Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നരകതുല്യ ജീവിതവുമായി ആദിവാസികുടുംബങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2017, 09:27 pm IST
inPalakkad

പാലക്കാട്: സംസ്ഥാനത്ത് ഇ.കെ.നായനാരെയും വി.എസ്.അച്യുതാനന്ദനെയും മുഖ്യമന്ത്രിമാരാക്കിയ മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പാറക്കുളം കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു ഭൂമിപോലുമില്ലാതെ നിരവധി ആദിവാസികള്‍ കുടുംബങ്ങള്‍. നരക തുല്യ ജീവിതം നയിക്കുന്ന ഇവരോടുള്ള സര്‍ക്കാര്‍ അവഗണന ഇന്നും തുടരുന്നു.നായനാരെയും അച്യുതാനന്ദനെയും മുഖ്യമന്ത്രിയാക്കിയതിനു പുറമേ ടി.ശിവദാസമേനോന്‍ പത്തുവര്‍ഷം തുടര്‍ച്ചയായി മന്ത്രി പദവിയില്‍ തുടര്‍ന്നതും ഈ മണ്ഡലത്തിലായിരുന്നു.

വര്‍ഷങ്ങളായി മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് താമസിക്കുന്ന മുഡുഗര്‍ വിഭാഗത്തില്‍പെട്ട ആദിവാസികളാണ് പട്ടിണിയും തൊഴിലില്ലായ്‌മയും മൂലം ദുരിതമനുഭവിക്കുന്നത്. മൃതദേഹം മറവുചെയ്യാന്‍പോലും ഭൂമിയില്ലാത്തതിനാല്‍ വീടിനുമുന്നില്‍ തന്നെയാണ് പലരും ശവം മറവു ചെയ്യുന്നത്.

മഴപെയ്താല്‍ ഇവിടെ മറവുചെയ്ത ശവശരീരങ്ങള്‍ ഉള്‍പ്പെടെയുള്ളവ അണക്കെട്ടിലേക്കാണ് ഒഴുകിയെത്തുക. മലയില്‍ നിന്നും മറ്റും ഒഴുകിവരുന്ന വെള്ളം കോളനികകത്തുകൂടെയുള്ള ചാലിലൂടെയാണ് അണക്കെട്ടിലെത്തുന്നത്. പന്ത്രണ്ടോളം മൃതദേഹങ്ങളാണ് ഡാമിന്റെ പരിസരത്തായി മറവു ചെയ്തിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. പാലക്കാട് മുനിസിപ്പാലിറ്റയിലേക്കും ഏഴു പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ളം വിതരണം ചെയ്യുന്നത് മലമ്പുഴ ഡാമില്‍ നിന്നാണ്.

പാറക്കുളം കോളിനിയില്‍ 17 കുടുംബങ്ങളുണ്ടായിരുന്നതാണ്. ഇതില്‍ കുറച്ചുപേര്‍ക്ക് തൊട്ടപ്പുറത്ത് മൂന്ന് സെന്റ് ഭൂമി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഈ ഭൂമികള്‍ തമ്മില്‍ വേര്‍തിരിച്ച് ഒരു വേലി പോലും കെട്ടാന്‍ കഴിയാത്ത അവസ്ഥയാണ്.

സ്വന്തമായി ഭൂമി ലഭിച്ചെങ്കിലും അവിടെയും കുടിലുകെട്ടിയാണ് താമസം.പ്രാഥമിക വിദ്യാഭ്യാസംപോലുമില്ലാത്ത ആളുകളുണ്ടിവിടെ. നിലവില്‍ മൂന്നു കുട്ടികളാണ് കോളനിയില്‍ നിന്നും സ്‌കൂളില്‍ പോകുന്നത്. പ്രദേശത്ത് റബ്ബര്‍ കൃഷിയും, തെങ്ങും വ്യാപകമായതോടെ നെല്‍കൃഷി ഇല്ലാതായി. ആദിവാസികളെ ഇത് പട്ടിണിയിലേക്ക് നയിച്ചു.

കാട്ടില്‍ നിന്നും തേനും, ഔഷധവേരുകളും മറ്റും ശേഖരിച്ച് മലമ്പുഴയിലുള്ള സൊസൈറ്റിയില്‍ വിറ്റാണ് ഉപജീവനം. എന്നാല്‍ മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പേരില്‍ ഉള്‍ക്കാടുകളിലേക്ക് പോകുന്നതിന് ഫോറസ്റ്റ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിട്ടുണ്ട്.

മൂന്നും നാലുംദിവസം കാടുകളില്‍ ചിലവഴിച്ചിട്ടും വെറുകയ്യോടെ കഴിഞ്ഞദിവസം മടങ്ങി വന്നതായി പറയുന്നു. കാട്ടാനശല്യം രൂക്ഷമായതും ഇവര്‍ക്ക് തിരിച്ചടിയായി. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ അണക്കെട്ടില്‍ ചെറിയ കുഴികളുണ്ടാക്കിയാണ് വെള്ളം ശേഖരിക്കുന്നത്.

മഴക്കാലമായാല്‍ ഇവര്‍ മുഴുപട്ടിണിയിലാണ്. റേഷന്‍കടയില്‍ നിന്ന് 30 കിലോ അരി ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ അതും വെട്ടിക്കുറച്ചതായി പറയുന്നു. റേഷന്‍ വാങ്ങാന്‍ കിലോമീറ്ററുകള്‍ താണ്ടിപോവേണ്ട സ്ഥിതിയാണ്.

വോട്ടുബാങ്കുമാത്രമായ ഇവരെ തെരഞ്ഞെടുപ്പിന് ശേഷം ആരും തിരിഞ്ഞുനോക്കാറില്ല. ഇലക്ഷന്‍ സമയത്ത് ഇവര്‍ക്ക് മദ്യം നല്‍കിയാണ് വോട്ടു പിടുത്തം.

അടുത്തിടെ അണക്കെട്ടു പരിസരത്ത് പരിശോധനക്കെത്തിയ ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടിയോട് തങ്ങളുടെ ശോചനീയവസ്ഥ പറഞ്ഞെങ്കിലും അവരത് ചെവിക്കൊണ്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.