനപാദം എന്ന അധ്യായം.

സാധന പാദത്തിലെ രണ്ടാം സൂത്രം ഇതാണ്: ‘സമാധിഭാവനാര്‍ത്ഥഃ ക്ലേശതനൂകരണാര്‍ത്ഥശ്ച.’ അറിവ് കേന്ദ്രീകരിച്ചിരിക്കുകയാണ് ഓരോ സൂത്രത്തിലും. രണ്ടാം സൂത്രത്തില്‍ മനസ്സിന്റെ ലക്ഷ്യമായ സമാധിയെക്കുറിച്ച് സൂചിപ്പിക്കുന്നു. അപാരസാധ്യതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു രംഗമാണ് ജീവപരിണാമത്തിലൂടെ മനുഷ്യനില്‍ വിടര്‍ന്നുവന്ന മനസ്സ്. പരിമിതമായ മനസ്സിന്റെ അത്യുദാത്തമായ സാധ്യതയാണ് സമാധി.

കാല-ദേശ-ദ്രവ്യാധിഷ്ഠിതമായ ഈ പ്രപഞ്ചസത്തയുടെ പശ്ചാത്തലത്തിലുള്ള അപരിമേയമായ മഹാപ്രജ്ഞയുമായി സമന്വയത്തില്‍ വന്ന് സ്വതന്ത്രമാകുക-മോക്ഷം ലഭിക്കുക-എന്നതാണ് അങ്ങനെ സാധ്യമാകുന്നത്. സമാധിയുടെ പല ഘട്ടങ്ങളുണ്ട്.

ഈ സ്വാതന്ത്ര്യത്തിലെത്താനായി മനസ്സിന്റെ കോശങ്ങളെ ലഘൂകരിക്കുവാനുള്ള പരിശീലനമാണ് ക്രിയായോഗത്തിലൂടെ സാധ്യമാകുന്നത് എന്നാണ് ഈ സൂത്രത്തില്‍ വ്യക്തമാക്കുന്നത്.

ഇത്തരം ഒരു അപാരമായ പരിശീലനം ദൈനംദിനകാര്യങ്ങളില്‍ വ്യാപൃതരായ സാധാരണക്കാര്‍ക്ക് സാധ്യമോ, സാധിച്ചാലും എന്താണ് പ്രയോജനം എന്നും ഇതൊന്നും സത്യമല്ലെന്ന് ആധുനിക ശാസ്ം്ര പഠിപ്പിക്കുന്നല്ലോ എന്നു സംശയമുണ്ടാകാം.

അറിയാത്തത് തിരക്കിപ്പോകുകയാണ് എല്ലാ ശാസ്ത്രങ്ങളുടെയും ലക്ഷ്യം. അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ മനുഷ്യമനസ്സിന് സാധ്യവുമല്ല. സാധാരണ മനസ്സിന്റെ കാര്യമല്ല സൂചിപ്പിക്കുന്നത്. മനുഷ്യമനസ്സ് എന്ന പ്രതിഭാസത്തിന്റെ ആത്യന്തിക സ്വഭാവത്തെക്കുറിച്ചാണ് പറയുന്നത്. എന്തൊക്കെ തടസ്സങ്ങളുണ്ടായാലും മനസ്സ് സ്വന്തം രഹസ്യത്തെ അന്വേഷിച്ചുകൊണ്ടേയിരിക്കും.

അനേകായിരം വര്‍ഷം മുന്‍പ് മനുഷ്യമസ്തിഷ്‌കം രൂപംപ്രാപിച്ചതോടുകൂടിത്തന്നെ ഈ ത്വരയും ആവിര്‍ഭവിച്ചുവെന്നും കാലഘട്ടങ്ങള്‍ക്കതീതമായി എപ്പോള്‍ വേണമെങ്കിലും ആ ഘടനയെ സജീവമാക്കി ആഴത്തിലുള്ള അറിവുനേടാന്‍ മനുഷ്യനു കഴിയുമെന്നുമാണ് ഇന്ന് ചില ന്യൂറോസയന്റിസ്റ്റുകള്‍ പറയുന്നത്.

അങ്ങനെ മസ്തിഷ്‌കത്തെയും മനസ്സിനെയും സജീവമാക്കിയവരാണ് യോഗസൂത്രങ്ങളും മറ്റും പ്രകാശിപ്പിച്ചത്. അവര്‍ക്ക് മനസ്സിന്റെ ആഴങ്ങളിലേക്കും സാധ്യതകളിലേക്കും കടന്നുചെല്ലാന്‍ യോഗപരിശീലനമാര്‍ഗങ്ങളിലൂടെ സാധ്യമായി. സാധനപാദത്തിലേക്ക് കടന്നുചെല്ലുന്നതിന് മുന്‍പ് ഇന്നുള്ള അന്വേഷണ പശ്ചാത്തലത്തെ വിശദമായി അവലോകനം ചെയ്യുന്നത് സഹായകമാകും.

യുക്തിയെ തികച്ചും അവലംബിച്ചുകൊണ്ടുള്ള ആധുനികശാസ്ത്രസമീപനം ആരംഭിച്ചത് 15-ാം ശതകത്തോടെയാണല്ലൊ. ഈ സ്വതന്ത്രചിന്ത അന്വേഷണത്തിന് ഉന്മേഷകരമായ ഒരു വഴിതുറന്നു തന്നു. ദ്രവ്യമാണ് നമുക്ക് നേരിട്ട് ബന്ധപ്പെടാവുന്ന അടിസ്ഥാനവസ്തു എന്നത് അംഗീകരിച്ചുകൊണ്ടുള്ളതാണ് ആ സമീപനം. വാതകം മുതല്‍ ഖരവസ്തുവരെയുള്ളവയെല്ലാം കട്ടിയായ പരമാണുക്കളാല്‍ നിര്‍മിതമാണെന്ന അറിവായിരുന്നു ശാസ്ത്രത്തിനുണ്ടായിരുന്നത്. പരമാണുവിന് ഭേദിക്കാനാകാത്ത ഖരവസ്തുവാണെന്ന അടിസ്ഥാനയുക്തിയില്‍ നിന്നാണ് ശാസ്ത്രചിന്ത ആരംഭിച്ചത്.

പരമാണുക്കളുടെ തലത്തില്‍ നടക്കുന്ന സംഘര്‍ഷസ്ഥിതികളില്‍നിന്നും സങ്കീര്‍ണതകളില്‍നിന്നും യാദൃച്ഛികമായി ആവിര്‍ഭവിച്ചവയാണ് ഊര്‍ജരംഗങ്ങളും മനസ്സും എന്ന ഉറച്ച നിഗമനമായിരുന്നു അന്ന് നിലവിലിരുന്നത്. പരമാണു ഊര്‍ജ്ജകണങ്ങളാല്‍ നിര്‍മിതമാണെന്ന് പിന്നീട് കണ്ടെത്തിയെങ്കിലും, ഈ ഊര്‍ജ്ജകണങ്ങളെയും ദ്രവ്യത്തിന്റെ തന്നെ സൂക്ഷ്മഘടകങ്ങളായി നമുക്ക് കരുതിക്കൂടെ എന്നു ചോദിക്കാം.

ദ്രവ്യത്തിന്റെ സൂക്ഷ്മഘടകങ്ങള്‍ തന്നെയാണ് ഊര്‍ജകണങ്ങളുമെന്നു പറയാം. അമൂര്‍ത്തമായ ഈ ഊര്‍ജകണങ്ങളാണ് മൂര്‍ത്തമായ പരമാണു സഞ്ചയത്തെ സൃഷ്ടിക്കുന്നത്. കണങ്ങളുടെ സ്വഭാവമാണെങ്കില്‍ മൂര്‍ത്തലോകത്തിന്റെ സ്വഭാവത്തില്‍നിന്നും പല ഘട്ടങ്ങളിലും വളരെ വിചിത്രമാംവിധം വ്യത്യസ്തവും അനിശ്ചിത ഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഊര്‍ജകണങ്ങളുടെ എണ്ണത്തില്‍ സംഭവിക്കുന്ന വ്യതിയാനമാണ് വിവിധ മൂലകങ്ങള്‍ ആവിര്‍ഭവിക്കുവാനുള്ള കാരണം. പരമാണുക്കളുടെ ഉള്ളില്‍ നടക്കുന്ന ഈ സ്വയം പ്രവര്‍ത്തനരംഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ മാക്‌സ് പ്ലാങ്കിനെപ്പോലുള്ള പല പ്രമുഖ ആണവശാസ്ത്രജ്ഞര്‍ ഒരുതരം പ്രജ്ഞയുടെ പ്രവര്‍ത്തനം അവിടെയുണ്ടായിരിക്കാമെന്ന അഭ്യൂഹത്തില്‍ എത്തുകയും ചെയ്യുന്നു.

ആധുനിക ഭൗതികവാദത്തിന്റെ ഉദയം പരമാണു ഒരു കട്ടിവസ്തുവാണെന്ന ശാസ്ത്രവീക്ഷണത്തില്‍ നിന്നായിരുന്നു. അന്ധമായ വസ്തുവിന്റെ ഒരു യാദൃച്ഛിക ഉല്‍പ്പന്നമാണ് മനസ്സ് എന്ന അടിയുറച്ചുപോയ അന്നത്തെ വിശ്വാസത്തില്‍നിന്ന് ഇന്നും ശാസ്ത്രലോകത്തിന്, പ്രത്യേകിച്ചും സാങ്കേതിക വിദ്യാഭ്യാസത്തിന്, വ്യതിചലിച്ചു ചിന്തിക്കുവാന്‍ പ്രയാസംതന്നെയാണ്. ചിന്തയുടെ ഈ തോട് ഭേദിക്കുവാനാകാതെ അതിന്റെ വട്ടവേലിക്കുള്ളില്‍ കിടന്നു കറങ്ങുകയാണ് സാങ്കേതിക ശാസ്ത്ര സമീപനം ഇന്നും.

ശ്രീകാന്ത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

പുതിയ വാര്‍ത്തകള്‍

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.