Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

നവതിയിലെത്തിയ റായ് ഷേണായ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 07:00 pm IST
inVaradyam

കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നും അഡ്വക്കേറ്റ് ആര്‍.സി. ഷേണായ് വിളിച്ചു. ധനഞ്ജയന്‍ എന്ന് സംഘവൃത്തങ്ങളില്‍ അറിയപ്പെടുന്ന അദ്ദേഹവുമായി എനിക്ക് ആറ് പതിറ്റാണ്ടുകാലത്തെ സൗഹൃദമുണ്ട്. കേരളത്തില്‍ നിന്ന് സംഘനേതൃത്വത്തിലെ ഏറ്റവും ഉന്നതമായ അഖില ഭാരത ബൗദ്ധിക് പ്രമുഖ് എന്ന ചുമതല വഹിക്കുകയും പൂജനീയ ഗുരുജിയുടെ സമഗ്ര വാങ്മയം സങ്കലനം ചെയ്യുന്ന വിവിധ ഭാരതീയ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നതിന് നടുനായകത്വം വഹിച്ച്, ഇന്നും ‘ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത പൊന്‍പേന’യുമായിക്കഴിയുന്ന ഹരിയേട്ടന്റെ അനുജന്‍ എന്ന നിലയ്‌ക്കായിരുന്നു അന്ന് പരിചയപ്പെട്ടത്.

‘ ആരോടും പരിഭവമില്ലാതെ” എന്ന എം.കെ.കെ. നായരുടെ ആത്മകഥയിലെ ലഘുപരാമര്‍ശത്തില്‍ നിന്ന് കൊച്ചു ഷേണായി എന്നദ്ദേഹം വാത്സല്യപൂര്‍വ്വം വിളിച്ച ധനഞ്ജയന്റെ അഭിഭാഷകവൃത്തിയിലുള്ള പ്രാവീണ്യം അറിയാന്‍ കഴിയും.

എറണാകുളത്തെ ആദ്യകാല സ്വയംസേവകരില്‍ പ്രമുഖനായ അഡ്വക്കേറ്റ് റായ് ഷേണായിയുടെ നവതി പ്രമാണിച്ച് അവിടത്തെ ശാഖയില്‍ ഒരു സാംഘിക് നടക്കുന്നുവെന്നറിയിക്കാനായിരുന്നു ധനഞ്ജയന്‍ വിളിച്ചത്.

റായ് ഷേണായിയുമായി എനിക്കധികം അടുപ്പം ഉണ്ടായിട്ടില്ല. എന്നാലും 1944 മുതലെങ്കിലും സംഘസ്വയംസേവകനായ അദ്ദേഹത്തിന്റെ മനസ്സില്‍ സംഘത്തിനുള്ള പ്രതിഷ്ഠ എത്രയെന്നറിയാന്‍ ധാരാളം അവസരങ്ങളുണ്ടായി. ഏതാണ്ട് മുഴുവനായും സംഘത്തിന്റേത് എന്നുപറയാവുന്ന ഒരു വിശാല കുടുംബത്തിന്റെ ഇന്നത്തെ തലമൂത്തയാളാണദ്ദേഹമെന്നുപറയാം.

ഞാന്‍ 1957 ലാണ് ആദ്യമായി എറണാകുളത്തെ സ്വയംസേവകരുമായി അടുക്കുന്നത്.

എന്നാല്‍ അതിനുമുമ്പ് 1955 ല്‍ തൊടുപുഴയില്‍ ശാഖ ആരംഭിക്കുമ്പോള്‍, എറണാകുളം ശാഖയിലെ തൊടുപുഴക്കാരന്‍ സ്വയംസേവകനായ ശിവശങ്കര്‍ ദാസില്‍ നിന്ന് റായ് ഷേണായി, വെങ്കടേശ്വര്‍ ഷേണായി, പുരുഷോത്തമ ഷേണായ്, ഗുണഭട്ട്, അയ്യനേത്ത് ദാമോദരന്‍, അനന്തപ്രഭു തുടങ്ങിയവരെക്കുറിച്ച് കേട്ടിരുന്നു. മിക്കവാറും അവരൊക്കെയുമായി ഏറെ അടുത്തറിയുവാനും കഴിഞ്ഞിട്ടുണ്ട്.

ഗുണഭട്ട് എന്ന കെ.ജി. വാധ്യാരും ടി.എം.വി. ഷേണായിയും ജനസംഘത്തിലും ബിജെപിയിലും എന്നുമാത്രമല്ല ജന്മഭൂമിയുടെ പ്രവര്‍ത്തനത്തിലും ഗുരുതുല്യരായ സഹപ്രവര്‍ത്തകരുമായിരുന്നു. അപ്പോഴേക്കും റായ് ഷേണായി അഭിഭാഷകനെന്ന നിലയ്‌ക്ക് കാലുറപ്പിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടതിനാല്‍ സജീവരംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അതുകൊണ്ടാവാം അടുപ്പം അധികമുണ്ടാവാതിരുന്നത്.

രണ്ടവസരങ്ങളില്‍ അദ്ദേഹവുമായി സംസാരിക്കാനും ഏറെസമയം ചെലവഴിക്കാനും കഴിഞ്ഞത് വല്യനേട്ടമായി. ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ ചരിത്രവും സ്വര്‍ഗീയ ഭാസ്‌കര്‍റാവുജിയുടെ ജീവചരിത്രവും തയ്യാറാക്കുന്ന പരിശ്രമത്തിനിടെയായിരുന്നു അത്. അതുവരെ എന്റെ ശ്രദ്ധയില്‍പെടാതിരുന്ന ഒരുകാര്യം അന്നറിയാന്‍ കഴിഞ്ഞിരുന്നു. 1949-50 കാലത്ത് നടന്ന ഹിന്ദുമഹാമണ്ഡലപ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്തുചേര്‍ന്ന ഒരാലോചനായോഗത്തില്‍ സംഘത്തിന്റെ പ്രതിനിധിയായി താന്‍ പങ്കെടുത്തിരുന്നുവത്രെ. മഹാമണ്ഡലത്തിന്റെ ആവേശവും മറ്റും പഴയതിരുവിതാംകൂര്‍ പ്രദേശത്തുമാത്രമായിരുന്നല്ലോ മുഖ്യമായുണ്ടായിരുന്നത്.

തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ആലുവയ്‌ക്ക് എറണാകുളവുമായുള്ള സാമിപ്യം മൂലമാണ് അല്‍പമെങ്കിലും താല്‍പര്യമുണ്ടായത്.

സംഘപ്രവര്‍ത്തനത്തിലായിരുന്നു റായ് ഷേണായിയുടെ ശ്രദ്ധമുഴുവന്‍. 1948 ല്‍ സംഘനിരോധനത്തെത്തുടര്‍ന്നുണ്ടായ പ്രവര്‍ത്തനങ്ങളുടെ എറണാകുളത്തെ മുഖ്യപങ്ക് അദ്ദേഹത്തിനുണ്ടായിരുന്നു. അവിടത്തെ ആദ്യകാല സ്വയംസേവകരെല്ലാം സത്യഗ്രഹത്തിലും മറ്റ് ഒളിപ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിരുന്നു.

ഭാസ്‌കര്‍ റാവുജിയായിരുന്നു കേരളത്തിലെ ആ പ്രവര്‍ത്തനങ്ങളുടെ മൊത്തത്തിലുള്ള മേല്‍നോട്ടം വഹിച്ചുവന്നത്. അന്നത്തെ മദിരാശി പ്രസിഡന്‍സിക്ക് പുറത്തുനിന്നുവന്ന പ്രചാരകന്മാരെ സര്‍ക്കാര്‍ പുറത്താക്കിയതിനാല്‍, താന്‍ കസ്റ്റഡിയില്‍പ്പെടുവെങ്കിലും അന്നുപ്രസിഡന്‍സിയുടെ ഭാഗമായിരുന്ന ദക്ഷിണകര്‍ണാടക ജില്ലയിലെ മൂലകുടുംബത്തിന്റെ വിലാസം നല്‍കി ഭാസ്‌കര്‍റാവുജി വിട്ടയയ്‌ക്കപ്പെടുകയായിരുന്നു.സത്യഗ്രഹത്തില്‍ പങ്കെടുത്ത എറണാകുളത്തെ രണ്ടുസ്വയംസേവകരുടെ അനുഭവങ്ങള്‍ അവരില്‍ നിന്നുതന്നെ കേള്‍ക്കാന്‍ സാധിച്ചു. കൊച്ചിയില്‍ നിന്നും എറണാകുളത്തുനിന്നും കോഴിക്കോട്ടെത്തി സത്യഗ്രഹം നടത്തിയ തങ്ങളെ അറസ്റ്റുചെയ്തു വയനാട് ചുരത്തിനുമുകളില്‍ വൈത്തിരിയില്‍ ഇറക്കിവിട്ടുവെന്നും പി.എന്‍. വെങ്കിടേശ്വര പ്രഭു പറഞ്ഞു.

തിരിച്ച് കോഴിക്കോട് വന്ന് അവര്‍ വീണ്ടും സത്യഗ്രഹം നടത്തി. വീണ്ടും അവര്‍ ശിക്ഷിക്കപ്പെട്ടു. ഇത്തവണ വയനാട്ടില്‍ വൈത്തിരി സബ്ജയിലിലാണ് കിടന്നത്. അവരവിടെ ജയിലിനുപുറത്തുള്ള അരുവിയില്‍ കുളിച്ചു. അടുത്തുള്ള തോട്ടത്തിലെ മധുരനാരങ്ങ പറിച്ചുതിന്നും സുഖമായി കഴിഞ്ഞുവത്രെ- എട്ടുദിവസം കഴിഞ്ഞ് സത്യഗ്രഹം പിന്‍വലിച്ചതിനെ തുടര്‍ന്ന് മോചിതരായി.

റായി ഷേണായിയും ആദ്യം വയനാട്ടിലാണ് ഇറക്കിവിടപ്പെട്ടത്.

ഓരോരുത്തരായി ഇറക്കിവിടപ്പെട്ടവര്‍ ഒരുമിച്ചുചേര്‍ന്ന് വീണ്ടും കോഴിക്കോട്ടെത്തി സത്യഗ്രഹം നടത്തി. അപ്പോഴേക്കും അറസ്റ്റു ചെയ്തുനീക്കുന്ന പരിപാടി അധികൃതര്‍ നിര്‍ത്തിവെച്ചുവത്രെ. അപ്പോള്‍ തിരുവിതാംകൂറില്‍ തിരുവനന്തപുരത്തും കൊച്ചിയില്‍ എറണാകുളത്തും സത്യഗ്രഹം നടത്താന്‍ ഭാസ്‌കര്‍ റാവു നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് റായ് ഷേണായിയും കൂട്ടരും രാജേന്ദ്രമൈതാനത്ത് സത്യഗ്രഹം നടത്തി. 11 പേരും അറസ്റ്റിലായി അവര്‍ക്ക് രണ്ടുമാസത്തെ തടവുശിക്ഷയാണ് വിധിക്കപ്പെട്ടത്.

എറണാകുളം സബ്ജയിലില്‍, സ്വാതന്ത്ര്യസമരകാലത്ത് പനമ്പിള്ളി ഗോവിന്ദമേനോനെ പാര്‍പ്പിച്ച മുറിയാണ് അവര്‍ക്ക് ലഭിച്ചതെന്ന് റായ് ഷേണായ് പറഞ്ഞു. ആലുവയിലെ കേശു എന്ന സ്വയംസേവകന്‍ ഒന്നാന്തരം പാചകക്കാരനായിരുന്നു. ജയിലില്‍ ഭക്ഷണം തയ്യാറാക്കാന്‍ അനുമതി കിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ ‘നളപാകം’ അനുഭവിക്കാന്‍ അവര്‍ക്ക് സാധിച്ചു. അതിനിടെ പരീക്ഷാ സമയം ആകയാല്‍ വിദ്യാര്‍ത്ഥികളെ അതിനനുവദിക്കാന്‍ കൊച്ചിസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതുമൂലം ആറുപേര്‍ മോചിതരായി. ബാക്കിയുള്ളവര്‍ രണ്ടുമാസവും ശിക്ഷ അനുഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

1954 ല്‍ ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് ആരംഭിക്കാനുള്ള ശ്രമങ്ങളുമായി ദീനദയാല്‍ജി വന്നപ്പോള്‍ നടന്ന ആലോചനായോഗങ്ങളിലും റായ് ഷേണായ് പങ്കെടുത്തിരുന്നു.

എറണാകുളത്തെ ആദ്യകാല സ്വയംസേവകരില്‍പെടുന്ന അദ്ദേഹം നവതിയിലെത്തിയ അവസരത്തില്‍ അദ്ദേഹത്തിന്റെ ആദ്യകാല സംഭാവനകളെ നാം കൃതജ്ഞതാപൂര്‍വം ഓര്‍ക്കേണ്ടതുണ്ട്. അവരുടെ അടുത്ത ഘട്ടത്തിലുള്ളവരായ ഹരിയേട്ടനും ഭാസ്‌കര്‍ജിയും ഡി. അനന്തപ്രഭുവും മറ്റും ഇന്നും നമുക്ക് പ്രചോദനം നല്‍കുന്നുവെന്നതുസന്തോഷകരമാണ്. റായ് ഷേണായി പുരുഷായുസ്സ് പൂര്‍ത്തീകരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

India

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.