ചെന്നൈ: ജയവേല്‍, 22 വയസുള്ള കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥി. പഠിക്കുന്നത് ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്. ഇതിലെന്താണിത്ര പുതുമ എന്ന് ചിന്തിച്ചേക്കും.
ജയവേല്‍ ഒരിക്കല്‍ ചെന്നൈ നഗരത്തിലെ യാചകനായിരുന്നു. ജീവിക്കാനുള്ള സകല വഴികളും അടഞ്ഞപ്പോഴാണ് ജയവേലിന്റെ കുടുംബം നെല്ലൂരില്‍ നിന്ന് ചെന്നൈയ്ക്ക് മാറിയത്. മറ്റു വഴികള്‍ ഒന്നുമില്ലാതെ അവര്‍ യാചന ജീവിത മാര്‍ഗമാക്കി. വഴിയില്‍ യാചിച്ച് വഴിയില്‍ ഭക്ഷണമുണ്ടാക്കി വഴിയരികില്‍ ഉറങ്ങി. അമ്മ തികഞ്ഞ മദ്യപാനി.
ചെറുപ്പത്തില്‍ തന്നെ പിതാവ് മരണമടഞ്ഞിരുന്നു. തെരുവിലെ ബാല്യങ്ങളെപ്പറ്റി ടിവിയില്‍ ഫീച്ചര്‍ ചെയ്യുകയായിരുന്ന ഉമാ മുത്തുരാമനാണ് ജയവേലിനെ കണ്ടെത്തിയത്. വഴിയരുകില്‍ താമസിച്ച് നന്നായി പഠിക്കുന്ന അവനെ അവര്‍ ഏറ്റെടുത്തു. പന്ത്രണ്ടാം ക്ലാസില്‍ നല്ല മാര്‍ക്കോടെ ജയിച്ചു. അതോടെ അവനെ സഹായിക്കാന്‍ കൂടുതല്‍ പേരെത്തി. പലിശയില്ലാ വായ്പ പോലും പലരും സംഘടിപ്പിച്ച് നല്കി. കേംബ്രിഡ്ജ് സര്‍വ്വകലാശാല എന്‍ട്രന്‍സ് മികച്ച രീതിയിലാണ് പാസായത
പ്രതികരിക്കാൻ ഇവിടെ എഴുതുക: