ഇരയിമ്മന്‍ തമ്പിയുടെ ജന്മഗൃഹമായ ചേര്‍ത്തല നടുവിലേ കോവിലകം
ചേര്‍ത്തല: ശ്രുതിമധുരമായ താരാട്ടുപാട്ട് മലയാളത്തിന് സമ്മാനിച്ച ഇരയിമ്മന്‍ തമ്പിയുടെ 234-ാം ജന്മവാര്‍ഷികം ഇന്ന്. മലയാള കവിതയെ പൊന്‍ചിലമ്പ് അണിയിച്ച വയലാര്‍ രാമവര്‍മ്മയ്‌ക്കും മുമ്പേ ഓമനത്വമുളള താരാട്ടുപാട്ട് മലയാള സാഹിത്യത്തിന് സമ്മാനിച്ച ചേര്‍ത്തലക്കാരന്‍.
ഓമനത്തിങ്കള്‍ കിടാവോ എന്നു തുടങ്ങുന്ന വരികള്‍ മൂളാത്ത അമ്മമാരുണ്ടാകില്ല കേരളത്തില്‍. ചേര്‍ത്തല നടുവിലേ കോവിലകത്തെ കേരളവര്‍മ്മത്തമ്പാന്റെയും പാര്‍വതിപിള്ള തങ്കച്ചിയുടെയും മകനായി 1783ല്‍ ഒക്ടോബര്‍ 18ന് തിരുവനന്തപുരത്തെ കരമനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 14-ാം വയസിലാണ് അദ്ദേഹം തന്റെ കവിതാരചന ആരംഭിച്ചതെന്ന് പറയപ്പെടുന്നു.
ഓമനത്തിങ്കള്‍ കിടാവോ എന്ന താരാട്ടുപാടിലൂടെയാണ് ഇരയിമ്മന്‍ തമ്പി അമരനായത്. ഗര്‍ഭശ്രീമാന്‍ ആയ സ്വാതി തിരുനാളിനെ ആദ്യമായി കണ്ടപ്പോള്‍ രചിച്ചതാണ് ഗാനം.
തമ്പിയുടെ അച്ഛന്റെ തറവാടായ ചേര്‍ത്തല കോവിലകം കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി സംരക്ഷിത സ്മാരകമായി സൂക്ഷിക്കുന്നു. തമ്പി ഉപയോഗിച്ചിരുന്ന വാളുകള്‍, കസേരകള്‍, മെതിയടി തുടങ്ങി നിരവധി വസ്തുക്കള്‍ ഇന്നും ഇവിടെ അമൂല്യമായി സൂക്ഷിക്കുന്നു.
അഞ്ചാം തലമുറയിലെ എല്‍. കൃഷ്ണവര്‍മ്മയും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഇപ്പോള്‍ കോവിലകത്തുളളത്. കോവിലകത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വരും തലമുറയുടെ അറിവിലേക്കായി നടുവിലേ കോവിലകത്തെ കാത്തുസൂക്ഷിക്കുകയാണ് ഇരയിമ്മന്‍ തമ്പിയുടെ പിന്‍മുറക്കാര്‍.
















