ന്യൂദൽഹി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകന്‍ സക്കീര്‍ നായികിന്റെ പ്രസംഗങ്ങൾ പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ബംഗ്ലാദേശിലെ ധാക്കയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് പ്രചോദനമായത് സക്കീര്‍ നായിക്കായിരുന്നു.
മുംബൈ സ്വദേശിയായ ഇയാള്‍ക്ക് നിരവധി വിദേശ രാജ്യങ്ങളില്‍ വിലക്കുണ്ട്. തന്റെ പ്രസംഗങ്ങളിലൂടെ വെറുപ്പിന്റെ സന്ദേശമാണ് ഇയാള്‍ക്ക് അണികള്‍ക്ക് പകര്‍ന്നു നല്‍കിയത്. നായിക്കിന്റെ പ്രസംഗം തന്നെ സ്വാധീനിച്ചതായി ധാക്ക ആക്രമണം നടത്തിയ ഒരു ഭീകരൻ സാമൂഹിക മാദ്ധ്യമത്തിൽ വ്യക്തമാക്കിയിരുന്നു.
സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളും സി.ഡികളും പരിശോധിക്കുമെന്നും ചെയ്യാൻ സാധിക്കുന്ന എല്ലാ നീതിപൂർവമായ കാര്യങ്ങളും ചെയ്യുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഭീകരതയുടെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്‌ക്കും ഇന്ത്യൻ സർക്കാർ തയ്യാറല്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. നായിക്കിന്റെ പ്രസംഗങ്ങൾ അധിക്ഷേപാർഹമാണെന്ന് കേന്ദ്ര സർക്കാർ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.
20 പേരുടെ കഴുത്തറുത്ത ഭീകരരില്‍ ഒരാളായ രോഹന്‍ ഇംതിയാസ് തന്റെ ഫേസ് ബുക്ക് സന്ദേശങ്ങളില്‍ എല്ലാം സക്കീറിന്റെ വാക്കുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. മറ്റു മതങ്ങളെ വെറുക്കാന്‍ പറയുന്ന സക്കീറിന് ബ്രിട്ടനിലും കാനഡയിലും വിലക്കുണ്ട്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയിലും ഇയാള്‍ക്ക് പ്രവേശനമില്ല. മലേഷ്യ 16 ഇസ്ലാം മതപണ്ഡിതര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവരില്‍ ഒരാള്‍ ഇയാളാണ്.
തന്റെ പ്രസംഗങ്ങളില്‍ മുസ്ലീങ്ങള്‍ എല്ലാവരും ഭീകരരാകണമെന്നാണ് ഇയാളുടെ ആഹ്വാനം. ഇത്തരമൊരാഹ്വാനം നിരന്തരം നല്‍കുന്ന കൊടും ഭീകരനെയാണ് ദ്വിഗ്‌വിജയ് സമാധാനത്തിന്റെ ദൂതനെന്ന് വിളിച്ചത്. 51 കാരനായ സക്കീര്‍ ഇപ്പോള്‍ മെക്കയ്‌ക്ക് പോയിരിക്കുകയാണ്.
















