Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമയം കളയല്ലേ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 09:03 pm IST
in Samskriti

സഞ്ചാരിയായ ഒരു സന്യാസി ഒരിക്കല്‍ ഒരു ഗ്രാമക്ഷേത്രത്തില്‍ എത്തി. അവിടം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ക്ഷേത്രത്തിന്റെ ഗോപുരപ്പുരയില്‍ കുറച്ചുനാള്‍ താമസിക്കാമെന്ന് അദ്ദേഹം തീരുമാനിക്കുകയും ചെയ്തു.

രാവിലെ കുളി കഴിഞ്ഞുവന്നു ധ്യാനത്തിലിരിക്കുന്ന സന്ന്യാസിയെ ക്ഷേത്രം പൂജാരി ശ്രദ്ധിക്കാതിരുന്നില്ല. പൂജകളെല്ലാം കഴിഞ്ഞുപോകുമ്പോള്‍ നിവേദ്യബാക്കി എടുത്ത് അദ്ദേഹം സന്യാസിക്കു നല്‍കി. അടുത്ത ദിവസങ്ങളിലും അതു തുടര്‍ന്നു.പതിവായി ക്ഷേത്രദര്‍ശനം നടത്തുന്ന ക്ഷേത്രം മാനേജര്‍ സന്യാസിയെ ശ്രദ്ധിച്ചിരുന്നു. ജോലി ചെയ്യാനുള്ള മടികൊണ്ട് ഭക്ഷണം കിട്ടുന്ന ദിക്കില്‍ ചടഞ്ഞുകൂടിയതാണിയാള്‍. അതിനാല്‍ ക്ഷേത്രത്തില്‍നിന്ന് ഇനി ഭക്ഷണമൊന്നും കൊടുക്കേണ്ട എന്ന് അദ്ദേഹം പൂജാരിയെ വിലക്കി.

പിറ്റേന്ന് നിവേദ്യച്ചോറ് നല്‍കാതെയാണ് പൂജാരി പോയത്. സന്യാസി അതേപ്പറ്റി ചോദിച്ചുമില്ല. പൂജാരിക്കു മനസ്സില്‍ വിഷമമുണ്ടായിരുന്നു. വൈകിട്ട് സന്യാസിയോട് തന്റെ നിസ്സഹായാവസ്ഥ അറിയിച്ചു; കൈയില്‍ കരുതിയിരുന്ന കുറച്ചു പഴങ്ങള്‍ കൊടുക്കുകയും ചെയ്തു.

സന്യാസി അടുത്ത ദിവസം മുതല്‍ ഉച്ചനേരത്ത് ഭിക്ഷാടനത്തിന് പോയിത്തുടങ്ങി. ഏതെങ്കിലും വീട്ടില്‍നിന്ന് ഭക്ഷണം ലഭിച്ചാല്‍ തൃപ്തനായി മടങ്ങും. ഒരു നേരമേയുള്ളൂ ഭക്ഷണം.

ക്ഷേത്രദര്‍ശനം നടത്തുന്ന മാനേജര്‍ അതും ശ്രദ്ധിച്ചു. ഒരാഴ്ചയ്‌ക്കുശേഷം അദ്ദേഹം സന്യാസിയോട് ചോദിച്ചു:

”അങ്ങെന്തിനാണ് ഇവിടെത്തന്നെ മടിച്ചുകൂടുന്നത് സ്വാമീ? ജോലി ചെയ്താല്‍ മൂന്നുനേരവും ഭക്ഷണം സൗകര്യപ്പെടുമല്ലോ. അതിന് നോക്കരുതോ?”

സന്യാസി മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചുനേരം കാത്തിരുന്ന മാനേജര്‍ ചോദ്യം ആവര്‍ത്തിച്ചു. സ്വാമി പറഞ്ഞു:

”അഞ്ചുനിമിഷം കാത്തിരിക്കൂ; പറയാം.”

പത്തുമിനുട്ടു കഴിഞ്ഞിട്ടും സ്വാമി പറഞ്ഞില്ല. മാനേജര്‍ വാച്ചുനോക്കി ക്ഷോഭത്തോടെ ചോദിച്ചു.

”എത്ര സമയമായി ഞാന്‍ കാത്തിരിക്കുന്നു? നിങ്ങളെന്താണ് എന്റെ ചോദ്യത്തിന് ഉത്തരം നല്‍കാത്തത്?”

”സഹോദരാ, ക്ഷോഭിക്കല്ലേ! അല്‍പം കൂടി ക്ഷമിക്കൂ.” എന്നായിരുന്നു സ്വാമിയുടെ സൗമ്യമായ മറുപടി.

കാത്തിരിപ്പിന്റെ സമയം പിന്നെയും നീണ്ടു. മാനേജര്‍ വളരെ കുപിതനായി സന്യാസിയോട് ചോദിച്ചു:

”എത്ര സമയം ഞാന്‍ നിങ്ങള്‍ക്ക് തന്നു? 5, 15, 30 എന്നിട്ടും എന്റെ ചോദ്യത്തിന് നിങ്ങള്‍ മറുപടി തന്നില്ലല്ലോ ഇതെന്താ, ആളെ കളിയാക്കുകയാണോ?”

”സഹോദരാ, ശാന്തനാകൂ. ഞാന്‍ ഇവിടെ ശാന്തമായി ധ്യാനത്തിലിരിക്കുകയാണ്. നിങ്ങള്‍ എന്താണ് ചോദിച്ചത്?”

ദേഷ്യത്തിനിടയില്‍ മാനേജര്‍ തന്റെ യഥാര്‍ത്ഥ ചോദ്യം മറന്നുപോയിരുന്നു. അയാള്‍ വല്ലാതെ പരുങ്ങുകയായി. അപ്പോള്‍ സ്വാമി പറഞ്ഞു:

”ക്ഷോഭം വന്നാല്‍ ഇങ്ങനെയാണ്. പലതും മറന്നുപോകും. പോട്ടെ. ഒടുവില്‍, നിങ്ങള്‍ എനിക്ക് സമയം തന്നു എന്നാണ് പറഞ്ഞത്. എനിക്ക് അത് കിട്ടിയില്ല കേട്ടോ! ഇനിയും ധാരാളം സമയം നിങ്ങളുടെ കീശയില്‍ ഇരിപ്പുണ്ടോ?”

ആ ചോദ്യത്തിന് മുന്നില്‍ മാനേജര്‍ മിഴിച്ചിരുന്നു പോയി. സന്യാസിയുടെ ശാന്തവും പ്രസന്നവുമായ ഭാവം അയാളെ ചിന്തിപ്പിച്ചു. സ്വാമി തുടര്‍ന്നു പറഞ്ഞു:

”പരിഭ്രമിക്കേണ്ട! ഇനിയെങ്കിലും സമയം കളയാതിരിക്കൂ. ഓരോരുത്തരും അവരവരുടെ കര്‍മത്തില്‍ പരമാവധി ശ്രദ്ധിക്കണം. അനാവശ്യകാര്യങ്ങളില്‍ ഇടപെട്ട് തനിക്കും മറ്റുള്ളവര്‍ക്കും വിഷമങ്ങളുണ്ടാക്കാതെ ജീവിക്കാന്‍ സാധിച്ചാല്‍ അതല്ലേ സന്തോഷപ്രദം?”

അത്രയും കേട്ടപ്പോള്‍ മാനേജര്‍ക്ക് സന്യാസിയെ നമസ്‌കരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം പൂജാരിയെ വിളിച്ചു. എന്നും സ്വാമിജിക്ക് ആഹാരവും വേണ്ട സൗകര്യങ്ങളും നല്‍കണമെന്ന് ഏല്‍പ്പിക്കുകയും ചെയ്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.