Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കലക്‌ട്രേറ്റിന് മുന്നില്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചു; സിപിഎം ഭരണം നടത്തുന്ന ക്ഷേത്രത്തില്‍ ദളിതരോട് അയിത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 07:37 pm IST
inKannur

കണ്ണൂര്‍: സിപിഎം ഭരണം നടത്തുന്ന ക്ഷേത്രത്തില്‍ ദളിതരോട് അയിത്തം. ക്ഷേത്രഭരണാധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ നേതൃത്വത്തില്‍ ദളിത് വിഭാഗക്കാരായ നാട്ടുകാര്‍ കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ 72 മണിക്കൂര്‍ സത്യഗ്രഹ സമരം ആരംഭിച്ചു.

കണ്ണൂര്‍ അഴീക്കല്‍ ശ്രീ പാമ്പാടി ആലിന്‍ കീഴില്‍ ക്ഷേത്രത്തിലെ തിരുവായുധം എഴുന്നെളളിപ്പുമായി ബന്ധപ്പെട്ടാണ് സിപിഎം നിയന്ത്രണത്തിലുളള ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി അയിത്തം നിലനില്‍ക്കുന്നത്. വര്‍ഷംതോറും നടക്കുന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ മറ്റ് സമുദായക്കാരുടെ വീടുകളിലെല്ലാം വെളിച്ചപ്പാടിന്റെ നേതൃത്വത്തില്‍ തിരുവായുധം എഴുന്നെളളിപ്പ് സന്ദര്‍ശനം നടത്തുമ്പോഴും ദളിത് വിഭാഗത്തില്‍ പിറന്നു എന്ന ഒറ്റക്കാരണത്താല്‍ ഇവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ ക്ഷേത്രം അധികൃതര്‍ തയ്യാറാവാത്തതാണ് ദളിത് വിഭാഗങ്ങളെ സമരത്തിലേക്ക് നയിച്ചിരിക്കുന്നത്. പ്രശ്‌നത്തില്‍ ജില്ലാ ഭരണകൂടവും പോലീസും ഇടപെട്ടിട്ടും തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ സിപിഎം നിയന്ത്രണത്തിലുളള ക്ഷേത്രസമിതി തയ്യാറാവാത്തതിനെ തുടര്‍ന്നാണ് പ്രദേശത്തെ പുലയവിഭാഗത്തില്‍പ്പെട്ട ദളിത് കുടുംബങ്ങള്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. വരുന്ന 8 മുതല്‍ 12 വരെയാണ് ഉത്സവത്തിന് മുന്നോടിയായുളള എഴുന്നളളത്ത് നടക്കുക. ഇന്ന് കാവില്‍ കയറല്‍ ചടങ്ങ് നടക്കും. ഈ വര്‍ഷമെങ്കിലും അയിത്താചരണം ഇല്ലാതാക്കന്‍ ഭരണകൂടം ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഉത്സവം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുളളപ്പോള്‍ സമരം നടത്തുന്നത്. ഈ വര്‍ഷവും അയിത്താചരണം നിലനിര്‍ത്താന്‍ സിപിഎം നീക്കങ്ങള്‍ നടത്തുന്നതായി സമരക്കാര്‍ പറഞ്ഞു.

ഏതാനും വര്‍ഷങ്ങളായി ദളിത് വിഭാഗങ്ങളും സിപിഎം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ക്ഷേത്രസമിതിയും തമ്മില്‍ പ്രദേശത്ത് ഇതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ ജില്ലാ കലക്ടര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കണ്ടിരുന്നുവെങ്കിലും ക്ഷേത്ര കമ്മറ്റി കലക്ടര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുകയായിരുന്നുവെന്ന് സമരക്കാര്‍ പറഞ്ഞു.

അഴീക്കല്‍ പാമ്പാടി ആലിന്‍ കീഴില്‍ ക്ഷേത്രത്തിലെ ദളിതര്‍ക്കെതിരായ അയിത്തം അവസാനിപ്പിക്കുക, അയിത്തം ആചരിച്ചതിന്റെ പേരില്‍ ക്ഷേത്രസമിതിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുക, ദളിതര്‍ക്കെതിരായ കമ്മ്യൂണിസ്റ്റ് ജാതീയത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ രാഷ്‌ട്രീയ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാറാണ് ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചത്. ജെആര്‍എസ് ചെയര്‍പേഴ്‌സണ്‍ സി.കെ.ജാനു സമരം ഉദ്ഘാടനം ചെയ്തു. പ്രസീത അഴീക്കോട് അധ്യക്ഷത വഹിച്ചു. ജെആര്‍എസ് സംസ്ഥാന ആക്ടിംഗ് ചെയര്‍മാന്‍ ഇ.പി.കുമാരദാസ്, എസ്‌ജെഡി സംസ്ഥാന ജോയിന്റ് സെക്രട്ടറി സതീഷ് ചന്ദ്രന്‍ മാസ്റ്റര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് സതീശന്‍ പാനൂര്‍, തീയ്യ മഹാസഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജീവന്‍, ജെആര്‍എസ് സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.എസ്.ബിനു തുടങ്ങിയവര്‍ സംസാരിച്ചു. ജെആര്‍എസ് ജില്ലാ സെക്രട്ടറി പ്രകാശന്‍ മൊറാഴ സ്വാഗതം പറഞ്ഞു.

കേരളം മുഴുവന്‍ ജാതിയില്ലെന്ന് പറഞ്ഞ് പ്രസംഗിച്ച് നടന്ന സിപിഎം ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യത്തിലെ അയിത്താചരണത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സി.കെ.ജാനു പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

Kerala

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

Kerala

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

Kerala

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

News

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാല് വര്‍ഷം കഠിന തടവും പിഴയും

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.