Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കമ്മ്യൂണിസ്റ്റ് ജന്മിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2017, 09:44 pm IST
in Vicharam

അനുജനും അനുജത്തിയും പാഠപുസ്തകങ്ങള്‍ വായിക്കുന്നത് കേള്‍ക്കുമ്പോള്‍ മനസ് വല്ലാതെ വേദനിക്കുമായിരുന്നു. തനിക്ക് എന്നെങ്കിലും ഇതൊക്കെ വായിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും മനസിനുണ്ടായി. വൈകുന്നേരം വരെ കൂലിപ്പണി ചെയ്ത് രാത്രികാലങ്ങളിലായിരുന്നു ക്ലാസ്സുകള്‍. പഠിതാക്കള്‍ കുറവുള്ള ദിവസങ്ങളില്‍ അരണ്ട മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലും, കൂടുതലുള്ള ദിവസങ്ങളില്‍ മണ്ണെണ്ണ പന്തത്തിന്റെ വെളിച്ചത്തിലുമായിരുന്നു ക്ലാസ്സുകള്‍ നടന്നുവന്നത്. വാരികകള്‍ വായിക്കുന്നതും പത്രം വായിക്കുന്നതും അക്കാലത്ത് വാര്യര്‍ കുടുംബങ്ങളുടെ കുത്തകയായിരുന്നു.

കണക്കുകൂട്ടി കൂലി വാങ്ങാന്‍ പഠിച്ചത് സാക്ഷരാതാ യജ്ഞത്തിലൂടെയാണ്. തരുന്ന പൈസ കുറഞ്ഞുപോയാലും അക്കാലത്ത് മറുചോദ്യങ്ങളൊന്നുമില്ലായിരുന്നു. കൂലി കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍തന്നെ പ്രധാന സമരങ്ങള്‍ നടന്നതും തൃശ്ശിലേരിയില്‍ ആയിരുന്നല്ലോ, കൂലി പ്രശ്‌നത്തില്‍ പിന്നീട് സഖാവ് വര്‍ഗീസ് ഇടപെട്ട് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭൂരിഭാഗം ജന്മിമാരും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരായിരുന്നു. വര്‍ഗീസ് നക്‌സലേറ്റ് ആകാന്‍ കാരണവും സിപിഎമ്മില്‍നിന്ന് നീതി ലഭിക്കാത്തതിനാലാണ്.

കോളനിക്കടുത്തുള്ള സ്‌കൂള്‍ മുറ്റത്ത് തെരുവ് സര്‍ക്കസ്സുകാര്‍ എല്ലാവര്‍ഷവും എത്തുമായിരുന്നു. പണം കൊടുക്കാതെ സര്‍ക്കസ്സ് കാണാനുള്ള ഒരു വേദി കൂടിയായിരുന്നു ഞങ്ങള്‍ക്കിത്. ചിലപ്പോള്‍ പണത്തിന് പകരം നാഴി അരിയുംമറ്റും ഞങ്ങള്‍ നല്‍കാറുണ്ട്. ചില സര്‍ക്കസ്സുകാര്‍ക്ക് ബാറ്ററിപെട്ടിയും ഉച്ചഭാഷിണിയും ഉണ്ടായിരുന്നു. റിക്കാര്‍ഡ് പ്ലെയറില്‍കൂടി പുറത്തുവരുന്ന ശബ്ദം കിലോമീറ്ററുകള്‍ദൂരത്തില്‍ കേള്‍ക്കുമായിരുന്നു.

ചില ഘട്ടങ്ങളില്‍ കാറ്റടിക്കുമ്പോള്‍മാത്രമാണ് പാട്ട് കേള്‍ക്കുക. റിക്കോര്‍ഡ് പ്ലെയര്‍ കറങ്ങുന്നതു കാണാന്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ സര്‍ക്കസ്സുകാരുടെ അടുത്ത് പോകുമായിരുന്നു. അവര്‍ അതിശയോക്തി കലര്‍ത്തി പലതും പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കുമായിരുന്നു.സര്‍ക്കസ്സില്‍ നൃത്തം ചെയ്യുന്ന സുന്ദരിയായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. അത് പുരുഷവേഷം കെട്ടിയ സ്ത്രീയാണെന്ന് കുറെ വര്‍ഷങ്ങള്‍കഴിഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത്. അവര്‍ സ്ത്രീകളുടെ ഇടയില്‍ വന്ന് കുശലംപറയുകയും സര്‍ക്കസ്സ് സൈക്കിള്‍ ഓടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു.

സമചതുരത്തിലുള്ള കുഴിയില്‍ ഇവര്‍ കിടന്ന് മുകളില്‍ പലക നിരത്തി മണ്ണിട്ട് മണിക്കൂറുകള്‍ക്കുശേഷം ഇവര്‍ പുറത്തുവരും. ഇത്തരത്തില്‍ പല അഭ്യാസപ്രകടനങ്ങളും തെരുവ് സര്‍ക്കസ്സുകാര്‍ കാണിക്കുമായിരുന്നു. റിക്കാര്‍ഡ് ഡാന്‍സ്, വലിച്ചുകെട്ടിയ കമ്പിയിലൂടെയുള്ള നടത്തം, പുറംകൊണ്ട് ട്യൂബ്‌ലൈറ്റ് അടിച്ചുപൊട്ടിക്കല്‍, വാഹനം കടിച്ചുവലിക്കല്‍ തുടങ്ങിയവയെല്ലാം അക്കാലത്തെ കേമമായ പരിപാടികളായിരുന്നു. നാട്ടില്‍ ഒരു സര്‍ക്കസ്സ് വന്നുപോയാല്‍ അടുത്തകൊല്ലത്തെ സര്‍ക്കസ്സിനായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു. ഒരു തവണ 15, 20 ദിവസങ്ങള്‍ വരെ സര്‍ക്കസ്സുകാര്‍ നാട്ടിലുണ്ടാവും. അക്കാലത്തെ പ്രധാന വിനോദ ഉപാധി കൂടിയായിരുന്നു സര്‍ക്കസ്സുകാണല്‍.

മാനന്തവാടിയില്‍ സിനിമാ ടാക്കീസ്സുകള്‍ഉണ്ടായിരുന്നുവെങ്കിലും പണമില്ലാത്തതിനാല്‍ സിനിമ കാണാന്‍ പോകാറില്ലായിരുന്നു. സിനിമ കണ്ടതാവട്ടെ സ്‌ക്രീനിന്റെ ചുവട്ടില്‍ തറയിലിരുന്നും. സീറ്റിലിരുന്ന് സിനിമ കണ്ടത് മേരികുട്ടി ടീച്ചര്‍കൊണ്ടുപോയപ്പോഴായിരുന്നു. വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് പോകുമ്പോള്‍ മാനന്തവാടി ശ്രീലക്ഷ്മി ടാക്കീസില്‍ പോയി സിനിമ കണ്ടിട്ടുണ്ട്.

ഉത്സവത്തിന്റെ ആറാട്ട് ദിവസം മാനന്തവാടിയിലെ മൂന്ന് ടാക്കീസുകളിലും നേരംവെളുക്കുന്നതുവരെ പ്രദര്‍ശനം ഉണ്ടായിരിക്കും. തെരുവ് സര്‍ക്കസ്സുകാരില്‍നിന്നാണ് നാടകത്തില്‍ അഭിനയിക്കാനുള്ള മോഹമുണ്ടായത്. ജീവിതവും ഒരു നാടകമാണല്ലോ. നിരവധി രംഗങ്ങളുള്ള ഒടുവില്‍ ഒരു ബെല്ലോടെ അവസാനിക്കുന്ന നാടകം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

Kerala

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

പുതിയ വാര്‍ത്തകള്‍

കവിത: കാവിന്റെ ശാപം

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.