സ്വന്തം ലേഖകന്‍
കുണ്ടറ: പത്ത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ആത്മഹത്യയാക്കി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവം ഇത്രയും വഷളായിട്ടും തുടന്വേഷണച്ചുമതല അയാള്‍ക്ക് തന്നെ നല്കിയ പോലീസ് നടപടിയാണ്’വിവാദമാകുന്നത്. ഇപ്പോള്‍ പുറത്തിവരുന്ന പതിനാലുകാരന്റെ ദുരൂഹമരണവും ഏകപക്ഷീയമായി ആത്മഹത്യയാക്കി മാറ്റിയെന്നാണ് ആക്ഷേപം. ഇതിന് സമീപത്തുതന്നെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിലും വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പരാതിയില്ലെന്ന് പോലീസ് എഴുതിവാങ്ങി കേസ് അട്ടിമറിച്ചുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
റൂറല്‍ എസ്പി സുരേന്ദ്രന് ബന്ധുക്കളില്‍ നിന്ന് പരാതി എഴുതി വാങ്ങുകയും പതിനാലുകാരന്റെയും ഒന്‍പതാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെയും മരണംകൂടി അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആരോപണ വിധേയനായ ഉന്നത ഉദ്യോഗസ്ഥന് തന്നെ അന്വേഷണച്ചുമതല നല്കിയ പോലീസ് അധികാരികളുടെ തീരുമാനത്തിലാണ് ദുരൂഹത ആരോപിക്കപ്പെടുന്നത്. ദുരൂഹമരണങ്ങളിലെ വീഴ്ചയില്‍ കുണ്ടറ സിഐയും എസ്ഐയും ബലിയാടാകുകയായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2000മുതല്‍ ഇരുപതോളം ദുരൂഹമരണങ്ങള്‍ കുണ്ടറ പോലീസ് ആത്മഹത്യയാക്കി മാറ്റിയെന്ന ആരോപണം നിലനില്‍ക്കുകയാണ്. ആരോപണ വിധേയനായ ഉന്നത ഉദ്യോഗസ്ഥനെ മാറ്റിനിര്‍ത്തി ഈ കേസുകള്‍ തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന ആവശ്യം നാട്ടില്‍ ശക്തിപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: