തിരുവനന്തപുരം: നിയമസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് വി.എസ്. അച്യുതാനന്ദന്. കന്നുകാലി വില്‍പ്പന നിയന്ത്രണത്തിനെതിരെ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലെ ചര്‍ച്ചാ വേളയിലാണ് വിഎസിന്റെ അധിക്ഷേപ പ്രസംഗം.
പ്രധാനമന്ത്രി യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് ബീഫ് തിന്നുന്നുവെന്നായിരുന്നു വിഎസിന്റെ പരാമര്‍ശം. ”പ്രധാനമന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ, എന്തോ. വല്ലപ്പോഴും ഇന്ത്യയിലെത്തുമ്പോള്‍ നമ്മുടെ ബിജെപി അംഗം കേരളത്തിന്റെ വികാരം അദ്ദേഹത്തിന് പറഞ്ഞുകൊടുക്കണം. വിദേശത്ത് ചുറ്റിത്തിരിയുമ്പോള്‍ അവിടെ നിന്ന് ബീഫൊക്കെ തിന്ന ശേഷം ഇവിടെ വന്ന് പറയുകയാണ്, ഗോ സംരക്ഷണം, അതുകേട്ട് തുള്ളിച്ചാടാന്‍ കുറെ ശിങ്കിടികളും. ഡാര്‍വിനെയും വെല്ലുന്ന പുതിയ സിദ്ധാന്തങ്ങളാണ് ഗോമാതാവിനും കാളപ്പിതാവിനും വേണ്ടി നിര്‍മ്മിച്ചെടുത്തത്” വിഎസ് പറഞ്ഞു.
നമ്മുടെ കാര്‍ഷിക സംസ്കൃതിയുടെ ഭാഗമാണ് കാളകള്‍. അത് ബിജെപിയുടെ വിത്തുകാളകളല്ല. വരിയുടച്ച കാളകളെയാണ് കര്‍ഷകര്‍ ഉപയോഗപ്പെടുത്തുന്നത്. കാളകളെ വരിയുടച്ചാല്‍ ഗോമാതാവിന് അത് പ്രശ്നമാവുമെന്നാണ് സംഘപരിവാര്‍ കരുതുന്നത്. ധവള വിപ്ലവത്തിന്റെ കൂടി ഭാഗമായാണ് വിത്തുകാളകളുടെ എണ്ണം നിയന്ത്രിക്കാനും മറ്റുമായി കാളകളെ വന്ധ്യംകരിക്കുന്നത്.
തെരുവുനായ്ക്കളുടെ വന്ധ്യംകരണം മൃഗസംരക്ഷണവും, കാളകളുടെ വന്ധ്യംകരണം ഗോമാതാവിനോടുള്ള അതിക്രമവുമായാണ് ചില കള്ള സന്യാസിമാര്‍ കണക്കാക്കുന്നത്. അത്തരം ചില സന്യാസിമാര്‍ വന്ധ്യംകരിക്കപ്പെട്ടത് അടുത്തിടെയാണല്ലോയെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: