Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭൂഗര്‍ഭ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 09:39 pm IST
inPalakkad

കഞ്ചിക്കോട്: വ്യവസായമേഖലയില്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ തുടര്‍ന്നാല്‍ 10 കൊല്ലം കൊണ്ടു ശുദ്ധജലമില്ലാത്ത മേഖലയായി മാറുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വ്യവസായ വകുപ്പിന്റെ കണക്കനുസരിച്ച് പ്രതിദിനം രണ്ടുകോടി ലിറ്റര്‍ വെള്ളമാണ് കഞ്ചിക്കോട് വ്യവസായമേഖലയിലെ കമ്പനികള്‍ ഉപയോഗിക്കുന്നത്.രണ്ടുദശലക്ഷം ലിറ്റര്‍ കൂടി വെള്ളം മലമ്പുഴ ഡാമില്‍ നിന്ന് വ്യവസായ മേഖലയിലേക്ക് വിതരണം ചെയ്യുന്നുണ്ട്.

ഇതില്‍ നല്ലൊരു പങ്കും കമ്പനികള്‍ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പെപ്‌സി കോള ബിയര്‍ കമ്പനികള്‍, കുപ്പിവെള്ളക്കമ്പനികള്‍, ഡിസ്റ്റലറികള്‍ എന്നിവയടക്കം വന്‍തോതില്‍ ജലം ആവശ്യമുള്ള നൂറോളം കമ്പനികള്‍ വ്യവസായ മേഖലയില്‍ വെള്ളമൂറ്റുന്നുണ്ട്. ഇവയില്‍ ഏറ്റവും കൂടുതല്‍ ജലമൂറ്റുന്നത് പെപ്‌സിയായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് പ്രതിദിനം 6.25 ലക്ഷം ലിറ്റര്‍ വെള്ളമാണ് പെപ്‌സി കോളക്കമ്പനിമാത്രം ഉപയോഗിച്ചിരുന്നത്.

ഒരു ലിറ്റര്‍ കോള ഉല്‍പ്പാദിപ്പിക്കാന്‍ അഞ്ച് ലിറ്റര്‍ വെള്ളം വേണമെന്നാണ് കണക്കാക്കിയിട്ടുള്ളത്. കോളക്കമ്പനി ഔദ്യോഗികമായി സമര്‍പ്പിച്ച ഉത്പ്പാദന കണക്കു മാത്രം പരിശോധിച്ചാല്‍ 10 മുതല്‍ 15 വരെ ദശലക്ഷം ലിറ്റര്‍ വെളളം അവര്‍ ഊറ്റിയെടുത്തിരുന്നു. ഇതിന്റെ കണക്ക് അധികൃതര്‍ എടുത്തിട്ടില്ലെന്നു മാത്രമല്ല, വെള്ളമൂറ്റുന്നത് നിരീക്ഷിക്കാനുള്ള സംവിധാനവുമില്ല.

കമ്പനി വെച്ച മീറ്ററുകള്‍ കമ്പനിയുടെ അനുവാദത്തോടെ മാത്രമേ വ്യവസായ വകുപ്പുദ്യോഗസ്ഥര്‍ക്കു പോലും കാണാനാവൂ എന്നതാണവസ്ഥ. ബിയര്‍ കമ്പനികളും ഡിസ്റ്റിലറികളും ചേര്‍ന്ന് ഒരു ദിവസം 30 ദശലക്ഷം ലിറ്റര്‍ ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നുണ്ടെന്നാണ് കണക്ക്.

വ്യവസായ സ്ഥാപനങ്ങളുടെ അമിതമായ ജലചൂഷണം കഞ്ചിക്കോട്ടിന്റെ ആവാസവ്യവസ്ഥയെ തകര്‍ക്കുമെന്നാണ് ആശങ്ക.

700 അടി വരെ കുഴല്‍ കിണറുകള്‍ കുഴിച്ചാലും ഇവിടെ വെള്ളം കിട്ടാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. വേനല്‍ കനക്കുന്നതോടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ ജലക്ഷാമം രൂക്ഷമാകുന്നത് പതിവാണ്.

കൃഷി- വ്യവസായ ആവശ്യങ്ങള്‍ക്ക് കുഴല്‍ക്കിണറുകള്‍ കുഴിക്കാന്‍ ഭൂഗര്‍ഭ ജലവകുപ്പിന്റെ അനുമതി വാങ്ങണമെന്നാണ് നിയമമെങ്കിലും ആരും അതു പാലിക്കുന്നില്ല. വന്‍കിട കമ്പനികളുടെ ജല ഉപയോഗം 2.5 ലക്ഷം ലിറ്ററില്‍ പരിമിതപ്പെടുത്തണമെന്ന് കോടതി ഉത്തരവുപ്രകാരം നിയമിക്കപ്പെട്ട വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശമുണ്ട്. ഈ റിപ്പോര്‍ട്ട് ഇപ്പോഴും കോടതിക്കുമുന്നില്‍ എത്തിയിട്ടില്ലെന്നു മാത്രം.

വ്യവസായമേഖലയിലെ ജലചൂഷണം പരിധി വിട്ടതോടെ, കിട്ടുന്ന കുടിവെള്ളത്തിന്റെ ശുദ്ധിയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഫ്‌ളൂറോയ്ഡ്, ലെഡ്, കാഡ്മിയം എന്നിവയുടെ അളവ് കുടിവെളളത്തില്‍ ക്രമാതീതമായി കൂടിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

വ്യവസായമേഖലയുടെ സംരക്ഷണത്തിനായി രൂപീകരിച്ച കാവല്‍ സംഘം ഇക്കാര്യങ്ങള്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, ഇതിലൊന്നും നടപടികളുണ്ടാകാറില്ല എന്നതാണ് സത്യാവസ്ഥ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.