Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വൈക്കത്തഷ്ടമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 08:26 pm IST
inTravel

ഖരന്‍ പ്രതിഷ്ഠിച്ച മൂന്ന് ശിവലിംഗങ്ങളിലൊന്നായ വൈക്കത്തപ്പനെ (മറ്റേത് കടുത്തുരുത്തിയും ഏറ്റുമാനൂരും) ഭജിച്ചുകൊണ്ട് തപസ്സുചെയ്ത വ്യാഘ്രപാദമുനി എന്ന സന്യാസിശ്രേഷ്ഠന് ഒരിക്കല്‍ ഒരു ദിവ്യദര്‍ശനമുണ്ടായി. അതിന്‍പ്രകാരം എല്ലാവര്‍ഷവും പ്രസ്തുതദിനത്തില്‍ താന്‍ ജനങ്ങള്‍ക്ക് പ്രത്യക്ഷീഭവിക്കുമെന്ന് ഭഗവാന്‍ മഹര്‍ഷിക്ക് വാക്കുകൊടുത്തു. അത് വൃശ്ചികമാസത്തിലെ അഷ്ടമി നാളാണ്.

കാലാന്തരത്തില്‍ വ്യാഘ്രപാദമുനി തപസ്സിരുന്ന സ്ഥലം വൈക്കമായി മാറി. വൃശ്ചികമാസത്തിലെ അഷ്ടമി, വൈക്കത്തഷ്ടമിയായും. ആ ദിനങ്ങള്‍ വൈക്കം ക്ഷേത്രത്തിലെ ഉത്സവകാലമായും തീര്‍ന്നു. പന്ത്രണ്ടാം ദിവസത്തെ ഉത്സവമാണ് അഷ്ടമി. രാവിലെ ശിവദര്‍ശനം, ഉച്ചയ്‌ക്ക് സദ്യ, രാത്രി ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പ് എന്നിവയാണ് അന്നത്തെ പ്രധാന ചടങ്ങുകള്‍. രാവിലെ മൂന്നുമണി മുതല്‍ ദര്‍ശനത്തിന് വരുന്ന ആളുകളുടെ തിരക്കാണ്.

ശൂരപദ്മാസുരനെയും താരകാസുരനേയും നിഗ്രഹിക്കാന്‍ മകന്‍ സുബ്രഹ്മണ്യന്‍ പുറപ്പെട്ടു. പുത്രവിജയത്തിന് ശിവന്‍ അഷ്ടമിദിവസം അന്നദാനം നടത്തുന്നു. ശിവന്‍ മാത്രം നിരാഹാരന്‍. അന്ന് (അഷ്ടമിദിവസം) പൂജയും നിവേദ്യവുമില്ല. ശിവന്‍ ഉപാസിക്കുന്നു. കിഴക്കേ ആനപ്പന്തലില്‍ ശിവന്‍ മകനെ കാത്തിരിക്കുന്നു. വിജയിയായ മകന്റെ-ഉദയനാപുരത്തപ്പന്റെ-എഴുന്നള്ളത്ത് രാത്രിയിലെ പ്രധാന ചടങ്ങാണ്. വാദ്യഘോഷങ്ങളോടും അലങ്കാരങ്ങളോടുംകൂടി ആനപ്പുറത്താണെഴുന്നള്ളത്ത്. രാത്രി ഒരുമണിക്കുശേഷം സുബ്രഹ്മണ്യന്റെ എഴുന്നള്ളത്ത് ക്ഷേത്രനടയിലെത്തും. അപ്പോള്‍ ആനപ്പന്തലില്‍ നില്‍ക്കുന്ന വൈക്കത്തപ്പന്‍ പ്രദക്ഷിണമായി വരും. സുബ്രഹ്മണ്യനും കൂട്ടുമ്മല്‍ ഭഗവതിയുംകൂടി തെക്കേ ഗോപുരത്തില്‍ നിന്നുവന്ന് ആനപ്പന്തലില്‍ വൈക്കത്തപ്പനോടുകൂടി ചേര്‍ന്ന് വാദ്യഘോഷങ്ങള്‍ മുഴക്കി അണിനിരക്കുന്നു.

ഈ ‘കൂടിപ്പൂജ’ കാണേണ്ട കാഴ്ചതന്നെയാണ്. തുടര്‍ന്ന് ‘വലിയ കാണിക്ക’ തുടങ്ങുന്നു. കറുകയില്‍ വലിയ കൈമളുടെ കാണിക്കയാണാദ്യം. തിരിച്ചുപോകുമ്പോള്‍ കൈമളെ ആളുകള്‍ കൂവുന്ന ഒരു ചടങ്ങുണ്ട്. കണ്ണുതട്ടാതിരിക്കാനാണിതെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് മറ്റാളുകളും കാണിക്കയിടുന്നു. പിന്നീട് വെടിക്കെട്ട്. ആനകളുടെ ക്ഷേത്രപ്രദക്ഷിണം. മകന്‍-ഉദയനാപുരത്തപ്പന്‍-യാത്ര ചോദിക്കുന്ന ‘കൂടിപ്പിരിയല്‍’ എന്ന ചടങ്ങാണ് അഷ്ടമിവിളക്കിന്റെ അവസാനം. ശിവന്‍ തിരിച്ചു ശ്രീകോവിലിലേക്കും മകന്‍ ഉദയനാപുരത്തേക്കും എഴുന്നള്ളുന്നു.

ഇതാണ് വൈക്കത്തഷ്ടമിയുടെ ചടങ്ങുകള്‍. പിറ്റേദിവസം ക്ഷേത്രത്തില്‍ ആറാട്ടാണ്.

വൈക്കത്തെ പ്രാതല്‍: അന്നദാനപ്രഭുവായ വൈക്കത്തപ്പനുവേണ്ടി നടത്തുന്ന പ്രധാന വഴിപാടാണ് വൈക്കത്തെ പ്രാതല്‍. സദ്യ നടത്തി ബ്രാഹ്മണരെ പ്രീതിപ്പെടുത്തുക എന്നതാണിതിന്റെ ചടങ്ങ്. ബ്രാഹ്മണസദ്യ കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് ‘സര്‍വാണിസദ്യ’യുമുണ്ടാകും. വൈക്കത്തെ സദ്യ പ്രസിദ്ധമാണ്.

അരി എത്രവച്ചാലും അതിനുതക്ക ആളുകള്‍ ഉണ്ടാകും. വിഭവങ്ങളും കണക്കിനൊത്തിരിക്കും. ഒരിക്കല്‍ സദ്യയ്‌ക്ക് ഒരു കോണിലിരുന്ന് ഊണുകഴിക്കുന്ന ഭഗവാനെ വില്വമംഗലം കണ്ടുവെന്നും കണ്ടമാത്രയില്‍, ഭഗവാനും വിളമ്പിക്കൊടുക്കുന്ന പാര്‍വതീദേവിയും അപ്രത്യക്ഷരായെന്നും പാര്‍വതി, വിളമ്പിക്കൊണ്ടിരുന്ന ചട്ടുകം മുട്ടസ്സുനമ്പൂരിയെ ഏല്‍പ്പിച്ചുവെന്നും ഐതിഹ്യം. അന്നുമുതല്‍ മുട്ടസ്സുനമ്പൂതിരിയായി, സദ്യയുടെ പ്രധാന പാചകക്കാരന്‍. വൈക്കത്തെ ‘വലിയ അടുക്കള’യിലാണ് പാചകം.

‘പതിനാറാന്മാര്‍’ എന്നുവിളിക്കപ്പെടുന്ന പതിനാറു നായര്‍ കുടുംബക്കാര്‍ വിഭവങ്ങള്‍ ഒരുക്കുന്നതിന് മുട്ടസ്സിനെ സഹായിക്കുന്നു. ഊട്ടുപുരയിലും ‘ചെറിയ ദേഹണ്ഡങ്ങള്‍’ നടക്കും. സദ്യയ്‌ക്ക് വൈക്കത്തപ്പനും പങ്കുകൊള്ളുമെന്നാണ് സങ്കല്‍പ്പം. ഒരില വിഭവങ്ങള്‍ വിളമ്പി ദേവനുവേണ്ടി മാറ്റിവച്ചിട്ടേ പ്രാതലിന് ബാക്കിയുള്ളവര്‍ക്ക് ഇലവയ്‌ക്കൂ. സദ്യ നടക്കുമ്പോള്‍, നടത്തുന്നയാള്‍ ജപിച്ചുകൊണ്ട് ക്ഷേത്രം പ്രദക്ഷിണം വയ്‌ക്കണമെന്നുണ്ട്. പ്രാതല്‍ കഴിഞ്ഞാല്‍ ‘ആനന്ദപ്രസാദ’മെന്ന പേരില്‍ അടുക്കളയിലെ ചാരവും ഭക്തജനങ്ങള്‍ക്ക് നല്‍കും. പണ്ട് പ്രാതല്‍ വഴിപാടില്ലാത്ത ദിവസമുണ്ടായിരുന്നില്ല.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.