Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ആചാര്യനെ അനുഗമിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 05:27 pm IST
inVaradyam

   പരമേശ്വര്‍ജിക്കൊപ്പം പി. ഗോവിന്ദപ്പിള്ള

ഞാന്‍ സംഘശാഖയില്‍ കുട്ടിയായിരുന്നപ്പോള്‍ പോയിത്തുടങ്ങിയതാണ്. മുതിര്‍ന്നപ്പോഴാണ് പരമേശ്വര്‍ജിയെക്കുറിച്ച് കേള്‍ക്കുന്നത്. അപ്പോള്‍ മുതലുള്ള ആഗ്രഹമാണ് അദ്ദേഹത്തെ പരിചയപ്പെടണമെന്നത്.

1982 ലാണ് ആ ഭാഗ്യം സിദ്ധിച്ചത്. അന്ന് പരമേശ്വര്‍ജിയെ എറണാകുളത്തെ സുധീന്ദ്ര ആശുപത്രിയില്‍ ചെറിയൊരു ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംഘ പ്രചാരകനായിരുന്ന വള്ളിക്കീഴിലെ പി. സോമന്‍ ചേട്ടനൊപ്പമാണ് ആശുപത്രിയില്‍ പരമേശ്വര്‍ജിയെ സന്ദര്‍ശിക്കാനെത്തിയത്. രക്തം വേണ്ടിവന്നേക്കാം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പരമേശ്വര്‍ജി പറഞ്ഞു. എന്റെ രക്തം യോജിക്കുമെങ്കില്‍ എടുക്കാന്‍ പൂര്‍ണസമ്മതം അറിയിച്ചു. പരമേശ്വര്‍ജിയുടെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ്. എന്റേതുമായി ചേരും. അന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ എന്നെയാണ് നിയോഗിച്ചത്. ആ ബന്ധം വളര്‍ന്നു. പിന്നീട് പരമേശ്വര്‍ജിയുടെ സന്തതസഹചാരിയാകാന്‍ സംഘം നിയോഗിച്ചു. ഇന്നും ആ കടമ നിറവേറ്റുന്നു.

പരമേശ്വര്‍ജിയുമായി പരിചയപ്പെട്ട ആദ്യനാളുകളില്‍, പ്രചാരകനാകണമെന്ന ചെറുപ്പം മുതല്‍ക്കുള്ള ആഗ്രഹം അദ്ദേഹത്തിനു മുന്നില്‍ സമര്‍പ്പിച്ചു. സന്തോഷപൂര്‍വം അദ്ദേഹം നല്ല ഉപദേശം നല്‍കി -”പ്രചാരകനായിക്കൊള്ളൂ, കുഴപ്പമില്ല. പക്ഷേ ആജീവനാന്തം പ്രചാരകനാകാമെന്ന് പറയരുത്. ഇതൊരു നീണ്ട യാത്രയാണ്. പ്രചാരകനായി തുടരാമെന്നു മാത്രം പറയുക. കാരണം നാളെ എന്തൊക്കെ സംഭവിക്കുമെന്ന് നമുക്ക് ഉറപ്പിച്ചു പറയാനാകില്ലല്ലോ.” തുടര്‍ന്ന് 1983 ആഗസ്റ്റ് 17 ന് അദ്ദേഹം എനിക്ക് കത്തെഴുതി. അതില്‍ പ്രചാരകജീവിതത്തില്‍ പാലിക്കേണ്ട കാര്യങ്ങളും പ്രചാരകജീവിതത്തെ പരാജയപ്പെടുത്താന്‍ ഇടയുള്ള വിഷയങ്ങളെക്കുറിച്ചും ഒക്കെ പ്രതിപാദിച്ചിട്ടുണ്ട്.

എനിക്ക് ലഭിച്ച അമൂല്യമായ ഉപദേശങ്ങളാണതില്‍ – ”പ്രവര്‍ത്തനങ്ങളില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ നമുക്ക് വിഷമം വരും. അതുണ്ടാകാതെ നോക്കണം. മനസ്സിലെ വിഷമം ശരീരത്തേയും വിഷമിപ്പിക്കും. പ്രവര്‍ത്തനങ്ങളെ അത് ബാധിക്കും. എല്ലായ്‌പ്പോഴും എല്ലാം വിജയിച്ചെന്നുവരില്ല. ആത്മവിശ്വാസം കൈവിടരുത്. ഒരിക്കലും നിരാശരാകരുത്. അങ്ങനെ തുടര്‍ന്നാല്‍ എല്ലാ പ്രശ്‌നങ്ങളെയും അതിജീവിക്കാന്‍ നമുക്ക് കഴിയും.” ജൂണ്‍ 17, 18, 19 തീയതികളിലാണ് സംഘ ബൈഠക് നടന്നത്. അതിനെത്തുടര്‍ന്ന് എന്നെ ചിറ്റൂര്‍ താലൂക്ക് പ്രചാരക് ആയി നിയോഗിച്ചു. അപ്പോഴും പരമേശ്വര്‍ജിയുമായുള്ള ബന്ധം കത്തുകളിലൂടെ തുടര്‍ന്നു. രക്ഷാബന്ധന്‍ മഹോത്സവത്തിന്റെ സന്ദേശം നല്‍കാന്‍ ബൗദ്ധിക്കിന് ഒരു ശാഖയില്‍ എന്നെ നിയോഗിച്ചു. ആദ്യമായാണ് ആ വിഷയം കൈകാര്യം ചെയ്യാന്‍ എന്നെ നിശ്ചയിക്കുന്നത്. ഞാന്‍ പരമേശ്വര്‍ജിക്ക് പോസ്റ്റുകാര്‍ഡില്‍ പറയേണ്ട പ്രധാന പോയിന്റുകള്‍ ചോദിച്ച് കത്തയച്ചു. അദ്ദേഹം അതിന് ഭംഗിയായി മറുപടി നല്‍കി.

1982 ലെ വിജയദശമി ദിനത്തിലാണ് തിരുവനന്തപുരം ആസ്ഥാനമായി ഭാരതീയ വിചാരകേന്ദ്രം ആരംഭിക്കാന്‍ സംഘം നിശ്ചയിക്കുന്നത്. എറണാകുളത്തെ ചൈതന്യ വേണുഗോപാല്‍ ആയിരുന്നു ആദ്യ സംഘടനാ സെക്രട്ടറി. അന്ന് പ്രചാരക് ആയിരുന്നെങ്കിലും ഞാന്‍ പരമേശ്വര്‍ജി ഡയറക്ടറായ വിചാരകേന്ദ്രവുമായി സഹകരിച്ചിരുന്നു. 1987 വരെ പി. സോമന്‍ ചേട്ടനായിരുന്നു പരമേശ്വര്‍ജിക്കൊപ്പം സഞ്ചരിച്ച് സഹായിയായി നിന്ന് കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. അദ്ദേഹത്തിന് അക്കാലത്ത് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയും വിശ്രമിക്കാന്‍ അനുവാദം ചോദിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ വിചാരകേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ ഞാന്‍ രാത്രി കിടന്നുറങ്ങാന്‍ സ്ഥലം ലഭിക്കാതെ പരമേശ്വര്‍ജിയുടെ മുറിയുടെ മൂലയ്‌ക്ക് ഉറങ്ങാന്‍ കിടന്നു. ഈ സമയം അവിടെയെത്തിയ ആര്‍. ഹരിയേട്ടനാണ് എന്നെ ശ്രദ്ധിച്ചത്. പരമേശ്വര്‍ജിയുടെ മുറിയില്‍ കിടന്നുറങ്ങിയ എന്നെ അദ്ദേഹം പരമേശ്വര്‍ജിയുടെ സഹായത്തിന് നിയോഗിച്ചു. ”സുരേന്ദ്രന്‍ പരമേശ്വര്‍ജിക്കൊപ്പം തുടരട്ടെ” എന്ന ഹരിയേട്ടന്റെ നിര്‍ദ്ദേശമാണ് എന്നെ പരമേശ്വര്‍ജിയുടെ സന്തതസഹചാരിയാക്കിയത്. അന്നുതൊട്ട് ഏതാണ്ട് 30 വര്‍ഷം തികയുന്നു ഞാന്‍ പരമേശ്വര്‍ജിക്കൊപ്പം നിഴലുപോലെ കൂടിയിട്ട്. 35 വര്‍ഷത്തെ സംഘ പ്രചാരകജീവിതത്തില്‍ 30 വര്‍ഷവും കേരളത്തിന്റെ സംഘ ഇതിഹാസത്തിലെ അതികായനായ മഹാമനുഷ്യനൊപ്പം സഞ്ചരിക്കാന്‍ എനിക്ക് സാധിച്ചു. അതാണ് സംഘജീവിതത്തിലെ മറക്കാനാകാത്ത കാലവും.

പരമേശ്വര്‍ജി എനിക്കയച്ച കത്തുകള്‍ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. അതിലൊന്ന് അദ്ദേഹം അമേരിക്കയിലെ ചിക്കാഗോ സന്ദര്‍ശനവേളയില്‍ അയച്ചതാണ്. 1993 സപ്തംബര്‍ 19 ന് അയച്ചതാണ് ആ കത്ത്. സ്വാമി വിവേകാനന്ദന്‍ സഞ്ചരിച്ച വഴികളിലൂടെ യാത്ര ചെയ്തതുള്‍പ്പെടെയുള്ള വിവരങ്ങള്‍ മനോഹരമായ ഭാഷയില്‍ വടിവൊത്ത ചെറിയ കൈയ്യക്ഷരത്തിലുള്ള ആ കത്ത് ഞാന്‍ നിധിപോലെ ഇന്നും സൂക്ഷിക്കുന്നു. മാന്യ ഠേംഗ്ഡ്ജി, സുദര്‍ശന്‍ജി, മുരളീമനോഹര്‍ ജോഷി ജി തുടങ്ങിയവരുടെ ഒപ്പമായിരുന്നു അമേരിക്കന്‍ യാത്ര. ചിക്കാഗോയിലെ ചിന്മയാമിഷന്‍ കേന്ദ്രം സന്ദര്‍ശിച്ചതും പ്രാര്‍ഥനാ സമ്മേളനത്തില്‍ പങ്കെടുത്തതും പരമേശ്വര്‍ജി അഭിമാനത്തോടെ കത്തില്‍ വിവരിച്ചിട്ടുണ്ട്. ”വലിയൊരു സദസ്സ് അന്ന് അവിടെയുണ്ടായിരുന്നു. 1893 ല്‍ സ്വാമി വിവേകാനന്ദന്‍ പ്രസംഗിച്ച ഹാള്‍ സന്ദര്‍ശിച്ചു. ചിക്കാഗോയിലെയും വാഷിങ്ടണ്ണിലേയും ഹിന്ദുക്ഷേത്രങ്ങളില്‍ പോയി. താമസം കൂടുതല്‍ ഭാരതീയരുടെ ഭവനങ്ങളിലായതിനാല്‍ നമ്മുടെ ശൈലിക്ക് യോജിച്ച ഭക്ഷണം ലഭിക്കാന്‍ പ്രയാസമുണ്ടായില്ല. ഇതിനിടെ നയാഗ്രാ വെള്ളച്ചാട്ടവും കണ്ടു. ചിക്കാഗോയില്‍ സ്ഥിതി ചെയ്യുന്ന 110 നിലകളുള്ള വലിയ കെട്ടിടവും സന്ദര്‍ശിച്ചു.” ഇങ്ങനെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ സൂക്ഷ്മമായ കാര്യങ്ങള്‍ പോലും അദ്ദേഹം കത്തില്‍ വിവരിച്ചിട്ടുണ്ട്.

പരമേശ്വര്‍ജിക്കൊപ്പം നിരവധിപേര്‍ സഹായികളായി നിന്നിട്ടുണ്ട്. ജനപ്രദീപ് (ചങ്ങനാശ്ശേരി), പ്രസാദ് (കോഴിക്കോട്), അശോകന്‍ (മാവേലിക്കര), ജയേഷ് (പന്തളം), രംഗനാഥ് കൃഷ്ണ (തിരുവല്ല) അങ്ങനെ പലരും. പേരെടുത്തു പറയേണ്ട നിരവധിപേര്‍ ഇനിയുമുണ്ട്. 2011 മുതല്‍ ഒരുദിവസം പോലും മാറാതെ ഞാന്‍ പരമേശ്വര്‍ജിക്കൊപ്പമുണ്ട്.

വിരുദ്ധ ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും രാഷ്‌ട്രീയമായി എതിരഭിപ്രായമുള്ളവരും അടങ്ങുന്ന വലിയൊരു സുഹൃദ് വലയം പരമേശ്വര്‍ജിക്കുണ്ട്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, പി. ഗോവിന്ദപ്പിള്ള തുടങ്ങിയ മാര്‍ക്‌സിസ്റ്റ് നേതാക്കളുമായി നിരന്തരം സംവാദങ്ങളിലേര്‍പ്പെടുമ്പോഴും പരമേശ്വര്‍ജി അവരുടെയൊക്കെ നല്ല സുഹൃത്തായിരുന്നു. ആശയപരമായി വിയോജിക്കുമ്പോഴും അവരോടൊക്കെ നിഷ്‌കളങ്കമായ അടുപ്പം സൂക്ഷിക്കാന്‍ പരമേശ്വര്‍ജിക്ക് കഴിഞ്ഞു. അതില്‍ എടുത്തു പറയേണ്ടതാണ് പി. ഗോവിന്ദപ്പിള്ള എന്ന പിജിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം. ”പി. പരമേശ്വര്‍ജിയെയും പിജിയേയും തെറ്റിക്കാന്‍ പലരും പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അതൊരിക്കലും വിജയിക്കില്ല.” ഈ വാക്കുകള്‍ പിജിയുടെ പത്‌നി രാജമ്മ പറഞ്ഞിട്ടുള്ളതാണ്.

പരമേശ്വര്‍ജിയുടെ സപ്തതിയില്‍ പിജി പങ്കെടുത്തു. അതിനായി ആലപ്പുഴയിലെ പരമേശ്വര്‍ജിയുടെ വീട്ടില്‍ അദ്ദേഹം എത്തി. അന്ന് ആ യാത്രയിലൊക്കെ ഒപ്പമുണ്ടാകാന്‍ എനിക്കു സാധിച്ചു. ടിയാന്‍മെന്റ് സ്‌ക്വയര്‍ സംഭവത്തെത്തുടര്‍ന്ന് പരമേശ്വര്‍ജി നല്‍കിയ കത്തുമായാണ് ഞാന്‍ ആദ്യമായി പിജിയെ തിരുവനന്തപുരത്തെ വസതിയില്‍ ചെന്നു കാണുന്നത്. പിന്നെ പരമേശ്വര്‍ജിയും പിജിയും തമ്മില്‍ സന്ധിക്കുകയും സൗഹൃദപരമായി ഇടപഴകുകയും ചെയ്യുന്നതിന്റെ നേര്‍സാക്ഷിയായി ഞാന്‍. രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ നന്നായി പരിശ്രമിച്ചെങ്കിലും പലപ്പോഴും സിപിഎമ്മിന്റെ കടുത്ത നിലപാടുകള്‍ എതിരുനിന്നു. പരമേശ്വര്‍ജിയെ ഒരിക്കല്‍ പരിചയപ്പെടുന്ന ആള്‍ പിന്നെ അദ്ദേഹത്തെ മറക്കില്ല. ഒരിക്കല്‍ സന്ദര്‍ശിക്കുന്നവര്‍ വീണ്ടും വരും. ആശയപരമായി എതിര്‍ക്കുന്നവര്‍ക്കു പോലും പരമേശ്വര്‍ജിയുടെ വാക്കുകള്‍ തള്ളിക്കളയാനാകില്ല. അതിന് പകരം വയ്‌ക്കാന്‍ മറ്റൊരു വാക്കും ഉണ്ടാകുകയുമില്ല.

അയോധ്യ സംഭവത്തിലടക്കം പക്വമായ സമീപനം അദ്ദേഹം സ്വീകരിച്ചു. അന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ആരെയും ആകര്‍ഷിച്ചു. വസ്തുതകള്‍ മധുരമായ ഭാഷയില്‍ യുക്തിസഹമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് നന്നായി സാധിച്ചിരുന്നു. എന്നാല്‍ സത്യം തുറന്നു പറയുന്നിടത്തും രാഷ്‌ട്രസ്‌നേഹവും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതിലും അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. സംഘത്തിന്റെ കാഴ്ചപ്പാട് ശ്രോതാക്കളെക്കൊണ്ട് സ്വീകരിപ്പിക്കുന്നതിന് പരമേശ്വര്‍ജിയുടെ വാക്കുകള്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. വാക്കു പറഞ്ഞാല്‍ മാറുന്ന ആളല്ല അദ്ദേഹം. നിരവധി കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ സാധിച്ചു. വ്യക്തിപരമായി നിരവധി ഗുണങ്ങള്‍ ആ സാമിപ്യത്താല്‍ ലഭിച്ചതാണ്. ശ്രീരാമകൃഷ്ണാശ്രമത്തിലെ തപസ്യാനന്ദസ്വാമിയില്‍ നിന്ന് എനിക്ക് ദീക്ഷ ലഭിച്ചതിന് കാരണവും പരമേശ്വര്‍ജിയാണ്.

(പരമേശ്വര്‍ജിയുടെ സന്തതസഹചാരിയാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.