ന്യൂദല്‍ഹി: സംസ്ഥാന ഭരണാധികാരവുമായി ബന്ധപ്പെട്ട് ദല്‍ഹി എഎപി സര്‍ക്കാരിന്റ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ തീരുമാനത്തിലെത്തണമെന്നും സുപ്രീംകോടതി അറിയിച്ചു. ദല്‍ഹിക്ക് സംസ്ഥാനത്തിന്റെ പദവിയും ഭരണാനുമതിയും നല്‍കണമെന്നായിരുന്നു കേജ്രിവാള് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ തുടര്ച്ചയാണീ വിധി.
സംസ്ഥാന സര്‍ക്കാരിന്റെ അധികാരം സംബന്ധിച്ച് ദല്‍ഹി ഹൈക്കോടതിയിലാണ് ആദ്യം ഹര്‍ജി നല്‍കിയത്. എന്നാല്‍ അധികാരവുമായി ബന്ധപ്പെട്ട കേസുകള്‍ പരമോന്നത കോടതിയാണ് തീര്‍പ്പുകല്‍പ്പിക്കേണ്ടതെന്ന് ഹൈക്കോടതി വിധിച്ചു. തുടര്‍ന്നാണ് ഹര്‍ജി സുപ്രീംകോടതിയിലെത്തിയത്.
സുപ്രീംകോടതി ജസ്റ്റിസുമാരായ ദീപക് മിശ്ര, യു. യു. ലളിത് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. കേന്ദ്ര ഭരണ പ്രദേശമായ ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ അധികാരം ആവശ്യപ്പെടുന്നതായിരുന്നു ഹര്‍ജി. എഎപി സര്‍ക്കാരിനു വേണ്ടി ഇന്ദിര ജെയ്സിങ് ഹാജരായി.
എഎപി സര്‍ക്കാരിന് പൂര്‍ണ്ണമായും അധികാരം വിനിയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും മിക്ക തീരുമാനങ്ങളിലും ലഫ്റ്റനന്റ് ഗവര്‍ണര്‍ മാറ്റം വരുത്തുന്നുണ്ടെന്നും കേജ്രിവാള് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: