Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പാട്ടോര്‍മയില്‍ മുഹമ്മദ് റഫി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 06:50 pm IST
inVaradyam

ആ മാന്ത്രിക ശബ്ദം എന്നന്നേക്കുമായി നിലച്ചപ്പോള്‍ ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ ഇങ്ങനെ പറഞ്ഞു. ”നമുക്ക് ചുറ്റിലും ഇരുട്ടു പരന്നിരിക്കുന്നു. പൂര്‍ണ്ണചന്ദ്രന്‍ അസ്തമിച്ചു.” ആ പൂര്‍ണ്ണചന്ദ്രന്‍ മറ്റാരുമായിരുന്നില്ല, ഭാരതീയ സംഗീതത്തിനുതന്നെ പര്യായമായി മാറിയ മുഹമ്മദ് റഫി. അദ്ദേഹത്തിന്റെ സ്വരമാധുരി ഒഴുകാത്ത പാട്ടുവഴികളില്ലായിരുന്നു. ഭാഷയുടെ പരിമിതികള്‍ റാഫിയിലെ സംഗീതജ്ഞനെ സ്വയം മറന്ന് ആസ്വദിക്കാന്‍ ആരാധകര്‍ക്ക് തടസ്സമേ ആയില്ല. ഹിന്ദി സിനിമാഗാനശാഖയെ ഇന്നും ത്രസിപ്പിക്കുന്ന പാട്ടുകള്‍ ബാക്കിവെച്ച് മുഹമ്മദ് റഫി കടന്നു പോയിട്ട് മുപ്പത്തിയാറു വര്‍ഷം.

പഞ്ചാബിലെ കോട്ട്‌ല സുല്‍ത്താന്‍സിങില്‍ 1924 ഡിസംബര്‍ 24 ന് ജനനം. റഫിയിലെ പാട്ടുകാരനെ ആദ്യമുണര്‍ത്തിയത് അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ പാട്ടുപാടി അലഞ്ഞു നടന്ന ഒരു ഫക്കീറായിരുന്നു. ആ സൂഫിവര്യന്റെ പാട്ടുകള്‍ കൊച്ചു റാഫി ഏറ്റുപാടിക്കൊണ്ടേയിരുന്നു. പക്ഷേ അദ്ദേഹത്തെ ബോളിവുഡില്‍ പകരം വെയ്‌ക്കാനില്ലാത്ത പാട്ടുകാരനാക്കിയത് സൈഗാളിന്റെ ഒരു സംഗീത സദസ്സായിരുന്നു.

വിഖ്യാത ഗായകന്‍ കെ. എല്‍. സൈഗാളിന്റെ സംഗീത പരിപാടി കേള്‍ക്കാന്‍ സഹോദരനൊപ്പം റഫിയും പോയി. വെദ്യുതി തകരാറു മൂലം സൈഗാളിന്റെ പാട്ട് തടസ്സപ്പെട്ടു. സദസ്സ് അക്ഷമരായി. റാഫിയുടെ സഹോദരന്‍ സംഘാടകരെ സമീപിച്ച്, വൈദ്യുതി ബന്ധം ശരിയാക്കും വരെ റഫിക്ക് പാടാന്‍ അവസരം ചോദിച്ചു. റഫി പാടി. സദസ്സിന് തൃപ്തി. അവിടംകൊണ്ടും തീര്‍ന്നില്ല. പാട്ടുകേട്ട പ്രമുഖ സംഗീത സംവിധായകന്‍ ശ്യാം സുന്ദര്‍ ആ മാസ്മര സ്വരത്തെ ഹിന്ദി സിനിമാലോകത്തെത്തിച്ചു. പിന്നെ തിരിഞ്ഞു നോട്ടമില്ലാത്ത സംഗീത യാത്രയായിരുന്നു. ഗസലായും ഭജനായും ഖവാലിയായും ദേശഭക്തി ഗാനങ്ങളായും മറക്കാനാവാത്ത പ്രണയഗീതങ്ങളായും സംഗീതാസ്വാദകരില്‍ റഫി നിറഞ്ഞു.

പാട്ടുകാരനായി മുംബൈയില്‍ എത്തിയത് 1944ലായിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ആദ്യഗാനം ‘ഗാവോം കീ ഗോരി’ എന്ന സിനിമയില്‍. ‘യേ ദുനിയാ യെ മെഹ്ഫില്‍,’ ‘ക്യാ ഹുവാ തേരാ വാദാ,’ ‘ബഹാരോം ഫൂല്‍ ബര്‍സാവോ,’ ‘തേരെ മേരെ സപ്‌നെ അബ് ഏക് രംഗ് ഹെ,’ ‘പര്‍ദാ ഹെ പര്‍ദാ’… തുടങ്ങി റഫി പാടി കൊതിപ്പിച്ചുപോയ പാട്ടുകള്‍ അനവധി. 1977 ല്‍ ആദ്യത്തെ ദേശീയ അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും റാഫിയുടെ കൈകളിലെത്തിച്ചത് ‘ഹം കിസീ സെ കം നഹി’ എന്ന സിനിമയിലെ ‘ക്യാ ഹുവാ തേരാ വാദാ’ എന്ന ഗാനമായിരുന്നു.

അന്യഭാഷകളില്‍ ഏറ്റവും കൂടുതല്‍ പാട്ടുപാടിയ ഗായകനെന്ന ബഹുമതി റഫിയ്‌ക്കുള്ളതാണ്. മന്നാഡെ പറയുമായിരുന്നു-ഞങ്ങളുടെ പാട്ടുകള്‍ക്കെല്ലാം പരിമിതികളുണ്ടായിരുന്നു. പക്ഷേ റഫിയ്‌ക്ക് ഏതും വഴങ്ങും. സംഗീതജ്ഞനു വേണ്ട എല്ലാ ഗുണങ്ങളും തികഞ്ഞവര്‍ ഏറെയുണ്ടായിരുന്നെങ്കിലും അതിനുമപ്പുറത്ത് നല്ല മനുഷ്യനെന്ന അപൂര്‍വ്വ ഗുണവും അേദ്ദഹത്തിൽ ദൈവം ചേര്‍ത്തുവച്ചു. അമ്പത്തഞ്ചു വയസ്സിനിടയില്‍ അദ്ദേഹം പാടിത്തീര്‍ത്തത് 26,000 പാട്ടുകളാണ്.

1980 ജൂലൈ 31ന് റഫി പാട്ടുനിര്‍ത്തി മരണത്തിലേക്ക് മടങ്ങി. ജുഹുവിലെ മുസ്ലിം സെമിത്തേരിയില്‍ നിത്യനിദ്രയിലാണ്ടു. മുംബൈ കണ്ട ഏറ്റവും വലിയ ശവഘോഷയാത്രയായിരുന്നു റഫിയുടേത്. അതേ ജനപ്രവാഹം ഇന്നുമുണ്ട്; ആ മഹാനുഭാവന്റെ ശവകുടീരത്തിലേക്ക്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.