Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുനലൂരില്‍ പാളയത്തില്‍ പട: അടിപതറി മുന്നണികള്‍കരവാളൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 11:37 am IST
in Kollam

ബി.പ്രമോദ്കുമാര്‍

പുനലൂര്‍: കേരളത്തിലെ ഏറ്റവും വലിയ ചൂടിനെ നേരിടുകയാണ് പുനലൂര്‍ നഗരം. അതുപോലെ തന്നെ ഇടതുവലതുമുന്നണികളിലെ രാഷ്‌ട്രീയവിഴുപ്പലക്കല്‍ നാടകവും ചൂടേറുകയാണ്. പാളയത്തില്‍ പട എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന കോണ്‍ഗ്രസ്, കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പുകളി അരങ്ങേറുന്ന നിയമസഭാമണ്ഡലം എന്ന ഖ്യാതിയും ഇവിടെയാണ്.

വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ മുന്‍ഗണന നല്‍കുന്ന പേര് ഐ ഗ്രൂപ്പുകാരനായ പുനലൂര്‍ മധുവിന്റെതാണ്. ഈ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ അവസാനം വിജയിച്ചയാള്‍ എന്ന പ്രത്യേകതയും ഇദ്ദേഹത്തിനാണ്. മറ്റൊരു പേര് കോണ്‍ഗ്രസിലെ യുവനേതാവ് ചാമക്കാല ജ്യോതികുമാറിന്റെതാണ്. എന്നാല്‍ ഐ ഗ്രൂപ്പിന് ഭീഷണിയായി മുന്‍ തിരുത്തല്‍വാദി നേതാവും ഇപ്പോള്‍ ഐ ഗ്രൂപ്പിനെ സ്വന്തമാക്കിവച്ചിരിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ ഭാരതീപുരം ശശിയെ ആണ് ഇടതുസ്ഥാനാര്‍ത്ഥിയെക്കാള്‍ ഇവര്‍ക്ക് വെല്ലുവിളിയാവുക.

മുന്‍വര്‍ഷങ്ങളിലെപോലെ പുറത്തുനിന്നുള്ള ആള്‍ എന്ന നിലയിലും ഘടകകക്ഷിക്കുമായി സീറ്റുനീക്കിവച്ചാല്‍ നറുക്ക് വീഴുക കേരളകോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റും കെഎല്‍ഡിസി ചെയര്‍മാനുമായ ബെന്നി കക്കാടിനാകും. ഐ ഗ്രൂപ്പ് നേതാക്കളായ പുനലൂര്‍ മധുവിനും ജ്യോതികുമാറിനും സ്വന്തം പാര്‍ട്ടിയിലും എ ഗ്രൂപ്പില്‍ നിന്നും ശക്തമായ തിരിച്ചടി നേരിടേണ്ടിവരും, പുതിയ സംഘടനാസംവിധാനത്തില്‍ പാര്‍ട്ടിയില്‍ കെട്ടുറപ്പായെന്ന് നേതാക്കള്‍ അവകാശപ്പെടുമ്പോഴും രാഹുല്‍ഗാന്ധിയല്ല സാക്ഷാല്‍ നെഹ്രു തന്നെ വന്നാലും ഗ്രൂപ്പ് പോരാട്ടം വിടാത്ത നാടാണ് പുനലൂര്‍. 1991ല്‍ പ്രമുഖ സിപിഐ നേതാവും മുന്‍മന്ത്രിയുമായ മുല്ലക്കര രത്‌നാകരനെ 1312 വോട്ടിന് തോല്‍പ്പിച്ച രാഷ്‌ട്രീയപാരമ്പര്യമാണ് പുനലൂര്‍ മധുവിന് ഉള്ളത്. എന്നാല്‍ ഇന്ന് പുനലൂരില്‍ 91ലെ അവസ്ഥയല്ല. ശക്തമായ ഗ്രൂപ്പ് അതിപ്രസരവും മറ്റും കണ്ടില്ലെന്ന് വന്നാല്‍ പാര്‍ട്ടിക്ക് വന്‍തിരിച്ചടിയാകും.

എന്നാല്‍ 91ന് ശേഷം പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് നന്നായി അറിയാവുന്ന കോണ്‍ഗ്രസ്, മണ്ഡലത്തിന് പുറത്തുള്ളവരെയാണ് പിന്നീട് പരീക്ഷിച്ചിട്ടുള്ളത്. എന്നാല്‍ ഇവരില്‍ ആരും പച്ച തൊട്ടില്ലെന്നതാണ് സത്യം. ഗ്രൂപ്പുപോരും തമ്മില്‍തല്ലും കാരണം ഇവരില്‍ നിന്നും ആരെയും പിന്നീട് ജനം നിയമസഭ കാണിച്ചിട്ടില്ല. 1960ല്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച കെ.കൃഷ്ണപിള്ളയില്‍ തുടങ്ങിയ മണ്ഡലം സിപിഐ പിന്നീട് വിട്ടുകൊടുക്കാതെ തങ്ങളുടെ കോട്ടയാക്കുകയായിരുന്നു. 1970ല്‍ ഇവിടെ സിപിഐ-സിപിഎം ഏറ്റുമുട്ടലായിരുന്നു. അന്ന് സിപിഎമ്മിലെ വി.ഭരതന്‍ കൃഷ്ണപിള്ളയോട് 3425 വോട്ടിനാണ് തോറ്റത്. 77ലും ഇത് ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് ഈ സീറ്റ് പലകുറി ഘടകകക്ഷികള്‍ക്ക് കൈമാറി പരീക്ഷണം നടത്തി. 1980, 82, 84, 87 വര്‍ഷങ്ങളില്‍ കേരളകോണ്‍ഗ്രസ് ജേക്കബിന് നല്‍കി. 82ല്‍ സാംഉമ്മനിലൂടെ മണ്ഡലം തിരികെ ലഭിച്ചു. എന്നാല്‍ അത് നിലനിര്‍ത്താന്‍ സാധിച്ചില്ല. 2009ല്‍ സിഎംപി നേതാവ് എം.വി.രാഘവനെയും കെപിസിസി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാമിനെയും ഗ്രൂപ്പ് കളിയില്‍ തോല്‍പ്പിച്ച പാരമ്പര്യവും പുനലൂരിന് ഉണ്ട്. സിപിഐയില്‍ നിന്നും ഇക്കുറി ഉയര്‍ന്നുകേള്‍ക്കുന്ന പേര് പി.എസ്.സുപാലിന്റെതാണ്. സിപിഐ നേതാവും മണ്ഡലത്തില്‍ നിരവധി തവണ ജനവിധി തേടി വിജയിച്ച നേതാവുമായ അന്തരിച്ച പി.കെ.ശ്രീനിവാസന്റെ മകനും മുന്‍എംഎല്‍എയുമാണ് സുപാല്‍. എഐവൈഎഫിന്റെ സംസ്ഥാനനേതാവ് കൂടിയായ സുപാല്#ിന് യുവാക്കള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടെങ്കിലും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരിലും സഖ്യകക്ഷിയായ സിപിഎമ്മിലും അനഭിമതനാണ്. സിപിഎമ്മുമായി പലകുറി കൊമ്പുകോര്‍ത്തിട്ടുള്ളയാണ് സുപാല്‍. ഇതെല്ലാം സുപാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വിലങ്ങുതടിയാകും.

അതേസമയം സ്ഥലം എംഎല്‍എ അഡ്വ.കെ.രാജുവിന് ഒരു അവസരം കൂടി നല്‍കാന്‍ സാധ്യത തീരെ കുറവാണ്. എംഎല്‍എ എന്ന നിലയില്‍ നിരവധി കാര്യങ്ങള്‍ ചെയ്തതായി അവകാശവാദം നിരത്തുമ്പോഴും ഒന്നും ചെയ്യാന്‍ കഴിയാത്ത എംഎല്‍എയാണ് അഡ്വ.കെ.രാജു. ഏറ്റവും ഒടുവില്‍ വര്‍ഷങ്ങളായി പുനരുദ്ധാരണം കാത്തുകിടന്ന തൂക്കുപാലം പണി ദ്രുതഗതിയിലാക്കിയതില്‍ പോലും പരിശ്രമിച്ചത് ചില വ്യക്തികള്‍ ആണെന്നിരിക്കെ അതും തന്റെ കഴിവായി ചിത്രീകരിക്കുന്ന എംഎല്‍എക്കെതിരെ ജനവികാരം ശക്തമാണ്. ചൂടിലും മഴയിലും നിന്നുതിരിയാന്‍ കഴിയാത്ത നഗരത്തില്‍ ഒരു വെയിറ്റിംഗ് ഷെഡ് കൂടി പണികഴിപ്പിക്കാന്‍ സാധിക്കാത്ത എംഎല്‍എയാണ് തൂക്കുപാലത്തിന്റെ ക്രെഡിറ്റ് തട്ടുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇരുമുന്നണികളും തെരഞ്ഞെടുപ്പ് അടുക്കുംതോറും ജനമധ്യത്തില്‍ എന്തു നേട്ടം ഉയര്‍ത്തി കാണിക്കുമെന്ന് ആശങ്കപ്പെടുമ്പോള്‍ മോദിസര്‍ക്കാരിന്റെ രാഷ്‌ട്രീയഇച്ഛാശക്തിയുടെയും ഭരണനേട്ടത്തിന്റെയും ഭാഗമായുള്ള പുരോഗതിയെ ഉയര്‍ത്തിപിടിച്ചാണ് ബിജെപി ജനങ്ങള്‍ക്കരികിലെത്തുന്നത്. കുമ്മനം നയിച്ച വിമോചനയാത്രയിലെ ജനപങ്കാളിത്തം മാറ്റത്തിനുള്ള സൂചനയാണ് നല്‍കുന്നത്. ഇരുമുന്നണികളില്‍ നിന്നും പാര്‍ട്ടിയിലേക്കുള്ള ഒഴുക്കും പാര്‍ട്ടിയുടെ മണ്ഡലത്തിലെ ജനസ്വാധീനം വര്‍ധിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.