കേരളത്തിലെ പ്രസിദ്ധക്ഷേത്രങ്ങളിലൊന്നാണ് കൂടല്‍ മാണിക്യം. തൃശൂര്‍ നഗരത്തില്‍ നിന്നും ഇരുപത് കി.മീറ്റര്തെക്ക് മാറിയാണ് അതിപൗരാണികമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഈ ക്ഷേത്രത്തിനെ പറ്റി നിരവധി ഐതിഹ്യങ്ങളുണ്ട്. കായലില്നിന്നുകിട്ടിയ നാലു വിഷ്ണുവിന്റെ വിഗ്രഹങ്ങളില്‍ ഭരതന്റേത് വാങ്ങിക്കൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിച്ചു.
”ജലപ്രവാഹം ഇരുകൈവഴിയായി പ്രവഹിച്ചിരുന്നതിന്റെ മദ്ധ്യത്തില്‍ മണല്‍ വന്നു കൂടിയുണ്ടായ ഞാല് നിലങ്ങളുടെ അല്ലെങ്കില്‍ ഇരുചാലുകളുടെ ഇടയില്‍ ക്ഷേത്രം പണിതീര്‍ത്തു ദേവപ്രതിഷ്ഠ കഴിച്ചതിനാലാണ് ഇരുഞാല് കിടാ (ഇരുചാല്കിടാ)എന്നുപേരുണ്ടായത്. പിന്നീട് അത് ഇരിങ്ങാലക്കുട എന്നായി. ഇന്ന് ആ ചാലുകളൊന്നും അവശേഷിക്കുന്നില്ല. അതിനാലാവണം ഉത്സവത്തിന് ചാലക്കുടിപുഴയിലും, കുറുമാലി പുഴയിലും മാറി,മാറി ദേവന് ആറാട്ടുനടത്തുന്നു. ഭഗവാന് ആറാട്ടിന് പോകുന്നത് സ്വന്തം വഴിയിലൂടെ മാത്രമാണ്.
പുനഃ പ്രതിഷ്ഠാനന്തരം വിഗ്രഹത്തില്‍ അപൂര്‍വ തേജസ്സ് കാണപ്പെട്ടു. മാണിക്യകാന്തിയാണെന്ന് തോന്നും. അത് തീര്‍ച്ചപ്പെടുത്താന്‍ വേണ്ടി കായം കുളംരാജാവില്നിന്നും ഒരുമാണിക്യക്കല്ല് വരുത്തിച്ച് പൂജാരിവഴി ചേര്‍ത്തുവച്ച് നോക്കി. അതിലൂടെ യഥാര്‍ത്ഥ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്നു. അതിനാല്‍ കൂടല്‍മാണിക്യം എന്ന് ക്ഷേത്രത്തിനു പേരുവന്നു. മാണിക്യംതിരികെ കൊടുക്കുവാന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ തുടര്‍ന്ന് ആ ക്ഷേത്രത്തിന്റെ കോയ്മസ്ഥാനം രാജാവ് കൈക്കലാക്കി. കോയ്മ ആളുന്നയാള്‍ കൈമള്‍. അങ്ങനെ കൈമള്‍ ക്ഷേത്ര ഭരണാധകാരിയായി. 1746ല്‍ മാര്‍ത്താണ്ഡവര്‍മ്മ കോയ്മസ്ഥാനം തിരുവിതാംകൂറിലേയ്ക്ക് ലയിപ്പിച്ചു. തിരുവിതാംകൂര്‍ കൊച്ചിരാജ്യത്തിനകത്ത് കടന്നുകയറിയതിനെച്ചൊല്ലി ശണ്ഠകള്‍ക്ക് പലകുറി സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ചതുര്‍ബാഹുവായ ഒരാള്‍ പൊക്കമുള്ളവിഗ്രഹമാണ് കൂടല്മാണിക്യസ്വാമിയുടേത്. ഉപദേവതകളില്ലാത്ത ഇവിടെ താമരമാലയാണ് ഭഗവാന് ഇഷ്ടപ്പെട്ടത്. താമരമാല ചാര്‍ത്തി പ്രാര്‍ത്ഥിച്ചാല്‍ സര്‍വ്വ വിഘ്നങ്ങളും തീരുമെന്നാണ് വിശ്വാസം. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രത്തിന് തീവച്ചുവത്രേ.
എന്നാല്‍ ശ്രീകോവിലിന് ഒരുകേടും സംഭവിട്ടില്ലെന്നാണ് കേള്‍വി. മകരത്തിലെ പുണര്‍തമാണ് പ്രതിഷ്ഠാദിനം. മേടത്തില് ഉത്രംകൊടികയറി പതിനൊന്നുദിവസത്തെ ഉത്സവം അതിപ്രസിദ്ധമാണ്. പതിനഞ്ചാനയെ എഴുന്നള്ളിച്ച്് രണ്ടുനേരവും പഞ്ചാരിമേളവുമായുള്ള എഴുന്നള്ളിപ്പ്. ആനകള്‍ക്കും മേളക്കാര്‍ക്കും ആസ്വാദകര്‍ക്കും നില്ക്കാവുന്ന പടുകൂറ്റന്‍ ആനപ്പന്തല്‍ കിഴക്കേനടയിലും പടിഞ്ഞാറെനടയിലു ഉണ്ട്. വിവിധ ക്ഷേത്രകലകളുമായി എപ്പോഴും നിറഞ്ഞുനില്ക്കുന്ന ഉത്സവമാണിവിടുത്തേത്.
രാത്രി എഴുന്നള്ളിപ്പിനുശേഷം കഥകളി. വലിയവിളക്കുദിവസം ശ്രീരാമപട്ടാഭിഷേകം കഥകളി ഭക്തി നിര്‍ഭരമായ് ആചരിക്കുന്നു. അതിന് വന്‍തിക്കും പതിവുകാഴ്ചയാണ്. ഈവര്‍ഷത്തെ പട്ടാഭിഷേകം കഥകളി ഇന്നാണ് അവതരിപ്പിക്കുന്നത്.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് വിശാലമായ വലിയ കുളം. കുലീപിനി മഹര്‍ഷി മഹര്‍ഷിയുടെ യജ്ഞഭൂമിയായിരുന്നു ഇവിടം. കുളംവൃത്തിയാക്കവെ അതിന്റെ അവശിഷ്ടങ്ങള്‍ കണപ്പെട്ടിരുന്നു. ഇവിടെ കുളിക്കാനുള്ളതല്ല. ക്ഷേത്രാവശ്യത്തിനുള്ള വെള്ളം ഉപയോഗിക്കുന്നുണ്ട്. പൊഞ്ഞനം ഭഗവതിയുടെ ആറാട്ട് ഇവിടെയാണ്നടത്താറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: