അരൂര്‍: കുമ്പഞ്ഞി പാടശേഖരത്തിലെ രണ്ടാമത്തെ പത്തായവും തകര്‍ന്നു. സംഭവത്തിന് പിന്നില്‍ ഭൂമാഫിയയെന്ന് കര്‍ഷകസംഘം ആരോപിച്ചു. 196 ഏക്കര്‍ വരുന്ന പാടശേഖരത്തിലെ ക്യഷി ആവശ്യത്തിനായി പതിനഞ്ചു മീറ്ററോളം നീളമുള്ള നാലു തോടുകളും അതിലൂടെ പാടത്തേക്ക് വെള്ളം കയറ്റി ഇറക്കുന്നതിനായി തോട്ടില്‍ നാലു പത്തായങ്ങളുമാണ് നിര്‍മിച്ചിട്ടുള്ളത്.
അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള പത്തായത്തിലൂടെയാണ് ക്യഷിക്ക് ആവശ്യമായ വെള്ളം കായലില്‍ നിന്ന് കയറ്റിയിറക്കിയിരുന്നത്. പ്രദേശവാസികള്‍ക്ക് സഞ്ചരിക്കുന്നതിനായി പത്തായത്തിന്റെ മുകളിലൂടെ സര്‍ക്കാര്‍ പാലം തീര്‍ക്കുകയും പത്തായങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുറം ബണ്ടിലുടെ നടവഴിയും ഒരുക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ വക പുറംബണ്ടില്‍ കായ്ഫലമുള്ള നൂറോളം തെങ്ങുകളുമുണ്ട്. ഇവ വെട്ടിമാറ്റി പുറം ബണ്ടിലുടെ റോഡ് നിര്‍മിക്കുന്നതിന് ഭൂമാഫിയ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് പാലം തകര്‍ത്തതെന്നാണ് ആക്ഷേപം. പാടശേഖരത്തിലെ വടക്കേഅറ്റത്തും തെക്കു ഭാഗത്തുമുള്ള പത്തായങ്ങളാണ് തകര്‍ക്കത്തത്.
പാടശേഖരത്തിലെ പത്തായങ്ങള്‍ ക്യഷിയുടെ ആവശയത്തിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് നിര്‍മിച്ചത്. നടത്തിപ്പിനായി പിന്നീട് കര്‍ഷക സംഘത്തെ ഏല്‍പിക്കുകയായിരുന്നത്രേ. 230 ഓളം പേര്‍ ഉള്‍പ്പെടുന്ന കര്‍ഷക കൂട്ടായ്‌മയായ കുമ്പഞ്ഞി കര്‍ഷക സംഘത്തിന്റെ നേത്യത്വത്തില്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന ഒരു നെല്ലും മീനും പദ്ധതിയാണ് നടത്തി വരുന്നത്. പോഷക സമ്യദ്ധവും ഭൂസൂചികാ അംഗീകാരവുമുള്ള കേരളത്തിന്റെ തനത് വിത്തിനമായ ചെട്ടുവിരിപ്പാണ് ക്യഷിയിറക്കുന്നത്.
കഴിഞ്ഞ കുറച്ചുനാളുകളായി ക്യഷിഭവന്‍ മുഖേന സര്‍ക്കാരിലേക്കും സമീപ പ്രദേശങ്ങളിലേക്കും ചെട്ടുവിരിപ്പ് വിത്ത് സംഘം നല്‍കുന്നുണ്ട്. കൂടുതല്‍ ആളുകള്‍ ക്യഷിയിറക്കുന്നതിന് മുന്നോട്ടു വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ഇത് ഒഴിവാക്കി ക്യഷിയും ക്യഷിയിടവും ഇല്ലാതാക്കാനുള്ള നീക്കങ്ങളുമായി ഭൂമാഫിയ കാലങ്ങളായി പ്രദേശത്ത് രഹസ്യ നീക്കങ്ങള്‍ നടത്തുന്നുണ്ട്. കുമ്പഞ്ഞി പാടശേഖരത്തെ സംരക്ഷിക്കാനും കൃഷിക്കാവശ്യമായ സൗകര്യമൊരുക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.
















