Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവിയുടെ മന്ദസ്മിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 05:31 pm IST
in Samskriti

ഇത്യുക്ത്വാ ഭഗവാന്‍ വിഷ്ണു: പുനരാഹ ജനാര്‍ദ്ദന:

വയം ഗച്ഛേമ പാര്‍ശ്വേ ളസ്യാ: പ്രണമന്ത: പുന: പുന:

സേയം വരാ മഹാമായാ ദാസ്യത്യേഷാ വരാന്‍ ഹി ന:

സ്തുവാമ: സന്നിധിം പ്രാപ്യ നിര്‍ഭയാശ്ചരണാന്തികേ.

ബ്രഹ്മാവ് തുടര്‍ന്നു: ഇങ്ങനെ ദേവിയെപ്പറ്റി വാചാലനായ വിഷ്ണു വീണ്ടും പറഞ്ഞു: ആ അമ്മയെ വാഴ്‌ത്തി സ്തുതിച്ചുകൊണ്ട് നമുക്ക് ആ സവിധത്തിലേയ്‌ക്ക് പോകാം. നമുക്ക് അമ്മയെ വീണ്ടും വീണ്ടും നമസ്‌കരിക്കാം. മഹാമായയായ ഇവളാണ് നമുക്ക് അഭീഷ്ടവരങ്ങള്‍ നല്‍കുന്നത്. അതിനാല്‍ ഭയലേശമില്ലാതെ അങ്ങോട്ട് ചെന്ന് നമുക്ക് നമസ്‌കരിക്കാം. ഹരി അങ്ങനെ പറഞ്ഞപ്പോള്‍ ആമോദത്തോടെ ഞങ്ങള്‍ ആ സവിധമണയാന്‍ വെമ്പല്‍ പൂണ്ടു. ഭഗവാന്‍ ഹരിയോട് ‘ഓം’ എന്ന് സമ്മതം പറഞ്ഞു ഞങ്ങള്‍ വിമാനത്തില്‍ നിന്നുമിറങ്ങി. ഞങ്ങളാഗോപുരവാതില്‍ക്കല്‍ ആശങ്കയോടെ ചെന്ന് നിന്നു.

ഗോപുരദ്വാരത്ത് ഞങ്ങള്‍ മൂവരെയും കണ്ടപ്പോള്‍ത്തന്നെ ദേവി ഒരു മന്ദസ്മിതത്തോടെ ഞങ്ങളെ ക്ഷണനേരത്തില്‍ സ്ത്രീരൂപിണികളാക്കി. സര്‍വ്വാഭരണഭൂഷിതരും നവയൗവനയുക്തകളുമായ മൂന്നു തരുണികളായി ഞങ്ങള്‍ അമ്മയുടെ അരികില്‍ ചെന്നു. പ്രേമപുരസരം ആ ദേവി ഞങ്ങളെ നോക്കി. ഞങ്ങള്‍ അമ്മയുടെ പാദാരവിന്ദങ്ങളെ കൂപ്പി വിസ്മയത്തോടെ നിന്നു. നാനാതരം അമൂല്യമായ കല്ലുകള്‍ പാകിയ കോടി സൂര്യപ്രഭ മിന്നുന്ന പാദപീഠം കണ്ട് ഞങ്ങള്‍ അത്ഭുതഭരിതരായി. നീല, ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ പട്ടുടയാട ചാര്‍ത്തിയ, സര്‍വ്വാഭരണഭൂഷിതകളായ ആനേകായിരം സഖിമാരാല്‍ ദേവി പരിസേവിതയാണവിടെ. ചിലര്‍ ആടുന്നു, ചിലര്‍ പാടുന്നു. മറ്റുചിലര്‍ വീണവായിക്കുന്നു.

അല്ലയോ നാരദാ, അവിടെ ദേവിയുടെ കാല്‍നഖമണിയില്‍ കണ്ട അപൂര്‍വ്വമായൊരു കാഴ്ച എന്തെന്ന് ഞാന്‍ പറയാം. ബ്രഹ്മാണ്ഡം മുഴുവനും ഞാനവിടെ കണ്ടു. ഞങ്ങള്‍ ത്രിമൂര്‍ത്തികളേയും, സൂര്യചന്ദ്രന്മാരെയും എല്ലാം ഞാനവിടെ കാണുകയുണ്ടായി. വരുണന്‍, ഇന്ദ്രന്‍, കുബേരന്‍, പര്‍വ്വതങ്ങള്‍, കടലുകള്‍, ഗന്ധര്‍വ്വന്മാര്‍, അപ്‌സരസ്സുകള്‍, പിതൃക്കള്‍, സിദ്ധര്‍, സാദ്ധ്യന്മാര്‍, വസുക്കള്‍, നാഗന്മാര്‍, കിന്നരന്മാര്‍ എന്നുവേണ്ട സകല ചരാചരങ്ങളും അവിടെയാ നഖമണിപ്രഭയില്‍ ഞാന്‍ ദര്‍ശിച്ചു. വൈകുണ്ഡം, സത്യലോകം, കൈലാസം, ഞാന്‍ പണ്ടുണ്ടായ താമര, അതിന്റെ ഉദ്ഭവസ്ഥാനമായ ശ്രീഹരിയുടെ നാഭിപത്മം, ശേഷശായിയയായ വിഷ്ണു, മധുകൈടഭന്മാര്‍, എന്നിങ്ങനെയുള്ള സകലതും കണ്ടു ഞാന്‍ അത്ഭുതസ്തബ്ധനായി. എന്നെപ്പോലെതന്നെ ഹരിഹരന്മാരും വിസ്മയത്തിലായിരുന്നു. അപ്പോള്‍ മൂവരും കൂടി പറഞ്ഞു:

‘വിശ്വത്തിന്റെ ജനനി ഇവള്‍ തന്നെയാണ്’

സുധാമയമായ ആ പ്രശാന്തതയില്‍ ഒരു നൂറുവര്‍ഷം പെട്ടെന്ന് കഴിഞ്ഞുപോയി. അതീവ സുന്ദരിമാരായ തോഴിമാര്‍ ഞങ്ങള്‍ മൂവരെയും അവരില്‍പ്പെട്ട തരുണീമണികളായി കണക്കാക്കി. മനസ്സിനെ മയക്കുന്ന രീതിയിലുള്ള അവരുടെ ചേഷ്ടിതങ്ങള്‍ കണ്ടും അറിഞ്ഞും ഞങ്ങളുടെ മനസ്സ് തണുത്തു. ഒരു ദിവസം യുവതീഭാവത്തില്‍ വിഷ്ണു ദേവിയെ ഇങ്ങിനെ സ്തുതിച്ചു:

അമ്മേ, ദേവീ, എന്റെ വിനീത നമസ്‌കാരം. അവിടുന്ന് വിശ്വമാതാവാണ്. പ്രകൃതീശ്വരിയും കല്യാണിയും സര്‍വ്വാര്‍ത്ഥങ്ങളെ സാധിപ്പിക്കുന്ന വരദയും നീയാണ്. സിദ്ധിവൃദ്ധികള്‍ അവിടുന്നാണ്. പഞ്ചകൃത്യ (സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം) വിധായികയായ അമ്മേ, അവിടുന്നാണ് സച്ചിദാനന്ദരൂപിണി. സര്‍വ്വത്തിനും ആധാരയും മൂലക്കല്ലുമായ അമ്മയെ ഞങ്ങള്‍ തൊഴുതു നമസ്‌കരിക്കുന്നു. മന്ത്രങ്ങളില്‍ വെറും അര്‍ദ്ധമാത്രയ്‌ക്ക് പോലും പരമമായ പദം ലഭ്യമാകുന്നത് അവിടുത്തെ നാമത്താല്‍ മാത്രമാണ്.

‘ഹ്രീ’ങ്കാരരൂപേ, അമ്മേ, ഞങ്ങള്‍ കൈകൂപ്പുന്നു.

സകലതും നിന്നില്‍ വിലയിച്ചിരിക്കുന്നുവെന്നും അവയുടെയെല്ലാം സൃഷ്ടിസ്ഥിതിവിനാശങ്ങള്‍ക്ക് നീയാണ് കാരണമെന്നും അറിഞ്ഞതിനാല്‍ അവിടുന്നു മഹിതപ്രഭാവമാര്‍ന്ന ജഗജ്ജനനിയാണെന്ന് ഞങ്ങള്‍ അറിഞ്ഞിരിക്കുന്നു.

സത്തും അസത്തും നിറഞ്ഞ വിശ്വത്തെ സൃഷ്ടിച്ചു നീ ചൈതന്യ സ്വരൂപനായ പുരുഷന് കാട്ടിക്കൊടുന്നു. ഇരുപത്തിമൂന്ന് തത്വങ്ങളാല്‍ നീയാടുന്ന ലീലയാണീ പ്രപഞ്ചം എന്നും ഞാനറിയുന്നു.

നീയല്ലാതെ മറ്റൊരു വസ്തു ഈ ഭുവനത്തിലോ ബ്രഹ്മാണ്ഡത്തിലോ ഇല്ല. ശക്തിയോടു ചേര്‍ന്നാലല്ലാതെ പുരുഷന് വ്യവഹാരപ്രാഭവം ഉണ്ടാവുകയില്ലെന്നു ബുദ്ധിമാന്മാര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്.

നിന്റെ പ്രാഭവം കൊണ്ട് വിശ്വം ചമയ്‌ക്കുന്നത് ജഗത്തിന് സന്തോഷത്തെ പ്രദാനം ചെയ്യാനാണെന്നു നിശ്ചയം. പ്രളയകാലത്ത് സകലതിനെയും ഹനിച്ചും, എന്നാല്‍ തന്നുദരത്തില്‍ അവയെയെല്ലാം ലയിപ്പിച്ചും വിളയാടുന്ന അവിടുത്തെ പ്രഭാവിലാസം ആര്‍ക്കാണ് അറിയാനാവുക?

ഞങ്ങളെ മധുകൈടഭന്‍മാരില്‍ നിന്നും രക്ഷിച്ചശേഷം നീ സൃഷ്ടിച്ചതായ ലോകത്തെ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. മാത്രമോ ഞങ്ങളെ പരമസുഖത്തിന്റെ ഉച്ചകോടിയില്‍ എത്തിച്ചു നിന്നെ നേരിട്ട് ദര്‍ശിക്കാന്‍ ഭാഗ്യവും തന്നു.

ഞാനും ബ്രഹ്മാവും ശിവനും അവിടുത്തെ മഹിമയെ വര്‍ണ്ണിക്കാന്‍ അശക്തരായ സ്ഥിതിക്ക് മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? അല്ലയോ അമ്മേ, പറയൂ, അവിടുത്തെ പ്രഭാവത്തില്‍ ഇതുപോലുള്ള എത്ര ഭുവനങ്ങള്‍ അവിടുന്ന് സൃഷ്ടിച്ചിട്ടുണ്ട്?ഞങ്ങള്‍ മൂവരേയും അവിടുത്തെ കാല്‍നഖമണിയില്‍ തെളിഞ്ഞു കണ്ട ലോകത്ത് കണ്ടുവല്ലോ. അതുപോലെ മറ്റു ഭുവനങ്ങളിലും ഞങ്ങള്‍ ഉണ്ടോ? അവിടുത്തെ പ്രഭാവത്തിന് തുല്യമായി മറ്റൊന്നുമില്ല. ആരാലും അതിനെ പൂര്‍ണ്ണമായി അറിയാനും ആവില്ല.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.