Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വേനല്‍ ചൂടില്‍ വെന്തുരുകി കാഞ്ഞങ്ങാട് നഗരം വികസനത്തിന്റെ പേരില്‍ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 10:16 am IST
inKasargod

കാഞ്ഞങ്ങാട്: നഗരവികസനത്തിന്റെ പേരില്‍ തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റപ്പെട്ട കാഞ്ഞങ്ങാട് നഗരമിപ്പോള്‍ വേനല്‍ ചൂടിന്റെ കാഠിന്യത്താല്‍ വെന്തുരുകാന്‍ തുടങ്ങി. നഗരത്തില്‍ അതിഞ്ഞാല്‍ മുതല്‍ പുതിയകോട്ട വരെ റോഡിന്റെ ഇരുഭാഗങ്ങളിലും വര്‍ഷങ്ങളായി യാത്രക്കാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും വഴിയോരവിപണനക്കാര്‍ക്കും തണലേകി നിന്നിരുന്ന വന്‍ മരങ്ങളാണ് ടൗണ്‍ വികസനത്തിനായി ആഴ്ചകള്‍ക്ക് മുമ്പ് മുറിച്ച് മാറ്റിയത്. മരങ്ങള്‍ കടപുഴകിയതോടെ വേനല്‍ ചൂടില്‍ കത്തിയമരുന്ന നഗരമായി കാഞ്ഞങ്ങാട് മാറി. കെഎസ്ടിപി റോഡ് വികസനത്തെ തുടര്‍ന്നാണ് മരങ്ങള്‍ അധികൃതമായും അനധികൃതമായും വെട്ടിമാറ്റപ്പെട്ടത്. ഇതിന്റെ പിന്നില്‍ പ്രത്യേക മാഫിയ തന്നെ പ്രവര്‍ത്തിച്ചതായുള്ള സൂചനകളാണ് പറത്തുവന്നുകൊണ്ടിരിക്കുന്നത്. അധികാരുകളുടെ പിന്തുണകൂടി അനധികൃത മരം മുറിക്കലിന് ലഭിച്ചു.

നഗരത്തിലെ റോഡ് വികസനത്തിന് യഥാര്‍ത്ഥത്തില്‍ 28 മരങ്ങള്‍ മാത്രമേ മുറിക്കാന്‍ വനംവകുപ്പ് അനുവാദം നല്‍കിയിരുന്നുള്ളവെന്നാണ് വിവരാവകാശ രേഖ പറയുന്നത്. എന്നാല്‍ അതി ദയനീയമായി മുറിച്ച് മാറ്റപ്പെട്ടത് 747 മരങ്ങള്‍. നഗരത്തില്‍ 13 മീറ്റര്‍ വീതി മാത്രമാണ് പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതിന് പുറത്തുള്ള മരങ്ങളും മുറിച്ചുമാറ്റിയവയില്‍പ്പെടും. കാഞ്ഞങ്ങാട് ജീവന്‍ ബാബു സബ്കളക്ടറായിരുന്ന സമയത്ത് കെഎസ്ടിപി റോഡ് സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നാലുവരിപാതയും സര്‍വീസ് പാതയും നിര്‍മാണം നടത്തുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ ആദ്യപടിയെന്നോണം നഗരത്തിലെ പാവപ്പെട്ട വഴിയോര കച്ചവടക്കാരെ കെട്ടുകെട്ടിച്ചു. നാലുവരിപാത വികസനം എന്ന തരത്തില്‍ ജനങ്ങളെ വിശ്വസിപ്പിച്ചാണ് അനധികൃത മരം കയ്യേറ്റം നടന്നിട്ടുള്ളത്.

മരം മുറിക്കുന്നതിനെ എതിര്‍ക്കാതിരുന്നത് ഇതുകൊണ്ടാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. വികസന വിരോധികളെന്ന് മുദ്രകുത്താതിരിക്കാനാണ് മരം മുറിക്കല്‍ അന്ന് തടയാതിരുന്നതെന്നാണ് ഇവര്‍ പറയുന്നത്. മരംമുറിക്കലിനോട് സര്‍വാത്മനാ സഹകരിച്ച നഗരത്തിലെ ജനങ്ങളോട് വിശ്വാസ വഞ്ചനയാണ് നഗരസഭ അധികൃതരും വനംവകുപ്പും കാണിച്ചതെന്നു ആരോപണമുണ്ട്. അനധികൃതമായി മരംമുറിച്ചു മാറ്റപ്പെട്ടെങ്കിലും അതിനെതിരെ യാതൊരു നടപടിയും വനംവകുപ്പും സ്വീകരിച്ചിട്ടില്ല.

മരങ്ങളുടെ തണലില്‍ ചെറുകിട വ്യാപാരം ചെയ്തിരുന്നവര്‍ക്ക് ഇന്ന് അന്നം മുട്ടിയിരിക്കുന്നു. റോഡ് വികസനം പറഞ്ഞ് മരങ്ങള്‍ ധൃതിയില്‍ മുറിച്ചുമാറ്റപ്പെട്ട നഗരത്തില്‍, ക്രമക്കേട് ആരോപിച്ച് റോഡ് നിര്‍മാണവും നിലച്ചു. ഉച്ചയായാല്‍ യാത്രക്കാര്‍ക്ക് തണലേകാന്‍ ഒരു മരംപോലും ഇന്ന് നഗരത്തില്‍ അവശേഷിക്കുന്നില്ല. വികസനം കൊതിച്ച് പ്രകൃതിയെ ഇല്ലാതാക്കുന്നത് കണ്ട് വേദനയുണ്ടെങ്കിലും പ്രതികരിക്കാതിരുന്ന ജനം ഇന്ന് വഞ്ചിതരായിരിക്കുകയാണ്. അധികൃതര്‍ക്ക് ആത്മസംതൃപ്തിയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

Kerala

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.
Kerala

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.