Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ രക്ഷക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 09:05 pm IST
inVicharam

തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.എന്‍. സതീഷിനെ പദവിയില്‍നിന്ന് നീക്കം ചെയ്യണമെന്ന തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആവശ്യം സുപ്രീം കോടതി അനുവദിച്ചിരിക്കുകയാണ്. എക്‌സിക്യൂട്ടീവ് ഓഫീസറുടെ നടപടികള്‍ തികച്ചും ഏകപക്ഷീയമാണെന്നും, ക്ഷേത്ര ഭരണസമിതിയുടെ പ്രവര്‍ത്തനത്തിന് ഓഫീസര്‍ തടസം നില്‍ക്കുന്നുവെന്നുമായിരുന്നു പരാതികള്‍.

എക്‌സിക്യൂട്ടീവ് ഓഫീസറെ പുറത്താക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കി ഉത്തരവിടുകയോ വേണമെന്നായിരുന്നു ആവശ്യം. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പുതിയ എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് അമിക്കസ് ക്യൂറി നല്‍കിയ പേരുകളും സുപ്രീംകോടതി തള്ളി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് പേരുകളില്‍നിന്ന് എക്‌സിക്യൂട്ടീവ് ഓഫീസറെ തെരഞ്ഞെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. അടുത്ത മാസം 19ന് പുതിയ ഓഫീസര്‍ സ്ഥാനമേറ്റെടുക്കും. എക്‌സിക്യൂട്ടീവ് ഓഫീസറെ പുറത്താക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കി ഉത്തരവിടുകയോ വേണമെന്നായിരുന്നു ആവശ്യം. പരമോന്നത കോടതി അംഗീകരിച്ചതോടെ ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്ന പല കഥകളിലും കഴമ്പുണ്ടെന്ന് വരികയാണ്.

ശ്രീപത്മനാഭസ്വാമിക്ഷേത്രം ഏറ്റെടുക്കാനുള്ള ഗൂഢനീക്കത്തിന് തുടക്കംകുറിച്ചത്് കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്തായിരുന്നു. ക്ഷേത്രം സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത് ഇടതുസംഘടനകളായിരുന്നു. സിഐടിയു സംഘടനയായ ശ്രീപത്മനാഭസ്വാമിക്ഷേത്രം എംപ്ലോയീസ് യൂണിയനാണ് ക്ഷേത്രത്തിലെ ഔദ്യോഗികസംഘടന.സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും തങ്ങളുടെ കൈകളില്‍ വരുമെന്ന് ഇടതുസംഘടന ആഗ്രഹിച്ചു. കേരളത്തിലെ ക്ഷേത്രങ്ങള്‍ ഭരിക്കുന്ന ദേവസ്വം ബോര്‍ഡുകള്‍ ഹിന്ദുവിരുദ്ധസമിതികളായി മാറിക്കൊണ്ടിരിക്കുന്നതുപോലെ പത്‌നമനാഭ സ്വാമിക്ഷേത്രവും മാറും എന്നാഗ്രഹിച്ചവര്‍ ഏറെയാണ്. പിന്നീട് കാര്യങ്ങള്‍ കൈവിട്ടു.

ഉദ്ദേശിച്ചിടത്തൊന്നും കാര്യങ്ങല്‍ നിന്നില്ല. നിധി കണ്ടെത്തലും സുപ്രീം കോടതി ഇടപെടലുമൊക്കെ ക്ഷേത്രം സ്വന്തമാക്കാനുള്ള ആഗ്രഹത്തിന് തടസ്സമായി.

എങ്കിലും ക്ഷേത്രത്തെ അവമതിക്കുന്ന വാര്‍ത്തകള്‍ ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരുന്നു. രാജകുടുംബത്തെ ആക്ഷേപിക്കുന്ന അമിക്കസ് ക്യൂറിയും എക്‌സിക്യൂട്ടീവ് ഓഫീസറും സഹായിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. പാരമ്പര്യം മറന്നുള്ള നടപടികള്‍ മുതല്‍ ശംഖുമോഷണം വരെ ക്ഷേത്രത്തിനുള്ളില്‍ നടന്നു. പദ്മനാഭ ദാസന്മാരായി ഭരിച്ച രാജകുടുംബത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നത്. ഗുരുവായൂര്‍ ക്ഷേത്രം മോഡല്‍ ഭരണം, ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ അനുവദിക്കില്ലന്ന് ഹിന്ദു സംഘടനകള്‍ നിലപാടെടുത്തിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ക്രിമിനല്‍ കേസ് പ്രതികളും രാഷ്‌ട്രീയക്കാരുടെ പിന്‍ബലത്തില്‍ കയറിക്കൂടിയിട്ടുണ്ട്. ഈ ക്ഷേത്രത്തെയും രാഷ്‌ട്രീയക്കാരുടെ വരുതിയില്‍ കൊണ്ടുവരാനാണ് ശ്രമച്ചത്.

ശ്രീപദ്മനാഭന്റെ കളഭത്തിനു പ്രത്യേകതകളുണ്ടായിരുന്നു. അതുപോലും പലരുടെയും തന്നിഷ്ടത്തിനനുസരിച്ച് മാറ്റുകയുണ്ടായി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സത്യസന്ധമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിലും നിയമവ്യവസ്ഥയ്‌ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നതിലും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം പരാജയപ്പെട്ടു എന്നുകൂടി തെളിയുകയാണ് കോടതിയുടെ പുതിയ ഉത്തരവിലൂടെ. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കുകയാണ് വേണ്ടത്. എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിനെ മാറ്റാന്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിയായ ദിശയിലുള്ളതാണ്.

ക്ഷേത്രത്തിലെ ശ്രീകോവിലുകളുടെ പുനരുദ്ധാരണം, മൂലവിഗ്രഹത്തിലെ കടുശര്‍ക്കരലേപനം, ധ്വജം നവീകരണം, കുളങ്ങളുടെ വൃത്തിയാക്കല്‍, പുനരുദ്ധാരണം എന്നീ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധരുടെ സമിതിയുണ്ടാക്കിയ സുപ്രീംകോടതി നടപടി സ്വാഗതാര്‍ഹമാണ്. ശരിയായ രീതിയിലുള്ള നവീകരണപ്രവൃത്തികള്‍ക്ക് ഭക്തജനങ്ങളും പരിസരവാസികളും പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തുകഴിഞ്ഞു.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ ഇരുട്ടില്‍ നിര്‍ത്തുന്നതില്‍ പലര്‍ക്കും വ്യത്യസ്ത താല്‍പര്യങ്ങളുണ്ട്. അത്തരക്കാര്‍ക്ക് ഇനിയും മുതലെടുപ്പിന് അവസരം നല്‍കാതിരിക്കാന്‍ സുപ്രീംകോടതിയുടെ നിലപാടുകള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

Kerala

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

Entertainment

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.