Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ നഗരം കലയുടെ കളിയാട്ടത്തിനൊരുങ്ങുമ്പോള്‍….. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 11:10 pm IST
in Kannur

കേരള സ്‌കൂള്‍ കലോത്സവം എന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാരകലാ മത്സരത്തിന് കണ്ണൂരില്‍ തിരിതെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവിലുളള അവസ്ഥ സംബന്ധിച്ച് ആശങ്കയിലാണ് നാട്ടാര്‍ക്കൊപ്പം കണ്ണൂരാനും. പതിനാല് ജില്ലകളില്‍ നിന്നായി ഇരുപതിനായിരത്തോളം മത്സരാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും സംഘാടകരും മാധ്യമപ്രവര്‍ത്തകരുമായി ഒരു ലക്ഷത്തോളം പേര്‍ ഏഴു ദിവസങ്ങളിലായി കണ്ണൂര്‍ നഗരത്തിലെത്തും. ഇത്രയും പേരെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ സൗകര്യങ്ങളൊന്നും സജ്ജമാക്കാതെയാണ് ജില്ലാ ഭരണകൂടവും കണ്ണൂര്‍ കോര്‍പ്പറേഷനും കലോത്സവത്തെ കാത്തിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പെ കലോത്സവം കണ്ണൂരില്‍ നടത്താന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിക്കുകയും ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തുകയും ചെയ്‌തെങ്കിലും നഗരഭരണം കയ്യാളുന്ന കണ്ണൂരിലെ കോര്‍പ്പറേഷന്‍ ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയായിരുന്നു. കണ്ണൂര്‍ നഗരത്തിലെ റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും പരിതാപകരമായ അവസ്ഥ മാറ്റിയെടുക്കാന്‍ ഒന്നുംചെയ്യാന്‍ അധികൃതര്‍ തയ്യാറാകാഞ്ഞത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ആഥിത്യമര്യാദയ്‌ക്ക് പേരുകേട്ട നാട്ടില്‍ കലോത്സവവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും മുന്‍കൂട്ടി ഒരുക്കാന്‍ തയ്യാറാകാഞ്ഞ അധികൃതരുടെ നിലപാട് എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല.

കലോത്സവത്തിന്റെ മത്സരവേദികളുടെയും ഭക്ഷണശാലയുടെയുമെല്ലാം നിര്‍മ്മാണവും മറ്റ് ഒരുക്കങ്ങളും തകൃതിയായി നടന്നുവരികയാണ്. കണ്ണൂര്‍ നഗരത്തില്‍ രണ്ടര കിലോമീറ്റര്‍ ചുറ്റളവിലാണ് ഇരുപത് മത്സരവേദികള്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ വേദികളിലേക്കെത്താനുള്ള റോഡുകളുടെ സ്ഥിതി പരിതാപകരമാണ്. മിക്കറോഡുകളും പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായിക്കിടക്കുന്നു. താവക്കര മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡും എസ്എന്‍പ ാര്‍ക്ക് റോഡും പ്രസ് ക്ലബ്ബ് റോഡുമാണ് ഏറെ ശോചനീയം. റോഡുകളുടെ ദയനീയാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്രമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഇന്നലെ മുതല്‍ നാട്ടാരുടെ കണ്ണില്‍ പൊടിയിടാന്‍ താറൊഴിക്കാതെ പൊടിയിട്ട് കുഴികള്‍ അടച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും മൂടിയ കുഴികള്‍ എത്ര ദിവസം നികന്നു കിടക്കുമെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. താറില്ലാതെ പൊടിയിട്ട് കുഴിയടച്ചാല്‍ രണ്ട് ദിവസം കൊണ്ട് കുഴികള്‍ വീണ്ടും രൂപം കൊളളുകയും പൊടിപടലം കൊണ്ട് നഗരയാത്ര ദുഷ്‌ക്കരമാവുമെന്നും ഉറപ്പാണ്.

റോഡുകളുടെ അവസ്ഥ ഇതാണെങ്കില്‍ നഗരത്തിലെ മിക്ക തെരുവ് വിളക്കുകളും കത്താതായിട്ട് വര്‍ഷങ്ങള്‍ തന്നെയായി. അടിയന്തിരമായി തെരുവ് വിളക്കുകള്‍ അറ്റകുറ്റപണി നടത്തി പുനസ്ഥാപിച്ചില്ലെങ്കില്‍ കലോത്സവ കാലയളവിലും നഗരം ഇരുട്ടിലാകും. ഇത് പിടിച്ചുപറിക്കാര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും അഴിഞ്ഞാടാനുളള അവസരം നല്‍കലാകും ഫലം. ഇപ്പോള്‍ത്തന്നെ നഗരത്തിലെ പല ഭാഗങ്ങളിലുടെയും സന്ധ്യ മയങ്ങിയാല്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്.

ശൗചാലയങ്ങളുടെ കാര്യത്തിലാവട്ടെ കണ്ണൂര്‍ നഗരത്തിലെത്തുന്ന സ്ത്രീകളുള്‍പ്പെടെയുളളവര്‍ കാലങ്ങളായി ദുരിതമനുഭവിക്കുകയാണ്. പൊതുശൗചാലയങ്ങളില്ലാത്ത കേരളത്തിലെ ഒരേയൊരു കോര്‍പ്പറേഷനാണ് കണ്ണൂര്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്‌റ്റേഡിയത്തിന് സമീപമുളള ശൗചാലയം ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. ആകെയുളളത് പഴയ ബസ്സ്റ്റാന്റിലെ കാലപഴക്കത്താല്‍ ജീര്‍ണ്ണിച്ച ഏതാനും പൊതു ശൗചാലയങ്ങളാണ്. പിന്നെയുളളത് കിലോമീറ്ററുകള്‍ക്കപ്പുറം താവക്കരയിലെ പുതിയ ബസ്സ് സ്റ്റാന്റിലെ ബിഒടി ശൗചാലയങ്ങളും. താല്‍ക്കാലികമായെങ്കിലും കൂടുതല്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കെല്ലാം പുറമെ കാലങ്ങളായി ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ കലോത്സവവുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ പാര്‍ക്കിംഗും വലിയ തലവേദനയാകുമെന്നുറപ്പാണ്. 2007ല്‍ കണ്ണൂര്‍ സംസ്ഥാന കലോത്സവത്തിന് ആതിഥ്യം വഹിക്കുമ്പോള്‍ ഉണ്ടായിരുന്നതിന്റെ പത്തിരട്ടിയെങ്കിലും വാഹനങ്ങള്‍ ഇത്തവണ കണ്ണൂര്‍ നഗരത്തില്‍ എത്തിച്ചേരും. ഇടുങ്ങിയ റോഡുകളിലൂടെയുള്ള വാഹനയാത്ര സൃഷ്ടിക്കാവുന്ന ഗതാഗതക്കുരുക്കും വലിയ തലവേദനയാകും.ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്കുതന്നെ രൂപപ്പെടും. ഇനിയുള്ള ദിവസങ്ങളിലെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കോര്‍പറേഷന്‍ മുന്‍കൈയെടുക്കണമെന്നാണ് നാട്ടുകാരുടേയും സംഘാടക സമിതിയുടേയും കണ്ണൂരാന്റെയും വീനിതമായ അപേക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
World

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.