Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മണികണ്ഠന്‍ ‘സ്വയംഭൂ’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2017, 09:22 pm IST
in Samskriti

മലയാളത്തിലുള്ള എല്ലാ അയ്യപ്പന്‍ പാട്ടുകളിലും ഏറെ പ്രസിദ്ധമായ ”ശ്രീഭൂതനാഥോപാഖ്യാന”ത്തിലും ”മണികണ്ഠ”നാമമാണ് കാണാനുള്ളത്.

മണികണ്ഠന്‍ എന്നതുകൊണ്ട് കഴുത്തില്‍ മണിയുള്ളവന്‍ എന്നര്‍ത്ഥമാക്കണമെന്നില്ല. വളരെ പ്രിയപ്പെട്ടതിനെ വളരെ സ്‌നേഹപൂര്‍വം മണി എന്നു ചേര്‍ത്തു നാം വിളിക്കാറുണ്ടല്ലോ. (മണിക്കുട്ടന്‍, മണിയന്‍, മണിക്കിണര്‍, മണിയറ, മണിത്താലി, നീലകണ്ഠ പുത്രനായതിനാലാകാം ”കണ്ഠനയ്യന്‍” എന്നും വിളിപ്പേരുണ്ട്.

ഓരോ അവതാരത്തിനും പ്രത്യേക ഉദ്ദേശ്യങ്ങളുണ്ടായിരിക്കും. മണികണ്ഠ അവതാരത്തിന് അനേക ലക്ഷ്യങ്ങളുണ്ട്.

1) പരമേശ്വരോപാസകനായ പന്തള രാജന്റെ രാജ്യ പുനര്‍ ശാക്തീകരണം.

2) ശബരിമല ക്ഷേത്രം നശിപ്പിക്കുകയും കൊള്ളയടിക്കുകയും ശാന്തിക്കാരനെ വധിക്കുകയും ചെയ്ത ‘ഉദയനന്‍’ എന്ന കൊള്ളക്കാരനെ വധിക്കുക.

3) ശബരിമല ക്ഷേത്രം പുനരുദ്ധരിക്കപ്പെടുകയും കലിയുഗകല്മഷങ്ങളാല്‍ കഷ്ടതകളനുഭവിക്കുന്ന ഭക്തജനങ്ങള്‍ക്ക് ആശ്രമേകുകയും.

4) ജനങ്ങളില്‍ രാജ്യ സ്‌നേഹവും ധര്‍മബോധവും ശക്തിയും ഐക്യവും വളര്‍ത്തിയെടുക്കുക. ധര്‍മശാസകനും (ധര്‍മശാസ്താവ്) കലിയുഗവരദനും ശനികാരകനും താരകബ്രഹ്മവുമായ ഭഗവാന്റെ ലക്ഷ്യം ഭക്തജനരക്ഷണം തന്നെയായിരുന്നു.

പ്രചാരത്തിലുള്ള ഐതിഹ്യങ്ങള്‍ പ്രകാരം മണികണ്ഠന്‍ സ്വയം അവതാരം കൈക്കൊള്ളുകയായിരുന്നു. എന്നാല്‍ പ്രബലവും യുക്തിസഹവുമായ മറ്റൊരു ഐതിഹ്യം കൂടി നിലവിലുണ്ട്. ശക്തിഹീനമായിരുന്ന പന്തളരാജ്യത്തെ രാജകുമാരിയെ, കരിമലക്കോട്ട കേന്ദ്രമാക്കി കൊള്ളയും കൊള്ളിവയ്‌പ്പും നടത്തിവന്ന ‘ഉദയനന്‍’ തട്ടിക്കൊണ്ട് പോകുകയുണ്ടായി. തടയുവാനുള്ള ശക്തി രാജാവിനില്ലാതെ പോയി.

പരമഭക്തനായ അദ്ദേഹം ഭഗവാനെ മനമുരുകി ഭജിക്കുകയുണ്ടായി. ഇതോടൊപ്പം വധിക്കപ്പെട്ട ശബരിമല ക്ഷേത്രശാന്തിയുടെ മകനായ ‘ജയന്തന്‍’ എന്ന യുവാവും രക്ഷയ്‌ക്കായി ഭഗവാനെ ഉപാസിക്കുന്നുണ്ടായിരുന്നു. ഭഗവത് കാരുണ്യംകൊണ്ട് ജയന്തന്‍ എങ്ങനെയോ രാജകുമാരിയെ രക്ഷപ്പെടുത്തുകയും പത്‌നിയായി സ്വീകരിക്കുകയുമുണ്ടായി. ഈ യുവമിഥുനങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായി ധര്‍മശാസ്താവ് അവര്‍ക്ക് പുത്രനായി ജനിച്ചു. ഭഗവാന്റെ നിര്‍ദ്ദേശാനുസരണം, ജനിച്ച കുഞ്ഞിനെ രഹസ്യമായി, പന്തളത്ത് രാജാവ് വേട്ടയാടി ക്ഷീണിച്ച് വിശ്രമിക്കുന്ന പമ്പാസരസ്സില്‍ കിടത്തുകയുണ്ടായി.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട രാജാവ് അടുത്തുചെന്നപ്പോള്‍ ഒരു വൃദ്ധ ബ്രാഹ്മണന്‍ അവിടെയെത്തി. പുത്രനില്ലാതെ ദുഃഖിച്ചിരുന്ന രാജാവിനോട് കുട്ടിയെ സ്വീകരിച്ചുകൊള്ളുവാന്‍ ഉപദേശിച്ചു. കുട്ടിയുടെ മഹത്വം വര്‍ണിക്കുന്ന കൂട്ടത്തില്‍, ‘ക്ഷത്രീയ കുലജാത’ നാണെന്നും പറഞ്ഞു.

മണികണ്ഠന്‍, പന്തളത്ത് രാജധാനിയില്‍ വളര്‍ന്നുവരവെ, വിദ്യാഭ്യാസം തീര്‍ന്ന മുറയ്‌ക്ക്, ഗുരുദക്ഷിണിയായി ഗുരുവിന്റെ പുത്രന് കേള്‍വിയും സംസാരശേഷിയും നല്‍കി. എന്നാല്‍ തന്റെ ദൈവികത്വം വെളിപ്പെടുത്താന്‍ സമയമാകാത്തതിനാല്‍, ഈ അനുഗ്രഹം രഹസ്യമാക്കി വയ്‌ക്കുവാന്‍ നിര്‍ദ്ദേശിച്ചു. പിന്നീട് അദ്ഭുതകൃത്യങ്ങള്‍ വെളിവാക്കുവാനായി പുലിക്കൂട്ടങ്ങളുമായി വന്ന്, പ്രജകളുടെ ഭയഭക്തി ബഹുമാനങ്ങള്‍ സ്വീകരിച്ചു.

‘മദഗജവാഹനനായി’ വാവരുമായി ഏറ്റുമുട്ടി. വാവരെ തന്റെ സഹാനുവര്‍ത്തിയാക്കി മാറ്റി. ചേര്‍ത്തല ചീരപ്പിന്‍ ചിറ കളരിയില്‍ നിന്ന് ആയോധനമുറകളില്‍ ഉപരിപഠനം നടത്തി. നാട്ടുക്കൂട്ടങ്ങളെയും ക്ഷയിച്ചുപോയ കളരികളെയും ഉദ്ധരിച്ചു. ജനങ്ങളില്‍ രാജ്യസ്‌നേഹവും ധാര്‍മികബോധവും ശാരീരികകരുത്തും വര്‍ധിപ്പിച്ച് പന്തളരാജ്യത്തെ ശക്തമാക്കി. അമ്പലപ്പുഴയും കാലടിയ്‌ക്കടുത്തുള്ള ആലങ്ങാട്ടുവരെയും സഞ്ചരിച്ച് യോദ്ധാക്കളെ സംഘടിപ്പിച്ച്, അവരെയും കൂട്ടി, എരുമേലിയില്‍ നിന്നും പടനയിച്ച്, കരിമലക്കോട്ട തകര്‍ത്ത് ഉദയനനെ വധിച്ചു. ഉദയനന്റെ സൈന്യാധിപന്മാരായിരുന്ന കടുത്തമാരെ (വലിയ കടുത്ത, ചെറിയ കടുത്ത എന്നീ പടനായന്മാരെ)കൂടെക്കൂട്ടി വിജയശ്രീലാളിതനായി. യുവാക്കന്മാര്‍ക്ക് ധര്‍മഭ്രംശം വരുത്തിത്തീര്‍ക്കാനായി ഗുരുസ്വാമിമാരെ നിയോഗിച്ചു. ആചാരാനുഷ്ഠാനങ്ങള്‍ പൂര്‍ണമായും ഗുരുസ്വാമിമാരുടെ പൂര്‍ണനിയന്ത്രണത്തിലാക്കി.

ആ രാജാവിന് ധര്‍മോപദേശവും നല്‍കി ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള നിര്‍ദ്ദേശങ്ങളും നല്‍കി, ബാക്കി കാര്യങ്ങള്‍ മഹാഗുരുവായ അഗസ്ത്യമഹര്‍ഷിയെ ഏല്‍പ്പിച്ച്, തന്റെ ജന്മോദ്ദേശ്യം സഫലമാക്കിക്കൊണ്ട് അന്തര്‍ദ്ധാനം ചെയ്യുകയും ശബരിമല ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയോടെ ആ വിഗ്രഹത്തില്‍ ജ്യോതിര്‍വിലയം പ്രാപിച്ചു.

പന്തളത്തു രാജാവ് ക്ഷേത്രപുനരുദ്ധാരണത്തിന് സന്നദ്ധനായി. വിഗ്രഹനിര്‍മാണത്തെപ്പറ്റി സംശയമുണ്ടായപ്പോള്‍, ശബരിമലയില്‍ കലിയുഗവരദനായ ഭഗവാന്റെ ആദ്യപ്രതിഷ്ഠ നടത്തിയ- മഹാവിഷ്ണുവിന്റെ അവതാരവും പരമശിവഭക്തനും കേരളത്തിന്റെ സൃഷ്ടാവും ചിരഞ്ജീവിയുമായ പരശുരാമന്‍ ഒരു മഷിനോട്ടക്കാരനായി ഹാജരായി. ഇന്നത്തെ നിലയിലുള്ള അയ്യപ്പവിഗ്രഹനിര്‍മാണത്തിനുള്ള ഉപദേശം നല്‍കി. അങ്ങനെ പന്തളത്ത് രാജാവ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ നടത്തി. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്, ധ്യാനരൂപത്തിലാണ് പ്രതിഷ്ഠ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.