Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ആചാര നിരയില്‍ ഗ്രാമം ഒന്നാകുന്നവിധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 05:53 pm IST
inTravel

 

ഭൂമിയിലെ ദേവമേളയെന്നാണ് ആറാട്ടുപുഴ പൂരം അറിയപ്പെടുന്നത്. മുപ്പത്തി മുക്കോടി ദേവകള്‍ സംഗമിക്കുമന്ന പുണ്യഭൂമി. കാശി വിശ്വനാഥ ക്ഷേത്രം പോലും ആറാട്ടപുഴ പൂരത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് ഐതിഹ്യം. തൃശൂര്‍ പൂരത്തിലെ ക്ഷേത്രങ്ങളും പൂരത്തില്‍ പങ്കാളികളായിരുന്നു. ഇപ്പോഴും ആറാട്ടപുഴ പൂരം ദിവസം ഈ ക്ഷേത്രങ്ങളില്‍ നേരത്തേ നടയടക്കും. ഇപ്പോള്‍ 23 ദേവീദേവന്മാരാണ് ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്നത്. അതില്‍ ഏറ്റവും പ്രാധാന്യം അതിഥേയനായ ആറാട്ടുപുഴ ശാസ്താവിനും പൂരത്തിന് നടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ക്കുമാണ്.

പൂര ദിവസം തേവര്‍ കൈതവളപ്പില്‍ എത്തുന്നത് വരെ യക്ഷി കിങ്കരന്‍മാര്‍ വാഴുമെന്നാണ് ഐതിഹ്യം. എന്നാല്‍ തേവര്‍ എത്തുന്നതോടെ ഇവര്‍ അപ്രത്യക്ഷമാകുമത്രെ. തൃപ്രയാര്‍ തേവര്‍ ആറാട്ടുപുഴത്തിന് മുന്നോടിയായി നടത്തുന്ന ഗ്രാമ പ്രദക്ഷിണം ആചാരങ്ങളാല്‍ സമ്പന്നമാണ്. മകയിരം പുറപ്പാട് മുതല്‍ ഉത്രം വിളക്ക് വരെ നീളുന്നതാണ് ചടങ്ങുകള്‍.

ആചാരങ്ങളും അനുഷ്ഠാനങ്ങളും നിറഞ്ഞ ഗ്രാമ പ്രദക്ഷിണത്തില്‍ ഓരോ ഘട്ടത്തിലും ഗ്രാമ ജനതയ്‌ക്കുള്ള പങ്കാളിത്തം അവകാശ രൂപത്തിലാണ്. പ്രദേശത്തെ നിരവധി തറവാട്ടുകാര്‍ ഒരോ പ്രവൃത്തികളുടെയും അവകാശക്കാരാണ് ഇന്നും. 36 പേരടങ്ങുന്ന അകമ്പടിയോടെയായിരുന്നു ആദ്യകാലത്ത് എഴുന്നള്ളിപ്പ്. ഇന്നും മകയിരം പുറപ്പാടിന് മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായോയെന്നും മനുഷ്യന്‍ 36 എത്തിയോയെന്നും ക്ഷേത്രം ഊരാളന്‍മാര്‍ ചോദിക്കുന്ന ചടങ്ങ് നിലനില്‍ക്കുന്നു.

ഊരായ്‌മക്കാരായ ചേലൂര്‍, പുന്നപ്പിള്ളി, ജ്ഞാനപ്പിള്ളി മനകളിലെ പ്രതിനിധികള്‍ അനുമതി നല്‍കിയാലേ തേവരെ പുറത്തേക്ക് എഴുന്നള്ളിക്കൂ. മകയിരം പുറപ്പാട് ദിവസം തേവരെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിക്കുമ്പോള്‍ അവിടെ നറയ്‌ക്കുന്ന പറയുടെ അവകാശി കഴക പ്രവൃത്തി ചെയ്യുന്ന നാളിശേരി പട്ടത്ത് തറവാട്ടുക്കാര്‍ക്കാണ്.

ഗ്രാമപ്രദക്ഷിണത്തിനിടെ ഭക്തര്‍ സമര്‍പ്പിക്കുന്ന പറകള്‍ മറിച്ചളക്കുന്നത് നാളിശേരി പട്ടത്തുകാരുടെ ചുമതലയാണ്. ആറാട്ടുകടവില്‍ പീഠം എത്തിക്കുന്ന ചുമതല കടലൂട്ടി തറവാട്ടുക്കാര്‍ക്ക്. കാരയില്‍, വടശ്ശേരി, മണിയങ്ങാട്ടില്‍ തുടങ്ങിയ തറവാട്ടുക്കാര്‍ക്കാണ് അകമ്പടി സേവിക്കാന്‍ ചുമതല. തേവര്‍ക്ക് പട്ടുകുടയും ഓലക്കുടയും എത്തിക്കേണ്ടത് പള്ളുത്തില്‍ തറവാട്ടുക്കാര്‍. യാത്രയ്‌ക്കിടെ ഭക്തര്‍ക്ക് പറ നിറയ്‌ക്കുന്നതിനുള്ള ദ്രവ്യങ്ങള്‍ അതത് സ്ഥലങ്ങളില്‍ എത്തിക്കാന്‍ അവകാശം കഴുപറമ്പില്‍ തറവാട്ടുക്കാരുടേത്.

അവകാശികള്‍ക്ക് അരിയും നെല്ലും അളന്ന് നല്‍കുന്നതിനുള്ള അവകാശം ആമലത്ത് തറവാട്ടുക്കാര്‍ക്കുള്ളതാണ്. തേവരുടെ ആറാട്ടുപുഴ പൂരത്തിന്റെ യാത്രയ്‌ക്കിടെ ചിറയ്‌ക്കലില്‍ ഇറക്കിയെഴുന്നള്ളിക്കുമ്പോള്‍ അവിടെ മണ്ഡപം തയ്യാറാക്കുന്നത് ഇഞ്ചമുടി ആചാരി കുടുംബമാണ്. ഇത്തരത്തില്‍ നിരവധി കുടുംബങ്ങളാണ് പൂരത്തില്‍ പങ്കാളികളാകുന്നത്.

ഗ്രന്ഥം കൈമാറല്‍, പന്തം പിടിക്കല്‍, മഞ്ഞള്‍പ്പൊടി എത്തിക്കല്‍, ഭണ്ഡരം, കാവ് തുടങ്ങി,നിശ്ചിത സ്ഥലങ്ങളില്‍ അരങ്ങ് കെട്ടുന്നതിനും ഒരോരുത്തര്‍ക്കും ചുമതലയുണ്ട്. ഇവര്‍ക്കെല്ലാം ക്ഷേത്രത്തില്‍ നിന്നും ദ്രവ്യങ്ങളാണ് പ്രതിഫലം.

ആറാട്ടുപുഴ പൂരം കഴിഞ്ഞ് തേവര്‍ മടങ്ങുമ്പോള്‍ പാടത്തെ പന്തല്‍ മുതല്‍ ക്ഷേത്രം വരെയുള്ള പറയുടെ അവകാശികള്‍ വെളുത്തേടത്ത് തറവാട്ടുക്കാര്‍ക്കായിരുന്നു. ഒരു കാലത്ത് തേവര്‍ പൂരം കഴിഞ്ഞ് മടങ്ങുമ്പോള്‍ പന്തലില്‍ ഒരു ഭക്തന്‍ ഉമി കൊണ്ട് പറ നിറച്ചത്രെ. ഇത് അന്നത്തെ പൂരം നടത്തിപ്പുകാര്‍ സ്വീകരിച്ചില്ല. ഭക്തന്‍ വിഷമിച്ചു. വെളുത്തേടത്ത് തറവാട്ടിലെ ഒരംഗം ആ ഉമി തന്റെ വീട്ടിലേക്ക് കൊണ്ടു പോയി. ഈ സമയം ഇനി മുതല്‍ ഇവിടെ നിന്ന് ക്ഷേത്രം വരെയുള്ള പറയുടെ അവകാശി ഈ വെളുത്തേടത്ത് തറവാട്ടുക്കാര്‍ എന്ന് അശരീരി കേട്ടത്രെ. എന്നാല്‍ രണ്ട് വര്‍ഷമായി ഈ അവകാശം ദേവസ്വം ബോര്‍ഡിനാണ്.

ഗ്രാമ പ്രദക്ഷിണത്തിനിടെ വൈവിധ്യമാര്‍ന്ന ചടങ്ങുകളാണ്. വിവിധ സ്ഥലങ്ങളിലുള്ള ആറാട്ടുകള്‍, കാര്‍ഷിക സ്മരണ ഉയര്‍ത്തുന്ന പൈനൂര്‍ പാടത്തെ ചാലുകുത്തല്‍, വെന്നിക്കല്‍ കല്ലേറ്, മുരിയാം കുളങ്ങര മീന്‍പിടുത്തം തുടങ്ങിയ നിരവധി. ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന നദിയിലുെട സ്വന്തം പള്ളിയോടത്തില്‍ തിടമ്പ് വെച്ച് തൃക്കോല്‍ ശാന്തി തുഴഞ്ഞാണ് മറുകരയെത്തുക. കിഴക്കേ നട പൂരം കഴിഞ്ഞ് ഊരായ്‌മക്കാരുടെ മനകളിലേക്ക് പോകുന്നതിനിടെ ആനേശ്വരം ക്ഷേത്രത്തിന് മുന്നിലും ഒരിടത്തും ദര്‍ശിക്കാന്‍ കഴിയാത്ത ചടങ്ങിനും ഭക്തര്‍ സാക്ഷ്യം വഹിക്കുന്നു. ആനേശ്വരം ക്ഷേത്രത്തിലെ പ്രതിഷ്ഠയായ പരമശിവന് അരമുറി നാളികേരവും നാഴി അരിയും തേവര്‍ നല്‍കാനുള്ളതായി പറയുന്നു.

ഓരോ വര്‍ഷവും തേവര്‍ വരുമ്പോള്‍ കടം തിരികെ വാങ്ങാമെന്ന് ഉറച്ച് ശിവന്‍ ഇരിക്കും. തേവരുടെ എഴുന്നള്ളത്ത് ക്ഷേത്രത്തിനു മുന്നില്‍ എത്തുമ്പോള്‍ തിടമ്പേറ്റിയ ആനയുടെ ചങ്ങല പോലും അഴിച്ച് ശബ്ദം കേള്‍പ്പിക്കാതെ കടന്നു പോകും. ക്ഷേത്രം കടന്നാല്‍ എല്ലാ വാദ്യങ്ങളും ഒരുമിച്ച് മുഴക്കും. തിരിച്ചു വിളിക്കാന്‍ പാടില്ലത്രെ, അതിനാല്‍ അടുത്തവര്‍ഷത്തേക്ക് കാക്കും. കേരളത്തില്‍ ഇത്രയേറെ ആചാരങ്ങള്‍ നിലനില്‍ക്കുന്ന ഒരു പൂരം ഇല്ലെന്ന് തന്നെ പറയാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.