Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യഥാര്‍ത്ഥ മതത്തിന് മാറ്റമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 12:16 pm IST
in Samskriti

ആത്മാവുതന്നെ ഈശ്വരന്‍; അതല്ലാത്ത മറ്റൊന്നും ശേഷിക്കുന്നില്ല. ജ്ഞാനി തന്നിലുള്ള മര്‍ത്ത്യഭാവങ്ങളെയെല്ലാം തത്ത്വവിചാരമാകുന്ന കനത്ത പ്രഹരംകൊണ്ട് ഇടിച്ചുപൊടിയാക്കി തള്ളിക്കളയുന്നു. ഒടുവില്‍ ഉള്ളതായി അവശേഷിക്കുന്നത് ഈശ്വരന്‍ മാത്രം.

ഒരു വൃക്ഷത്തില്‍ രണ്ടുപക്ഷികള്‍, ഒന്നു തുഞ്ചത്തും മറ്റേത് താഴത്തും. തുഞ്ചത്തിരിക്കുന്ന പക്ഷി സ്വമഹിമയില്‍ നിമഗ്നമായി മൗനമായി ഗംഭീരമായിരിക്കുന്നു; താഴെ ശാഖകളിലേത് ശാഖതോറും ചാടിച്ചാടി, മധുരവും കയ്‌പ്പുമുള്ള ഫലങ്ങള്‍ മാറിമാറിത്തിന്ന്, ചിലപ്പോള്‍ ആഹ്ലാദിച്ചും മറ്റൊരിക്കല്‍ ദുഃഖിച്ചും കഴിയുന്നു.

കാലം പോകവേ ഈ ശാഖാപതംഗം ഏറ്റം കടുത്ത ഫലം തിന്നാനിടയാകുന്നു. അപ്പോള്‍ മനം മടുപ്പില്‍ മേല്‍പ്പോട്ടു നോക്കുന്നു, രുക്മവര്‍ണ്ണമായ ആ അദ്ഭുതസുപര്‍ണത്തെ കാണുന്നു. അതാവട്ടെ മധുരമോ തിക്തമോ ആയ ഫലമൊന്നും ഭുജിക്കുന്നില്ല; സുഖിയുമല്ല, ദുഃഖിയുമല്ല; ശാന്തം, ആത്മസ്ഥം, ആത്മൈകദൃക്. ‘ആ സ്ഥിതിയില്‍ താനും എത്തിയെങ്കില്‍!’ എന്ന് താഴത്തെ പക്ഷി ആഗ്രഹിക്കുന്നു; എങ്കിലും അതപ്പൊഴേ മറന്നു. പിന്നെയും ഫലം ഭുജിക്കാന്‍ തുടങ്ങുന്നു.

കുറച്ചുകഴിഞ്ഞാല്‍ പിന്നെയും അതിതിക്തമായ മറ്റൊരു ഫലം ഭുജിക്കുന്നു. അതിയായ മനഃക്ലേശം അനുഭവിച്ച് പിന്നെയും മേല്‍പ്പോട്ടു നോക്കി തുഞ്ചത്തിരിക്കുന്ന പക്ഷിയുടെ സമീപത്തേക്ക് പോകാന്‍ യത്‌നിക്കുന്നു. പിന്നെയും അക്കാര്യം മറക്കുന്നു. ഇത് ആവര്‍ത്തിച്ച്, ഒടുവില്‍ അത് അഗ്രപ്പക്ഷിയുടെ സമീപത്തിലെത്തുന്നു. അപ്പോള്‍ മനോഹരമായ ആപക്ഷിയുടെ പക്ഷങ്ങളില്‍നിന്നു പുറപ്പെടുന്ന പ്രഭയുടെ പ്രതിബിംബം സ്വശരീരത്തിന് ചുറ്റും വിളങ്ങുന്നത് കാണുന്നു. തന്നിലെ മാറ്റം മനസ്സിലാകുന്നു.

കീഴ്പക്ഷി മേല്‍പക്ഷിയുടെ പ്രതിച്ഛായ മാത്രം, ഒരു സ്ഥൂരശലീരമാണെന്ന് തോന്നല്‍ മാത്രംമായിരുന്നു. വാസ്തവത്തില്‍ ഇക്കാലം മുഴുവനും താന്‍ തന്നെയായിരുന്നു ആ മേല്‍പക്ഷി. ഈ ചെറിയ കീഴ്പക്ഷിയുടെ കയ്‌പ്പും മധുരവും കയ്‌പ്പുമായ ഫലങ്ങള്‍ കഴിച്ച് ര്യായേണ സുഖദുഃഖാവസ്ഥയുമെല്ലാം ഗന്ധര്‍വ്വനഗരപ്രായം, മിഥ്യാസ്വപ്‌നം ആയിരുന്നു. യഥാര്‍ത്ഥ പക്ഷി മേല്‍പക്ഷി മാത്രം; അതു ശാന്തം, നിരീഹം, മഹിതപ്രാഭവയുക്തമായി സുഖദുഃഖങ്ങള്‍ക്കതീതം. അത് ഈശ്വരന്‍, ജഗന്നാഥന്‍, കീഴ്പക്ഷി മനുഷ്യ ജീവന്‍, സാധാരണ സുഖദുഃഖ ഭോക്താവ്. ഇടയ്‌ക്കിടെ ജീവന് ഒരു കഠിനപ്രഹരം കിട്ടുന്നു; അല്‍പ്പസമയത്തേക്ക് ഫലാനുഭവം നിര്‍ത്തിവച്ച് അജ്ഞാതനായ ഈശ്വരനിലേക്ക് ദൃഷ്ടി തിരിക്കുന്നു; പ്രകാശപ്രവാഹം വീക്ഷിക്കുന്നു; ഈ ലോകം ഒരു മായാപ്രദര്‍ശനമാണെന്ന വിചാരം വരുന്നു. എങ്കിലും പിന്നെയും ഇന്ദ്രിയങ്ങള്‍ ജീവനെപ്പിടിച്ചു താഴ്‌ത്തിക്കൊണ്ടുവരുന്നു; സാധാരണസുഖദുഃഖങ്ങള്‍ പിന്നെയും അനുഭവിക്കുന്നു.

ഒരു ദുഃഖം അസഹ്യമായി വരുന്നു. അപ്പോള്‍ ദിവ്യതേജസ്സിലേക്ക് വീണ്ടും ഹൃദയം തുറക്കുന്നു. അങ്ങനെ ക്രമത്തില്‍ ഈശ്വരനോടടുക്കുന്തോറും തന്റെ പഴയ ജീവന്‍ മാഞ്ഞുപോകുന്നതായി കാണുന്നു. ഒടുവില്‍ വേണ്ടത്ര അരികത്തെത്തുമ്പോള്‍ താന്‍ ഈശ്വരനല്ലാതെ മറ്റാരുമല്ലെന്ന് കണ്ടറിയുന്നു. അപ്പോള്‍ ‘താന്‍ ആരെ ഈ പ്രപഞ്ചത്തിന്റെ ചൈതന്യമായും, അണുവിലും സൂര്യചന്ദ്രന്മാരിലും എവിടെയും വര്‍ത്തിക്കുന്നതായും വിചാരിച്ചിരുന്നുവോ, ആ ഈശ്വരന്‍ നമ്മുടെ ജീവിതത്തിന് ആധാരവും നമ്മുടെ ജീവാത്മാവിന് ജീവനുമാണ് എന്നു കാണുന്നു. അത്രയുമല്ല, തത് ത്വം അസി, ആ ഈശ്വരന്‍ നീയാകുന്നു എന്ന ബോധമുദിക്കുന്നു.’

ഇതാണ് ജ്ഞാനയോഗം ഉപദേശിക്കുന്നത്. മനുഷ്യനിലെ സാരാംശം ദിവ്യമാണെന്ന് അത് മനുഷ്യരോട് പറയുന്നു. സദ്ഭാവത്തില്‍ ഐക്യമാണുള്ളതെന്നും നാമെല്ലാം ഈ ഭൂമിയിലെ പ്രത്യക്ഷപരമേശ്വരന്‍തന്നെയാണെന്നും ജ്ഞാനയോഗം മനുഷ്യലോകത്തിന് കാണിച്ചുതരുന്നു. നമ്മുടെ കാലിന്നടിയില്‍ ഇഴഞ്ഞുപോകുന്ന ക്ഷുദ്രകീടം മുതല്‍ നാം ആശ്ചര്യത്തോടും ഭയങ്കര ഭക്തികളോടുംകൂടി വീക്ഷിക്കുന്ന മഹത്തമന്മാര്‍വരെയുള്ള എല്ലാവരും ഒരേ പരമേശ്വരന്റെ രൂപാന്തരങ്ങളാണ്.

ഇത്രയുംകൂടി: വിവിധയോഗങ്ങളുള്ളവ അഭ്യസിക്കുകതന്നെ വേണം; അവയെപ്പറ്റി പഠിച്ചറിഞ്ഞുകൊണ്ടുമാത്രം ഗുണമില്ല. ആദ്യം അവയെപ്പറ്റി കേള്‍ക്കണം, പിന്നെ അവയെപ്പറ്റി മനനം ചെയ്യണം, അവ ശരിയോ അല്ലയോ എന്ന് യുക്തിവിചാരം ചെയ്തുറപ്പിക്കണം. അതിനുശേഷം അവയെ ധ്യാനിച്ച്, സാക്ഷാത്കരിച്ച്, ജീവിതസര്‍വസ്വമാക്കണം.

അപ്പോള്‍ മതമെന്നുള്ളത് ഒരു കൂട്ടം ഭാവനകളോ അഭിപ്രായങ്ങളോ ശരിയെന്ന് യുക്തി സമ്മതിക്കുന്ന ചില ആശയങ്ങളോ മാത്രമായിരിക്കില്ല. അത് നമ്മുടെ ആത്മാവില്‍ കടന്നുകൂടും. ഇന്ന് യുക്തിയുപയോഗിച്ച് നോക്കി പല വിഡ്ഢിത്തങ്ങളും ശരി എന്നു സമ്മതിച്ചേക്കാം; അതെല്ലാം നാളേക്കു മാറിയെന്നു വരാം. യഥാര്‍ത്ഥമതത്തിന് മാറ്റമില്ല. മതം സ്വാനുഭൂതിയാണ്, അത് പ്രസംഗമോ സിദ്ധാന്തമോ സങ്കല്‍പ്പമോ ഒന്നുമല്ല, അവ എത്ര തന്നെ മനോഹരങ്ങളായാലും ആയിത്തീരുക, ആയിരിക്കുക, ഇതാണ് മതം; കേള്‍ക്കുകയും സമ്മതം മൂളുകയുമല്ല. ഏതൊന്നിനെ തത്ത്വം (സത്യം) എന്നു വിസ്വസിക്കുന്നുവോ, അന്തഃകരണം ഈശ്വരാകാരവൃത്തി പൂര്‍ണമായി അതായി മാറുക; ഇതാണ് മതം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

പുതിയ വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.