Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉള്ളതില്‍ തൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2017, 09:19 pm IST
in Samskriti

ഒരു ഗ്രാമത്തിലെ മനുഷ്യന്‍ പൊതുവെ അസംതൃപ്തരാണ്. ”എന്റെ ജീവിതം ഭാരപൂര്‍ണം, അയല്‍ക്കാരന്റേത് സന്തോഷപൂര്‍ണ്ണം” എന്ന് ഓരോരുത്തരും വിചാരിച്ചു.

ഈ ഭാരം താങ്ങാന്‍ വയ്യ. ഇതൊന്നു മാറ്റിക്കിട്ടുമോ എന്ന് പലരും ചിന്തിച്ചു. അതിനായി ദൈവത്തിനോട് നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

കരുണാമയനായ ദൈവം ആ പ്രാര്‍ത്ഥനകള്‍ കേട്ടു. വിശാലമായ ഒരു ദേവാലയ മൈതാനത്ത് ദൈവം പ്രത്യക്ഷനായി പറഞ്ഞു.

”പ്രിയജനങ്ങളേ, നിങ്ങളുടെ പ്രശ്‌നം ഞാനറിയുന്നു. ഒരു പരിഹാരം നിര്‍ദ്ദേശിക്കാം. ഓരോരുത്തരും അവരവരുടെ ജീവിതഭാരം ഈ മൈതാനമധ്യത്തില്‍ നിക്ഷേപിച്ചു മടങ്ങിപ്പോവുക. ഒരു മണിക്കൂര്‍ തികയും മുന്‍പ് വീണ്ടും വരണം. എന്നിട്ട് ഇവിടെയുള്ള ഭാണ്ഡക്കുന്നില്‍നിന്ന് ഭാരം കുറഞ്ഞതെന്ന് തോന്നുന്ന അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ഭാണ്ഡവുമെടുത്ത് പോയ്‌ക്കൊള്ളുക. സന്തോഷത്തോടെ ജീവിക്കുക.”

ആളുകള്‍ സമ്മതിച്ചു. ഓരോരുത്തരും ജീവിതഭാരങ്ങള്‍ വേഗത്തില്‍ വലിച്ചെറിഞ്ഞു.

മൈതാനമദ്ധ്യം ഒരു കുന്നുപോലായി. എല്ലാവരും ആഹ്ലാദത്തിലാറാടി!

ഒരു മണിക്കൂര്‍ തികയും മുന്‍പ് ദൈവം വിളിച്ചു. എല്ലാവരും വന്നു ഭാണ്ഡക്കുന്നു ചികയാന്‍ തുടങ്ങി. ഒന്നു മാറ്റി വേറൊന്നെടുത്തു. അത് മാറ്റി മറ്റൊന്ന്; പിന്നെയും മാറ്റി…. ഏതാവും സന്തോഷം നിറഞ്ഞത്? ഭാരം കുറഞ്ഞത് തേടല്‍…..ഒടുവില്‍ ഓരോ ഭാണ്ഡവുമെടുത്തു എല്ലാവരും മടങ്ങി.

ഹാവൂ! ഇന്നലെവരെ എന്തുവലിയ ജീവിതദുഃഖങ്ങളായിരുന്നു ഞാന്‍ ചുമന്നത്? ഇപ്പോള്‍ തിരഞ്ഞെടുത്തതു ആരുടേതുമാകട്ടെ, അത്ര വിഷമം പിടിച്ചതാവില്ല എന്ന ഉറച്ച വിശ്വാസത്തോടെയായിരുന്നു മടക്കം.

പക്ഷെ, അടുത്ത ദിവസം മുതല്‍ ഓരോരുത്തരും പിറുപിറുക്കാന്‍ തുടങ്ങി! മുടന്തന് കിട്ടിയത് കണ്ണുപൊട്ടന്റെ ഭാണ്ഡം; കണ്ണു നഷ്ടപ്പെട്ടവന് ഇരുകൈകളും ഇല്ലാത്തവന്റെ ഭാണ്ഡം!

കൃഷിക്കാരന് വ്യാപാരിയുടെയും, സ്വര്‍ണപ്പണിക്കാരന് കശാപ്പുകാരന്റെയും ജീവിതം കിട്ടി; മുക്കുവന് പൂജാരിയുടേയും! ആ ജീവിതരീതികളോടും പ്രശ്‌നങ്ങളോടും പൊരുത്തപ്പെടാന്‍ കഴിയാതെ പലരും വിഷമത്തിലായി. നാട്ടുപ്രമാണിയുടെ ഭാര്യയ്‌ക്ക് മദ്യശാല നടത്തുന്ന സ്ത്രീയുടെ ജീവിതഭാരമാണ് ലഭിച്ചത്.

വീണ്ടും വലിയ അസംതൃപ്തിയോടെ വലിയ നിലവിളികള്‍ ഉയര്‍ന്നു. ദൈവത്തിനോട് അവര്‍ പ്രാര്‍ത്ഥിച്ചു.

”ദൈവമേ! ഈ ജീവിതഭാരം ഞങ്ങളില്‍ നിന്ന് മാറ്റേണമേ! ഞങ്ങള്‍ക്ക് പഴയ ജീവിതഭാണ്ഡം തന്നെ തന്നാലും. അതാണ് ക്ലേശം കുറഞ്ഞതെന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായിരിക്കുന്നു. ഞങ്ങളോട് ക്ഷമിച്ചാലും!”

ആ പ്രാര്‍ത്ഥന കേട്ട് ദൈവം ചിരിച്ചു. ദേവാലയമുറ്റത്ത് വീണ്ടും പ്രത്യക്ഷനായി ദൈവം പറഞ്ഞു.

”ശരി. നിങ്ങള്‍ക്ക് നിങ്ങളുടെ പഴയ ജീവിതാവസ്ഥ തന്നെ ഞാനിതാ തിരിച്ചുതരുന്നു. പക്ഷെ, ഒരു കാര്യം ഓര്‍മ വേണം. ചുറ്റിലും നോക്കി അസൂയപ്പെട്ടും അത്യാര്‍ത്തി പിടിച്ചും നടക്കരുത്. അപ്പോള്‍ ദുഃഖഭാരങ്ങള്‍ കൂടുന്നതായി തോന്നും. ഉള്ളതു മതി എന്നുള്ളില്‍ തോന്നുമ്പൊഴോ?

മുഖത്തു സന്തോഷം വിരിയും. അപ്പോള്‍ തലയില്‍ ഭാരം അനുഭവപ്പെടുകയേ ഇല്ല കേട്ടോ. ഓരോരുത്തര്‍ക്കും താങ്ങാവുന്ന ഭാരമേ ഞാന്‍ തന്നിട്ടുള്ളൂ. പോകൂ, സന്തോഷത്തോടെ ജീവിക്കൂ.”ദൈവം അപ്രത്യക്ഷനായി. ജനങ്ങള്‍ സ്വന്തം കര്‍മങ്ങളിലേക്ക് മടങ്ങുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

പുതിയ വാര്‍ത്തകള്‍

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.