Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസ്തുശല്യത്തിന് പരിഹാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 06:46 pm IST
inSamskriti

വസ്തുവില്‍ മറഞ്ഞിരിന്നുകൊണ്ട് അവിടെ താമസിക്കുന്നവര്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്ന ചില ബാഹ്യവസ്തുക്കളുണ്ട്. ഇത്തരം ഉപദ്രവത്തെ വാസ്തുശല്യം എന്നു പറയുന്നു.

പൊട്ടക്കിണറുകള്‍, പൊട്ടക്കുളങ്ങള്‍, മനുഷ്യശവം അടക്കിയതിന്റെ അവശിഷ്ടങ്ങള്‍, ജന്തുക്കളെ കുഴിച്ചിട്ടതിന്റെ അവശിഷ്ടങ്ങള്‍ ഇവ വസ്തുവില്‍ മറഞ്ഞിരുന്ന് അവിടെ വീട് വച്ച് താമസിക്കുന്നവര്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്നു.

ചിലര്‍ ക്ഷുദ്രപ്രയോഗം ചെയ്യുന്നതിനായി വസ്തുവില്‍ ശല്യം സ്ഥാപിക്കും. സാധാരണയായി കണ്ടുവരാറുളളത് ക്ഷുദ്രം പാത്രങ്ങളിലോ, തകരക്കുഴലുകളിലോ, പക്ഷികള്‍, ചെറിയ ജീവികള്‍ എന്നിവയുടെ തലയിലോ മറ്റോ വച്ച് കുഴിച്ചിട്ടിരിക്കും. ചിലര്‍ ലോഹപ്രതിമകളിലും , ലോഹപ്പൊടികളിലും, പാവകളിലും ദുര്‍ദേവതകളെയും, രക്ഷസുകളെയും ആവാഹിച്ച് കുഴിച്ചിട്ടിരിക്കും.

ഇവ താമസക്കാര്‍ക്ക് നെഗറ്റീവ് എനര്‍ജി പ്രസരിപ്പിച്ച് ഉപദ്രവങ്ങള്‍ ഉണ്ടാക്കും. ക്ഷുദ്രപ്രയോഗം നടന്നിട്ടുണ്ട് എന്ന പേടികൂടിയാകുമ്പോള്‍ ആ നെഗറ്റീവ് എനര്‍ജി കൂടിക്കൂടി വരുന്നതായി അനുഭവം ഉണ്ടാവുകയും ജീവിതം പിടിവിട്ട് പോവുകയും ചെയ്യും. അപ്പോള്‍ തന്നെ മനസ്സിലാക്കാം ക്ഷുദ്രം എന്നത് മാനസികതലം നിയന്ത്രിക്കുന്ന ഒന്നാണെന്ന്.

ഇത്തരം ആ വിചാര ശല്യങ്ങളെ പ്രശ്‌നത്തില്‍ മനസ്സിലാക്കി വാസ്തുവില്‍ പരിഹാരങ്ങള്‍ ചെയ്താല്‍ വാസ്തുശല്യം പൂര്‍ണമായി മാറും എന്നു മാത്രമല്ല ക്ഷുദ്രം ചെയ്തവരുടെ മനസ്സില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കി അവര്‍ ചെയ്തുപോയ തെറ്റില്‍ പശ്ചാത്തപിച്ച് ആ വസ്തുവില്‍ ജീവിക്കുന്നവരുടെ ആജ്ഞാനുവര്‍ത്തികളാകുവാനും ഇടയാകും.

വാസ്തുശല്യ സൂചനകള്‍:

$ഗൃഹനിര്‍മ്മാണം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനകം മരണം നടന്നാല്‍ വസ്തുവിന്റെ കിഴക്ക് ഭാഗത്ത് ശല്യം.

$ഗൃഹനിര്‍മ്മാണം കഴിഞ്ഞ ഉടന്‍ സര്‍ക്കാരില്‍ നിന്ന് പേടിപ്പിക്കുന്ന കത്തുകള്‍ കിട്ടിയാല്‍ തെക്കുകിഴക്കുഭാഗത്ത് ശല്യം.

$ഗൃഹനിര്‍മ്മാണത്തിന് ശേഷം ഏതെങ്കിലും കുടുംബാംഗത്തിന് മാറാവ്യാധി വന്നാല്‍ തെക്കു ഭാഗത്ത് ശല്യം.

$ഗൃഹത്തില്‍ ശിശുക്കള്‍ മരിച്ചാല്‍ തെക്കുപടിഞ്ഞാറ് ഭാഗത്ത് ശല്യം.

$ഗൃഹനാഥന് ചിത്തഭ്രമം പിടിപെട്ടാല്‍ ഗൃഹം ഇരിക്കുന്ന സ്ഥലം ശ്മശാനഭൂമി ആയിരുന്നു എന്നും പടിഞ്ഞാറ് ഭാഗത്ത് എല്ലുകള്‍ കൂടിക്കിടക്കുന്നു എന്നും മനസ്സിലാക്കാം.

$കന്നുകാലികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവ ചത്താല്‍ വടക്കുകിഴക്ക് ഭാഗത്ത് പരിശോധന നടത്തേണ്ടി വരും.

$ഗൃഹനിര്‍മ്മാണത്തിന് ശേഷം ധനികനായ ഗൃഹനാഥന് ദാരിദ്ര്യം പിടിപെട്ടാല്‍ വടക്കുഭാഗത്ത് ശല്യം പ്രതീക്ഷിക്കണം.

$കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹമായാല്‍ ഗൃഹത്തിന്റെ മദ്ധ്യഭാഗത്തായി തലയോട്ടി ഉണ്ട് എന്ന് ഉറപ്പിക്കാം.

$ഗൃഹനിര്‍മ്മാണശേഷം ഗൃഹനാഥന് ആരോഗ്യം നഷ്ടപ്പെട്ടാല്‍ കിഴക്കുഭാഗം പരിശോധിക്കണം

 

ഗൃഹനാഥന്റെ ജാതകത്തിലെ ഗ്രഹനിലയിലെ ലഗ്നത്തിന് ശുഭഗ്രഹബന്ധം വരിക, നാലാംഭാവത്തില്‍ ശുഭഗ്രഹങ്ങള്‍ ഉണ്ടാവുക, കേന്ദ്രത്തിലും, ത്രികോണത്തിലും ശുഭഗ്രഹങ്ങള്‍ ഉണ്ടാവുക, ലഗ്നം ചരരാശിയോ, ഉഭയരാശിയോ ആവുക, പൃച്ഛകന്‍ (ചോദ്യകര്‍ത്താവ്) വടക്കുകിഴക്ക് ദിക്കുകളില്‍ നോക്കി ചോദ്യം ചോദിക്കുക എന്നിങ്ങനെ കണ്ടാല്‍ വസ്തുവില്‍ ശല്യമില്ലായെന്ന് പ്രാരംഭ നിരീക്ഷണം നടത്താമെങ്കിലും വസ്തുവില്‍ പ്രവേശിച്ച് സൂക്ഷ്മനിരീക്ഷണം ചെയ്യേണ്ടതുതന്നെയാണ്.

മറിച്ച് വാസ്തുശല്യം പ്രശ്‌നത്തിലോ, ജാതകചിന്തയിലോ വ്യക്തമായി എങ്കിലും വാസ്തുസന്ദര്‍ശനം വാസ്തുശല്യ നിര്‍മ്മാര്‍ജ്ജനത്തിന് സഹായിക്കും. ആയതിനാല്‍ വാസ്തുശല്യം ഉണ്ട് എന്ന തോന്നല്‍ ഒരു വ്യക്തിക്ക് ഉണ്ടാകുന്നുവെങ്കില്‍ ഒരു വാസ്തുവിദഗ്ധനെ സമീപിക്കുന്നത് തന്നെയാണ് നല്ലത്.

പ്രശ്‌നം കൊണ്ടോ, ക്ലേശാനുഭവങ്ങള്‍ കൊണ്ടോ, പെന്‍ഡുലം കൊണ്ടോ മറ്റ് ഏതെങ്കിലും തരത്തിലോ വാസ്തുശല്യം ബോധ്യമായാല്‍ ആ ശല്യം കണ്ടെത്തി അത് എടുത്തുകളഞ്ഞ് ദോഷപരിഹാരങ്ങള്‍ ചെയ്യണം. പ്രശ്‌നത്തില്‍ ബാധാഗ്രഹം ചരരാശിയില്‍ കണ്ടാല്‍ ക്ഷദ്രത്തെ മാറ്റാന്‍ എളുപ്പമാണ്. ഉഭയരാശിയിലാണെങ്കില്‍ പ്രയത്‌നിച്ച് മാറ്റാവുന്നതാണ്. സ്ഥിരരാശിയിലാണെങ്കില്‍ മാറ്റുക സാധ്യമല്ല (ക്ഷുദ്രമുളളത് വീടിന് അടിയിലാണെങ്കില്‍ വീട് കുഴിക്കുക സാധ്യമല്ലല്ലോ). അവിടെ പരിഹാരങ്ങള്‍ ചെയ്ത് വാസ്തുശല്യവീര്യം ഇല്ലാതാക്കണം.

പരിഹാരങ്ങള്‍

ഭൂമി വാങ്ങി വീട് വയ്‌ക്കുന്നതിന് മുന്‍പേ വാസ്തുദോഷങ്ങള്‍ പരിശോധിപ്പിക്കുന്നത് തന്നെയാണ് നല്ലത്. ഭൂമിയില്‍ വീട് കെട്ടികഴിഞ്ഞ് പൂര്‍ണ്ണമായ വാസ്തുദോഷപരിഹാരങ്ങള്‍ സാധ്യമാവുകയില്ല. വാസ്തുപൂജ, പഞ്ചശിരസ്ഥാപനം എന്നിവയും സ്ഥിരരാശിയിലെ വാസ്തുശല്യത്തിന് വീട്ടില്‍ വച്ച് 9 ദിവസത്തെ സമ്പൂര്‍ണ്ണ രാമായണ പാരായണം, ഒന്‍പത് ദിവസത്തെ അഖണ്ഡനാമജപം എന്നിവയും പരിഹാരങ്ങളാണ്.

ഉഭയരാശിയിലെ രാശിശല്യം പരിഹരിക്കുന്നതിന് ദോഷത്തിന്റെ തീവ്രത അനുസരിച്ച് മഞ്ഞള്‍, അരിപ്പൊടി, കുങ്കുമം എന്നിവ ഉപയോഗിച്ച് ഒന്‍പത് അംഗുലം വീതിയിലും, ഒന്‍പത് അംഗുലം നീളത്തിലും സ്വാസ്തിക ചിഹ്നം വീടിന്റെ വശങ്ങളില്‍ വരയ്‌ക്കുന്നത് നല്ലതാണ്. എന്നിരുന്നാലും വാസ്തുശല്യം മനസ്സിലാക്കി ശല്യം ഉളള സ്ഥലം കുഴിച്ച് ക്ഷൂദ്രം വെളിയിലെടുത്ത് കളയുന്നതിനും തുടര്‍ന്ന് പരിഹാരങ്ങള്‍ ചെയ്യുന്നതിനും ഒരു വാസ്തുവിദഗ്ധനെ സമീപിക്കുന്നത് തന്നെയാണ് നല്ലത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

India

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.