Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കലോത്സവമോ കലാപമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 06:47 pm IST
in Vicharam

കേരള സര്‍വകലാശാല യുവജനോത്സവം കമ്മ്യൂണിസ്റ്റ് മാമാങ്കമാക്കാനായിരുന്നു നീക്കം. പരിപാടികളുടെ ചുക്കാന്‍ പിടിക്കാന്‍ ഡിഫി നേതാക്കള്‍. അതില്‍ ഗുണ്ടാ പട്ടികയില്‍പ്പെട്ടവര്‍പോലും. പരിപാടിക്ക് തുടക്കംകുറിച്ച് നടന്ന ഘോഷയാത്ര, സിപിഎം പരിപാടിക്ക് മുന്നോടിയായി നടത്തുന്ന റെഡ് വോളണ്ടിയേഴ്‌സ് മാര്‍ച്ചിന്റെ മോശം പതിപ്പായി. കടും ചുവപ്പ് ഷര്‍ട്ട് ധരിച്ച് ഉള്ളില്‍ ലഹരിയുമായി കുട്ടിസഖാക്കളുടെ അഴിഞ്ഞാട്ടത്തിനപ്പുറം ഒരു ശോഭയുമില്ലാതെ നടന്ന ഘോഷയാത്ര കാഴ്ചക്കാരില്‍ വെറുപ്പാണ് ഉണ്ടാക്കിയത്. പന്ന്യന്‍ രവീന്ദ്രനെപ്പോലുള്ളവരെ ജഡ്ജ്മാരാക്കി മത്സരങ്ങളുടെ നിലവാരം ഇല്ലാതാക്കുകയും ചെയ്തു. മാര്‍ക്കിടുന്നതിന്റെ വ്യവസ്ഥ അറിയാതിരുന്നതിനാല്‍ പന്ന്യന്‍ ഇട്ട മാര്‍ക്കെല്ലാം അസാധുവായി. കലോത്സവങ്ങളുടെ ഭാഗമായി നടത്തിയ ചര്‍ച്ചകളും സെമിനാറുകളും നരേന്ദ്ര മോദിയേയും ബിജെപിയേയും തെറിപറയാനുള്ള വേദികളായും മാറ്റി.

ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് കുട്ടികളില്‍നിന്ന് ഒറ്റപ്പെട്ടുപോയ എസ്എഫ്‌ഐക്ക് പിടിച്ചു നില്‍ക്കാനുള്ള വടിയായിട്ടാണ് യുവജനോത്സവത്തെ കണ്ടത്. പരിപാടികളില്‍ ആകെ കണ്ടത് എസ്എഫ്‌ഐ ഗുണ്ടായിസത്തിന്റെ കൊട്ടിക്കലാശമായിരുന്നു. സിന്‍ഡിക്കേറ്റംഗത്തിന്റെ നേതൃത്വത്തില്‍ വൈസ് ചാന്‍സലര്‍ക്കും മറ്റ് ഉയര്‍ന്ന സര്‍വകലാശാല അധികൃതര്‍ക്കും നേരെ കൊലവിളി നടന്നു. താന്‍ ആവശ്യപ്പെടുന്ന പണം നല്‍കണമെന്നാവശ്യപ്പെട്ട് പിവിസിയേയും സ്റ്റുഡന്റ് സര്‍വീസസ് ഡയറക്ടറേയും തടഞ്ഞുവച്ച് ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടത്തുകയും ചെയ്തു. ഡിഫി ജില്ലാ പ്രസിഡന്റുകൂടിയായ സിന്‍ഡിക്കേറ്റ് അംഗം ഗുണ്ടാ സംഘവുമായെത്തിയാണ് കൊലവിളി നടത്തിയത്. പ്രോ വൈസ്ചാന്‍സലര്‍ ഡോ.എന്‍. വീരമണികണ്ഠനെ ഉപരോധിച്ചുകൊണ്ടായിരുന്നു തുടക്കം. യൂണിവേഴ്‌സിറ്റി യൂണിയന്റെ വിഹിതത്തിലെ അവസാന ഗഡുവായ ഏഴര ലക്ഷം രൂപ അനുവദിക്കണമെന്നായിരുന്നു ആവശ്യം.

മാര്‍ച്ച് 27ന് പണം അനുവദിച്ച് ഉത്തരവിറങ്ങിയെന്നും എന്നാല്‍ നേരത്തെ നല്‍കിയ 22.50 ലക്ഷത്തിന്റെ ബില്ലുകള്‍ ഹാജരാക്കാത്തതിനാല്‍ പണം നല്‍കാനുള്ള നിയമ തടസ്സത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ തെറിയഭിഷേകമായിരുന്നു മറുപടി. ബില്‍ ഒപ്പിടേണ്ട സര്‍വകലാശാലാ സ്റ്റുഡന്റ് സര്‍വീസസ് ഡയറക്ടര്‍ ഡോ.ടി. വിജയലക്ഷ്മിയെ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ബില്‍ ഒപ്പിട്ടില്ലെങ്കില്‍ ജീവനോടെ പോവില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. മുടിയില്‍ പിടിച്ച് വലിക്കുകയും പേനകൊണ്ട് മുതുകില്‍ കുത്തുകയും ചെയ്തു. മൂന്നുമണിക്കൂര്‍ അനങ്ങാന്‍ പോലും അനുവദിക്കാതെ തടഞ്ഞുവച്ച് ബില്ലും ചെക്കും ഒപ്പിട്ടുവാങ്ങിയാണ് സംഘം പോയത്. ബഹളം കേട്ടെത്തിയ പൊലീസുകാരെ എ.എ. റഹിം വിരട്ടിയോടിച്ചു.

ഞങ്ങളുടെ ഭരണമാണ്, ഇവിടത്തെ പോലീസ് ഞങ്ങള്‍ പറയുന്നതേ കേള്‍ക്കൂ എന്നാക്രോശിച്ച സിന്‍ഡിക്കേറ്റ് അംഗം വിസിയെ തല്ലുമെന്നും കൊല്ലുമെന്നും ഭീഷണി മുഴക്കി. ഫിനാന്‍സ് ഓഫീസര്‍ ആഷയോടും അപമര്യാദയായി പെരുമാറി. ഡിഫിയുടെ പെണ്‍ ഗുണ്ട എന്ന പേരുള്ള, നഗരസഭാ കൗണ്‍സിലര്‍ അഞ്ജുവിന്റെ നേതൃത്വത്തില്‍ അശ്ലീല പാട്ടുകള്‍ പാടിയാണ് വനിതാ ഉദ്യോഗസ്ഥരെ വളഞ്ഞുവച്ചത്. ചുംബനസമരത്തില്‍ പങ്കെടുക്കുന്ന ലഹരിയിലായിരുന്നു സിന്‍ഡിക്കേറ്റ് അംഗത്തിന്റെയും അഞ്ജുവിന്റേയും പ്രകടനം.യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അഷിത, സെക്രട്ടറി അമല്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

തനിക്ക് ഉണ്ടായ പീഡനങ്ങള്‍ അക്കമിട്ട് നിരത്തി തമിഴ് വിഭാഗം മേധാവി കൂടിയായ വിജയലക്ഷ്മി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് സംരക്ഷണം നല്‍കണമെന്നും സിന്‍ഡിക്കേറ്റ് അംഗത്വം റദ്ദാക്കണമെന്നും വിജയലക്ഷ്മിയുടെ പരാതിയിലുണ്ട്.മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. എ.എ. റഹിമിനും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ പ്രൊഫ. പി. കെ. രാധാകൃഷ്ണനും ഡിജിപിക്ക് കത്ത് നല്‍കി.

വെറുമെരു പരാതി എന്നതിലുപരി അര്‍ഹിക്കുന്ന ഗൗരവത്തോടെ ഈ വിഷയത്തെ കൈകാര്യം ചെയ്യാന്‍ പോലീസ് തയ്യാറാകണം. ഒരു വിദ്യാര്‍ത്ഥി പ്രശ്‌നമോ ക്രമസമാധാന പ്രശ്‌നമോ മാത്രമല്ല ഇത്. നഗ്നമായ അഴിമതിക്ക് പരസ്യമായി സിന്‍ഡിക്കേറ്റ് അംഗം ആവശ്യപ്പെടുകയും സാധിക്കാതെ വന്നപ്പോള്‍ ഗുണ്ടായിസം കാണിക്കുകയും ചെയ്തത് അംഗീകരിക്കാനാവില്ല. അയാളുടെ സിന്‍ഡിക്കേറ്റ് അംഗത്വം റദ്ദാക്കുക മാത്രമല്ല, മാതൃകാപരമായ ശിക്ഷാനടപടി ഉറപ്പാക്കാനും കഴിയണം. കലോത്സവത്തെ കലാപമാക്കാന്‍ എസ്എഫ്‌ഐ നടത്തിയ നീചമായ പ്രവര്‍ത്തനത്തെ ഗൗരവമായി കാണുക തന്നെ വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

Kerala

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

പുതിയ വാര്‍ത്തകള്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.