Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്തൊക്കെ ചെയ്താലും…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 08:19 pm IST
in Samskriti

ഏകനാഥ് മഹാരാജ് എന്ന ഒരു യോഗിവര്യന്‍ മഹാരാഷ്‌ട്രയില്‍ ജീവിച്ചിരുന്നു. ആര്‍ക്കും ഒരുതരത്തിലും അദ്ദേഹത്തെ പ്രകോപിതനാക്കാന്‍ കഴിഞ്ഞിരുന്നില്ല.സന്യാസിമാരോട് പൊതുവെ അവജ്ഞയുള്ള ഒരു ധനികന്‍ ഏകനാഥിന്റെ പ്രശസ്തിയില്‍ അസൂയാലുവായി. എങ്ങനെയും അദ്ദേഹത്തെ കോപിഷ്ഠനാക്കണമെന്ന വിചാരം ധനികനില്‍ നിറഞ്ഞു.

ആയിടയ്‌ക്കാണ് ഒരു ബ്രാഹ്മണന്‍, തന്റെ മകളെ കല്യാണം കഴിപ്പിച്ചയക്കാന്‍ സഹായം ആവശ്യപ്പെട്ട് ധനികനെ സമീപിച്ചത്. ധനികന്‍ അയാളോട് പറഞ്ഞു:

”നിങ്ങള്‍ക്ക് ഞാന്‍ 200 രൂപ തന്നു സഹായിക്കാം. പക്ഷെ, ഒരു വ്യവസ്ഥ പാലിക്കണം. ഏകനാഥ് മഹാരാജിനെ ചെന്നുകണ്ട് എങ്ങനെയും കുപിതനാക്കണം.”

”ശരി. ഇഷ്ടമായില്ലെങ്കിലും ശ്രമിച്ചുനോക്കാം. മകളുടെ കല്യാണം നടക്കണമല്ലോ.” എന്നുപറഞ്ഞുകൊണ്ട് ബ്രാഹ്മണന്‍ പോയി.

ഏകനാഥിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അദ്ദേഹം ദൈവനാമങ്ങള്‍ ഉരുവിട്ടുകൊണ്ട് വരാന്തയിലിരിക്കുകയായിരുന്നു. പടികയറി ബ്രാഹ്മണന്‍ കോപത്തോടെ ശകാരം ചൊരിഞ്ഞുകൊണ്ടാണ് വരാന്തയിലേക്ക് ചെന്നത്.

ഏകനാഥ് വിനയത്തോടെ എഴുന്നേറ്റ് അതിഥിയെ ഇരിക്കാന്‍ ക്ഷണിച്ചു. പിന്നെ ഇരുന്നുകൊണ്ടായി ബ്രാഹ്മണന്റെ ശകാരവര്‍ഷം!

അതൊന്നും താന്‍ കേള്‍ക്കുന്നില്ല എന്ന മട്ടില്‍ ഏകനാഥ് ഭാര്യയെ വിളിച്ചു. ഭാര്യ വന്നു ബ്രാഹ്മണന്റെ കാല്‍ കഴുകി തുടച്ചു. അപ്പോള്‍ അവരുടെ നേര്‍ക്കായി ശകാരഘോഷം! പക്ഷെ, അവരും അത് ശ്രദ്ധിച്ചതായി ഭാവിച്ചില്ല. ഭക്ഷണമുണ്ടാക്കാന്‍ നേരെ അടുക്കളയിലേക്ക് പോവുകയും ചെയ്തു.

”എന്താണ് അങ്ങയുടെ ആഗമനോദ്ദേശ്യം?” ബ്രാഹ്മണനോട് ഏകനാഥ് ചോദിച്ചു. മറുപടിയായി കിട്ടിയത് കുറേ ശകാരവാക്കുകള്‍! ഇടയ്‌ക്ക് ബ്രാഹ്മണന്‍ വെളിച്ചപ്പാടിനെപ്പോലെ തുള്ളിനടന്നു. അപ്പൊഴും ഏകനാഥ് ദൈവനാമങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു.

ഉച്ചയായപ്പോള്‍ ഏകനാഥ് ബ്രാഹ്മണനെ ഭക്ഷണത്തിനു ക്ഷണിച്ചു. ഭക്ഷണത്തിനിടയിലും ബ്രാഹ്മണനില്‍നിന്ന്, ഉരുളയ്‌ക്ക് ഉപ്പേരിപോലെ, ശകാരശബ്ദങ്ങള്‍ തെറിച്ചു. വെള്ളം തട്ടിമറിച്ചു. ഭക്ഷണ ബാക്കി തറയിലാകെ വിതറുകയും ചെയ്തു.

നിലം വൃത്തിയാക്കാന്‍ കുനിഞ്ഞ ഏകനാഥിന്റെ ഭാര്യയുടെ പുറത്ത് കയറിയിരുന്ന് ബ്രാഹ്മണന്‍ ചിരിച്ചു. ഇത്തവണ ഏകനാഥ് കോപിക്കാതിരിക്കില്ല എന്ന വിചാരത്തിലായിരുന്നു അയാള്‍.

പക്ഷെ ഏകനാഥ് ഭാര്യയോടു ഉത്കണ്ഠയോടെ പറഞ്ഞു: ”അയ്യോ, എഴുന്നേല്‍ക്കല്ലേ! നമ്മുടെ അതിഥിക്ക് വീഴ്ച പറ്റാതെ നോക്കണേ.”

സാധ്വിയായ ഭാര്യ പറഞ്ഞു: ”ഇല്ല. ഞാന്‍ മുട്ടുകുത്തിയിരിക്കയാണ്. മകന്‍ ചെറുപ്പമായിരുന്നപ്പോള്‍ ഇങ്ങനെ എന്റെ പുറത്തുകയറി കളിക്കാറുള്ളതല്ലേ? അവന്നു അപകടം പറ്റാതെ ഞാന്‍ ശ്രദ്ധിക്കാറുണ്ടല്ലോ. അതുപോലെ നോക്കാം.”

ഇത്രയും കേട്ടപ്പോള്‍ ബ്രാഹ്മണന്റെ ഭാവമൊക്കെ മാറി. എഴുന്നേറ്റ് കൈകഴുകി വന്നു. ഏകനാഥിന്റെ ഭാര്യയുടെ പാദങ്ങളില്‍ നമസ്‌കരിച്ചു:

”അമ്മേ! എന്നോട് ക്ഷമിക്കണേ! ലൗകികമോഹങ്ങളില്‍ അകപ്പെട്ടു ഇങ്ങനെയൊക്കെ ചെയ്യേണ്ടിവന്നതാണ്.”

പിന്നെ ഏകനാഥിന്റെ പാദങ്ങളിലും പ്രണമിച്ചു പറഞ്ഞു.

”സ്വാമീ, എന്നോട് ക്ഷമിച്ചാലും. ഇത്രയൊക്കെ ശകാരിച്ചിട്ടും അതിക്രമങ്ങള്‍ ചെയ്തിട്ടും അങ്ങയെ കോപിഷ്ഠനാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അങ്ങ് മഹാനായ യോഗിയാണ്. അനുഗ്രഹിച്ചാലും.”

ഏകനാഥ് ബ്രാഹ്മണനെ എഴുന്നേല്‍പ്പിച്ച് സവിനയം പറഞ്ഞു:

”ആട്ടെ, അങ്ങ് എന്തിനാണ് എന്നെ കാണാന്‍ വന്നത്? എന്താണ് ഞാന്‍ അങ്ങയ്‌ക്കുവേണ്ടി ചെയ്യേണ്ടതായിട്ടുള്ളതെന്ന് ഇനിയെങ്കിലും പറയൂ.”

”അങ്ങയെ ഒന്നു കോപിഷ്ഠനാക്കണം. എങ്കില്‍ എനിക്ക് 200 രൂപ തരാമെന്ന് ഒരു ധനികന്‍ ഏറ്റിരുന്നു. എന്റെ മകളുടെ കല്യാണം നടത്താന്‍ വേണ്ടിയായിരുന്നു ഈ മഹാപാപമെല്ലാം ഞാന്‍ ചെയ്തത്.” ബ്രാഹ്മണന്‍ കണ്ണീരോടെ പറഞ്ഞു.

”അയ്യോ! നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ പടി കയറിവരുമ്പെഴേ ഞാന്‍ കോപിച്ചു വടിയെടുത്ത് ഓടിച്ചേനേ!”

”സ്വാമിയുടെ മഹത്വം ഞാന്‍ അറിഞ്ഞില്ല. ധനികന്റെ സഹായത്തിന് പോകാതെ അങ്ങയുടെ അനുഗ്രഹം തേടിയാല്‍ മതിയായിരുന്നു. എന്നെയും കുടുംബത്തെയും അനുഗ്രഹിച്ചാലും!””സാരമില്ല. അങ്ങ് സമാധാനമായി പോകൂ. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.” എന്നു പറഞ്ഞ് ഏകനാഥ് ആ ബ്രാഹ്മണനെ യാത്രയാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.