Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലൈംഗിക പീഡനത്തെത്തുടര്‍ന്ന് എഴുപതുകാരിയുടെ ആത്മഹത്യ: സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം റിമാന്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 09:05 pm IST
in Kannur

ഇരിട്ടി: ലൈംഗിക പീഡനത്തെത്തുടര്‍ന്ന് വീട്ടമ്മയായ എഴുപതുകാരി ആത്മഹത്യ ചെയ്ത കേസില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം റിമാന്റില്‍. ആറളം പന്നിമൂലയിലെ സജീവ സിപിഎം പ്രവര്‍ത്തകനും ബ്രാഞ്ച് കമ്മറ്റിയംഗവുമായ മാവില വീട്ടില്‍ പി.എം.രാജീവ(43)നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സിഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മാര്‍ച്ച് മുപ്പതിന് വൈകുന്നേരം 6 മണിയോടെ യായിരുന്നു ഇരിട്ടി പയഞ്ചേരി വികാസനഗറിലെ എഴുപതുകാരിയായ കാണിയേരി സരോജിനിയമ്മയെ മുഴക്കുന്നിലെ തറവാട്ടുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹ പരിശോധനാ സമയത്ത് ക്രൂരമായ ലൈംഗിക പീഡനത്തിന് സരോജിനിയമ്മ വിധേയയായിരുന്നു എന്ന വിവരത്തെത്തുടര്‍ന്ന് ഐജി മഹിപാല്‍ യാദവ്, എസ്പി ശിവവിക്രം, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ എന്നിവര്‍ പോലീസ് ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണ പിള്ളയുമായി ആശയവിനിമയം നടത്തി.

കഴിഞ്ഞ 30ന് ഉച്ചക്ക് 12 നും 1 നും ഇടയിലാണ് പ്രതി സരോജിനി അമ്മയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് സിഐ സുനില്‍കുമാര്‍ പറഞ്ഞു. പ്രതിയുടെ സഹോദരിയും ജനാധിപത്യ മഹിളാ അസ്സോസ്സിയേഷന്‍ നേതാവുമായ സൗദാമിനിയുടെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നത്. സരോജിനി അമ്മയുടെ മകന്‍ നിര്‍മ്മിക്കുന്ന വീടിന്റെ വയറിങ് പ്രവര്‍ത്തിക്കായാണ് പ്രതി രാജീവന്‍ ഇവിടെയെത്തിയത്. പ്രതിയുടെ സഹോദരിയുടെ വീടും പ്രേമരാജന്‍ നിര്‍മ്മിക്കുന്ന വീടും സരോജിനി അമ്മയുടെ വീടും എല്ലാം അടുത്തടുത്താണ്. പ്രതിയുടെ സഹോദരീഭര്‍ത്താവ് സുഗുണനും സരോജിനിയമ്മയും തമ്മില്‍ കുടുംബ ബന്ധവും ഉള്ളതിനാല്‍ പ്രതി ഇടയ്‌ക്കിടെ ഇവിടെ വരുകയും ഇവരുമായി എല്ലാം നല്ല ബന്ധവും നിലനിര്‍ത്തുകയും ചെയ്തിരുന്നു.

പ്രേമരാജന്റെ വീട് പണി നടക്കുന്നതിനാല്‍ ഇവര്‍ക്കുള്ള ഭക്ഷണം പ്രതിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് തയ്യാറാക്കിയിരുന്നത്. ഇവിടെ ഭക്ഷണം കഴിക്കാനായി പ്രതി എത്തിയപ്പോള്‍ സരോജിനിയമ്മയും ഇവിടെയെത്തിയിരുന്നു. ഈ സമയത്തു പ്രതിയുടെ സഹോദരി വീട്ടിലുണ്ടായിരുന്നില്ല. പ്രേമരാജന്‍ അദ്ദേഹത്തിന്റെ ഭാര്യ പ്രസവസംബന്ധമായ ചികിത്സാ ആവശ്യാര്‍ഥം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നതിനാല്‍ അവിടേക്കു പോയിരുന്നു. ഈ സമയം വീട്ടില്‍ ആകെ ഉണ്ടായിരുന്നത് പ്രേമന്റെയും ജ്യേഷ്ടന്റെയും കുട്ടികള്‍ മാത്രമായിരുന്നു. ഇവര്‍ ഈ സമയത്തു പുറത്തു കളിക്കുകയായിരുന്നു എന്നും ക്രൂരമായ ലൈംഗിക പീഡനമാണ് പ്രതി നടത്തിയതെന്നും സിഐ പറഞ്ഞു. പീഡനത്തിന് ശേഷം ഏറെ ക്ഷീണിതയായ സരോജിനി അമ്മ വൈകുന്നേരത്തോടെ മുഴക്കുന്നിലെ തറവാട്ടുവീട്ടില്‍ എത്തുകയും ഇവിടെ നിന്നും താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് വിവരമറിയിക്കുകയും ചെയ്തിരുന്നു. വൈകുന്നേരം ആറു മണിയോടെ ആണ് ഇവര്‍ വീടിനകത്തു തൂങ്ങിമരിക്കുന്നത്.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്ന സ്ഥലത്ത് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. മുഴക്കുന്ന് എസ്‌ഐ പി.രാജേഷിന്റെ നേതൃത്വത്തില്‍ മഫ്ടിയിലെത്തിയ പോലീസ് നിരീക്ഷണം നടത്തുന്നതിനിടയില്‍ ഇപ്പോള്‍ അറസ്റ്റിലായ രാജീവന്‍ മൃതദേഹം സംസ്‌കരിക്കുന്നിടത്തെത്തിയതായും ഇദ്ദേഹത്തിന്റെ മുഖത്തെ പരിഭ്രമവും ഇടയ്‌ക്കിടെ സ്ഥലം മാറിമാറി നില്‍ക്കുന്നതും മറ്റും കണ്ടെത്തിയ പോലീസ് രാജീവനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആദ്യം മട്ടന്നൂര്‍ സിഐക്കും പിന്നീട് പേരാവൂര്‍ സിഐ ക്കും കേസന്വേഷണത്തിനുള്ള ചുമതല നല്‍കി. മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതയെ റിമാന്റു ചെയ്തു.

പ്രതിയെ കസ്റ്റഡിയിലെടുത്ത് അഞ്ചു ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും ഭരണസ്വാധീനത്തില്‍ ഉന്നതര്‍ ഇടപെട്ട് കേസ് അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് ബിജെപി, മഹിളാമോര്‍ച്ച സംഘടനകള്‍ മുന്നോട്ടുവന്നു. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി, പേരാവൂര്‍ എംഎല്‍എ സണ്ണിജോസഫ്, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ മരിച്ച സരോജിനിയമ്മയുടെ വീട് സന്ദര്‍ശിച്ചു. കേസ് അട്ടിമറിക്കുന്നെന്ന് കാണിച്ച് ബിജെപി ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനവും നടത്തി. ഇതിനിടെയാണ് ഇപ്പോള്‍ പ്രതിയുടെ അറസ്റ്റ് നടന്നിരിക്കുന്നത്. പീഡനത്തെത്തുടര്‍ന്ന് തുടകള്‍ക്കിടയിലും കൈവിരലുകള്‍ക്കിടയിലും മറ്റും പോറലുകളും പാടുകളും ഉണ്ടായിരുന്നു. പ്രതിയുടെ ശരീരത്തിലും നഖങ്ങള്‍ കൊണ്ടുള്ള ഒമ്പതോളം പാടുകളുണ്ടായിട്ടുണ്ട്. മൃതദേഹ പരിശോധനാ സമയത്തു മൃതദേഹത്തില്‍ കണ്ട പാടുകളാണ് സരോജിനിയമ്മ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന സംശയത്തിലേക്കു വിരല്‍ ചൂണ്ടിയത്. സരോജിനി അമ്മയുടെ ശരീരത്തില്‍ നിന്നും കിട്ടിയ മുടിയും ബീജവും ഇനി ഫോറന്‍സിക്ക് പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. സാഹചര്യത്തെളിവുകളും ശാസ്ത്രീയമായ ചില പരിശോധനകളും ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരങ്ങളും സംയോജിപ്പിച്ചാണ് പ്രതി രാജേഷ് തന്നെയാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും സിഐ അനില്‍കുമാര്‍ പറഞ്ഞു. മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

Kerala

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

Kerala

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

Kerala

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

Kerala

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

പുതിയ വാര്‍ത്തകള്‍

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.