Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യക്തിത്വവികാസത്തിന്റെ ഗ്രന്ഥം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 07:29 pm IST
in Samskriti

അദ്ധ്യായം 30 (20)

പലരും ആരോപിക്കുന്നതുപോലെ, അപവാദ പ്രചാരണം നടത്തുന്നതുപോലെ ഭഗവദ്ഗീത യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥമല്ല; യുദ്ധശാസ്ത്രമോ ആയുധവിദ്യാപ്രയോഗരീതികളോ അതിലില്ല.

ഭഗവദ്ഗീത യഥാര്‍ത്ഥത്തില്‍ വ്യക്തിത്വവികസനത്തിന്റെ ഗ്രന്ഥമാണ്. ലോകമാനവികതയാണ് ലക്ഷ്യം. ബ്രഹ്മവിദ്യയെന്ന യോഗശാസ്ത്രം അര്‍ജ്ജുനനെ പഠിപ്പിക്കുകയാണ് ജഗദ്ഗുരുവായ ശ്രീകൃഷ്ണന്‍. ആധുനിക മനഃശാസ്ത്രവും ആരോഗ്യശാസ്ത്രവും ഉള്‍പ്പെടെ പലതും ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന ഉത്തമമായ ജീവിതരീതി മുന്നോട്ടുവെക്കുകയാണ് ഭഗവദ്ഗീത.

മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, അതിര്‍ത്തികള്‍ തിരിഞ്ഞുനില്‍ക്കുന്ന ലോകത്തിലെ എല്ലാരാജ്യങ്ങളിലേയും ജനങ്ങള്‍ക്കുവേണ്ടി എഴുതപ്പെട്ട അതിര്‍ത്തികളില്ലാത്ത ഭരണഘടനയാണ് ഭഗവദ്ഗീത. അതിനെ മാനിച്ചും അനുസരിച്ചും ജീവിക്കുകയാണെങ്കില്‍ മറ്റു നിയമങ്ങളുടെ ആവശ്യമേ വരുന്നില്ല. സമസ്ത ലോകത്തിനും സുഖം – ”ലോകസംഗ്രഹമേവാപി സംപശ്യന്‍ കര്‍ത്തുമര്‍ഹസി”- എന്നതാണ് ലക്ഷ്യവാക്യം.

”ഗംഭീരമായിട്ടുണ്ടു മുത്തച്ഛന്റെ ഗീതാ പ്രവചനം” ഉണ്ണി അഭിനന്ദന സ്വരത്തില്‍ അറിയിച്ചു.

തീര്‍ന്നില്ല. ഒരു ചോദ്യോത്തരവേള കൂടി ഉണ്ട്. ഗുരു ചോദിക്കുകയും ശിഷ്യന്‍ ഉത്തരം നല്‍കുകയുമാണിവിടെ. ശ്രീകൃഷ്ണന്റെ ചോദ്യം ഇതാണ്:

”ഞാന്‍ പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ടില്ലേ അര്‍ജ്ജുനാ? അജ്ഞാനം മൂലം നിന്നിലുണ്ടായ സമ്മോഹം മാറിയില്ലേ?” എന്ന്. (ശ്ലോകം 72) അപ്പോള്‍ സന്തോഷത്തോടെ അര്‍ജ്ജുനന്‍ പറഞ്ഞു:

നഷ്‌ടോ മോഹഃ സ്മൃതിര്‍ലബ്ധാ

ത്വത്പ്രസാദാന്മയാച്യുത

സ്ഥിതോളസ്മി ഗതസന്ദേഹഃ

കരിഷ്യേ വചനം തവ 18-73

ഭഗവാനേ! അങ്ങയുടെ കൃപയാല്‍ എന്റെ മോഹം നീങ്ങി ഞാന്‍ ബോധവാനായിരിക്കുന്നു. മോഹാലസ്യം മാറി ഉണര്‍ന്നിരിക്കുന്നു. ചഞ്ചലമായ സംശയം മാറി മനസ്സ് ദൃഢമായിരിക്കുന്നു. ഞാനിതാ അങ്ങയുടെ വാക്കുകള്‍ക്കനുസരിച്ചു കര്‍മ്മങ്ങള്‍ ചെയ്യാന്‍ തയ്യാറായും ഇരിക്കുന്നു.

”ഇതെന്താ നഷ്ടവും ലാഭവുമൊക്കെ പറയുന്ന ബാലന്‍സ് ഷീറ്റുപോലെയുണ്ടല്ലോ” ഉണ്ണി ചോദിച്ചു.

”ങ. അങ്ങനെയും പറയാം. ഉത്തമജീവിതത്തിന് നഷ്ടമാകേണ്ടതു മോഹങ്ങളാണ്, പലതരം ആസക്തികള്‍. ലാഭമാകേണ്ടതു അഥവാ ലബ്ധമാകേണ്ടത് തത്ത്വബോധമാണ്; കര്‍മ്മോത്സാഹവുമാണ്. ആ വിധത്തില്‍ ഉത്തിഷ്ഠമാനനായിരിക്കയാണ് അര്‍ജ്ജുനന്‍.

അര്‍ജ്ജുനനെപ്പോലെ തളര്‍ന്നുപോകുന്ന ഏതൊരു വ്യക്തിയുടെയും മനസ്സിനെ ഉണര്‍ത്തിയെടുക്കുന്ന മന്ത്രോപദേശമാണ് ഭഗവദ്ഗീത. ഇക്കാര്യമാണ് അധികാരമോഹവും പുത്രസ്‌നേഹാദിയുംകൊണ്ട് അന്ധനായ ധൃതരാഷ്‌ട്രരെന്ന ഭരണാധികാരിയോട് (ഇന്നും അത്തരം ഭരണാധികാരികള്‍ ഉണ്ടല്ലോ) സഞ്ജയന്‍ എന്ന മന്ത്രി, ഗീതയുടെ അവസാന ശ്ലോകത്തിലൂടെ പറയുന്നത്:

യത്ര യോഗേശ്വര കൃഷ്‌ണോ

യത്ര പാര്‍ത്ഥോ ധനുര്‍ധരാഃ

തത്ര ശ്രീര്‍വിജയോ ഭൂതിര്‍-

ധ്രുവാ നീതിര്‍ മതിര്‍ മമ. 18-78

”ഏതു മനസ്സിലാണ് ഗീതോപദേശം മൊഴിഞ്ഞുകൊണ്ട് യോഗേശ്വരനായ കൃഷ്ണന്‍ പുഞ്ചിരിച്ചു നില്‍ക്കുന്നത്, ആ മനസ്സിന്റെ ഉടമയായ ആള്‍ക്കു വിജയവും ഐശ്വര്യവും നീതിയും വളര്‍ത്താന്‍ കഴിയുമെന്ന് നമുക്ക് ഇപ്പോള്‍ അര്‍ത്ഥമെടുക്കാം. ആ വിധത്തില്‍ ആത്മസമര്‍പ്പണത്തോടെ ഗീത പഠിച്ചു നാട്ടിലെങ്ങും അര്‍ജ്ജുന മനസ്സുള്ള ഉണ്ണികളും ഉമകളും ഉണ്ടാകണം. എന്താ മക്കളേ, നിങ്ങള്‍ തയ്യാറല്ലേ?”

”അതു ശരി! മുത്തച്ഛന്‍ നമുക്ക് പണി തന്നു: അല്ലേ?” ചിരിച്ചുകൊണ്ടു ഉണ്ണി ചോദിച്ചു. അതുകേട്ടു മുത്തച്ഛനും ഉമയും പൊട്ടിച്ചിരിച്ചു. പിന്നെ മുത്തച്ഛന്‍ ചിരിച്ചുകൊണ്ടു തന്നെ പറഞ്ഞു:

”അതെയതെ. പണി എന്നു മലയാളത്തില്‍ പറഞ്ഞാല്‍ സംസ്‌കൃതത്തില്‍ കര്‍മ്മമെന്ന് അര്‍ത്ഥമെടുക്കാം. നിങ്ങളുടെ കര്‍മ്മം എന്തായിരിക്കണമെന്നു എന്നാല്‍ കഴിയുംവിധം നിങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യാം.”

”ശരി മുത്തച്ഛാ! മുത്തച്ഛന്റെ ഇഷ്ടംപോലെയാകട്ടെ!” കുട്ടികളും സന്തോഷത്തോടെ പറഞ്ഞു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.