ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ആക്രമണങ്ങൾ തുടരുന്നു. കഴിഞ്ഞ ദിവസം ബ്രാഹ്മൺബാര്യ ജില്ലയിലാണ് വ്യാപകമായി ആക്രമണം നടന്നത്. മേഖലയിൽ നിരവധി വീടുകളും രണ്ടു ക്ഷേത്രങ്ങളും അജ്‌ഞാതർ അഗ്നിക്കിരയാക്കി.
തുടർന്ന് ബ്രാഹ്മൻബാര്യ ഡെപ്യൂട്ടി കമ്മിഷണർ റസൂൽ റഹ്മാൻ പ്രദേശത്ത് സന്ദർശനം നടത്തി. പ്രാദേശിക നേതാക്കളുമായി ചർച്ചചെയ്ത് ഉടൻ പ്രശ്നത്തിന് പരിഹാരംകാണുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഇസ്ലാം മതത്തെ നിന്ദിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾക്കു തുടക്കം കുറിച്ചത്.
തുടര്‍ച്ചയായ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഭയന്ന് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍. കൂട്ടപ്പലായനത്തിനൊരുങ്ങിയ അവസ്ഥയാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി 30-ല്‍ പരം ഹിന്ദുക്കളെയാണ് ഭീകരര്‍ വധിച്ചത്.
അക്രമികള്‍ ഹിന്ദു പെണ്‍കുട്ടികളെ ബലാല്‍സംഗത്തിനിരയാക്കുകയാണ്, ക്ഷേത്രങ്ങള്‍ അഗ്നിക്കിരയാക്കുന്നു, വസ്തുവകകള്‍ കൊള്ളയടിയ്‌ക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്.
ഇവര്‍ക്കുപുറമെ ഭീകരവാദത്തിനെ എതിര്‍ക്കുന്നവരും നിരീശ്വരവാദികളായ ബ്ലോഗ് എഴുത്തുകാരും മതേതര സാമൂഹ്യപ്രവര്‍ത്തകരും ബുദ്ധിജീവികളും വര്‍ഷങ്ങളായി ഇത്തരത്തില്‍ വേട്ടയാടപ്പെടുന്നു. പല ആക്രമണങ്ങള്‍ക്ക് പിന്നിലും ഐഎസ് അടക്കമുള്ള ഭീകരസംഘടനകളാണ്.
















