Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎം നേതാക്കളുടെ തട്ടിപ്പ് പട്ടികജാതി കുടുംബങ്ങള്‍ക്ക് വീണ്ടും ബാങ്ക് നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 09:22 pm IST
in Alappuzha

മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്തില്‍ വ്യാജ ഒപ്പിട്ട് സിപിഎം നേതാക്കള്‍ ലോണ്‍ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചര വര്‍ഷത്തിനു ശേഷം പട്ടികജാതി കുടുംബങ്ങള്‍ക്ക് വീണ്ടും നോട്ടീസ്. യൂണിയന്‍ ബാങ്ക് മാവേലിക്കര ശാഖയില്‍ നിന്നുമാണ് 20 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. ലോണ്‍ അടവില്‍ വീഴ്ച വന്നതിനെ തുടര്‍ന്ന് ഈ മാസം 24ന് നടക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക അടച്ചില്ലെങ്കില്‍ മേല്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയിപ്പ്.

2007-2008 ലെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി കുടുംബങ്ങള്‍ക്കു ചര്‍ക്കയും നൂല്‍ നൂല്‍പ്പും പദ്ധതിയിലാണ് തട്ടിപ്പു നടന്നിരിക്കുന്നത്. 2010 ഡിസംബറില്‍ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. സിപിഎം നേതാക്കളും ലോണ്‍ ലഭിച്ച കാലയളവിലെ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ചിറ്റോടിത്തറ ഭാസ്‌ക്കരന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സാവിത്രി മധുകുമാര്‍ എന്നിവര്‍ ഒപ്പിട്ട് നല്‍കിയാണ് തുക കൈപ്പറ്റിയിരിക്കുന്നത്. ഇരുപതു പേരില്‍ പത്തില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ് തുക കൈപ്പറ്റിയിരിക്കുന്നത്. എന്നാല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത് മുഴുവന്‍ പേര്‍ക്കുമാണ്. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.

ലോണ്‍ കൈപ്പറ്റാത്ത ആറാം വാര്‍ഡില്‍ ഈരേഴ വടക്ക് അഭിലാഷ് ഭവനത്തില്‍ ഓമനയാണ് തന്റെ വ്യാജ ഒപ്പിട്ട് ലോണ്‍ തട്ടിയെടുത്തെന്ന പരാതിയുമായി ആദ്യം ബാങ്ക് അധികൃതരെ സമീപിച്ചത്. ഈ പദ്ധതി പ്രകാരം തുക ലഭിക്കുന്നതിന് ഓമന ആദ്യം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഭര്‍ത്താവിന് അസുഖമായതിനാല്‍ ലോണ്‍ വേണ്ടന്ന് ഓമന പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ലോണ്‍ ലഭിച്ചിരുന്നില്ല. ഇതേ പോലെ മറ്റും പലരും പിന്മാറിയിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം പേരില്‍ ലോണ്‍ എടുത്തു. അന്ന് അപേക്ഷയോടൊപ്പം നല്‍കിയിരുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ്, കരം അടച്ച രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പികള്‍ ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയിരിക്കുന്നത്.

20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപയായിരുന്നു അനുവദിച്ചത്. ഇതില്‍ ഒന്നര ലക്ഷം രൂപ സബ്‌സിഡിയായിരുന്നു. ബാക്കി ഒന്നര ലക്ഷം രൂപയില്‍ രണ്ട് തവണ മാത്രമാണ് ബാങ്കില്‍ അടച്ചിരുന്നത്. പലിശ ഉള്‍പ്പെടെ 20 പേര്‍ 1,60,000 രൂപയാണ് അഞ്ച് വര്‍ഷം മുന്‍പ് ബാങ്കില്‍ അടക്കേണ്ടിയിരുന്നത്. സംഭവം വിവാദമായതോടെ പണം രണ്ടു ഗഡുക്കളായി തിരിച്ചടച്ചോളാമെന്ന് ചിറ്റോടിത്തറ ഭാസ്‌ക്കരനും സിഡിഎസ് ഭാരവാഹികളും ബാങ്കില്‍ എത്തി എഴുതി നല്‍കി. എന്നാല്‍ തുക അടയ്‌ക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും നോട്ടീസ് വന്നത്. പലിശ ഉള്‍പ്പെടെ 1,01,197 രൂപയാണ് ഇനിയും അടയ്‌ക്കേണ്ടത്. ഇത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 36,618 രൂപ അടയ്‌ക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

അപേക്ഷയില്‍ ഇട്ടിരിക്കുന്ന ഒപ്പും ബാങ്കില്‍ നിന്ന് പണം കൈപ്പറ്റുന്നതിനായി ഇട്ടിരിക്കുന്ന ഒപ്പും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. എന്നാല്‍ പഞ്ചായത്തിലെ ഇവരുടെ യൂണിറ്റിന്റെ പ്രസിഡന്റും സെക്രട്ടറിയുമാണ് എല്ലാവരും ഒപ്പിട്ട പേപ്പര്‍ ബാങ്കിലെത്തിച്ച് തുക കൈപ്പറ്റിയിരിക്കുന്നതെന്നും. ഒപ്പുകള്‍ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇതു സംബന്ധിച്ച് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കുവാനുള്ള നീക്കത്തിലാണ് ഓമന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.