Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒട്ടും പോരാ മി.ഗാന്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 09:43 pm IST
in Vicharam

രാഗാ എന്ന ചുരുക്കപ്പേരില്‍ ചില മാധ്യമങ്ങള്‍ പരാമര്‍ശിക്കുന്ന രാഹുല്‍ഗാന്ധിയെ രാഹുല്‍ എന്നുമാത്രം പറഞ്ഞാല്‍ പശുപാലന്റെ മകന്‍ രാഹുല്‍ ആയി ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കും. അമ്മഗാന്ധിയും മകന്‍ ഗാന്ധിയും മാത്രമേ ഇപ്പോള്‍ സക്രിയമായി രംഗത്തുള്ളൂ. ഒരു മാസ്റ്റര്‍ ഗാന്ധിയെ പ്രതീക്ഷിക്കാനാകുമോ?

രാഹുല്‍, താങ്കള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അതുമൂലം പ്രസിദ്ധിയാണോ കുപ്രസിദ്ധിയാണോ ലഭ്യമാകുന്നതെന്ന് കോണ്‍ഗ്രസുകാരാണ് വിലയിരുത്തേണ്ടത്. താങ്കള്‍ കലാവതി എന്ന സാധുസ്ത്രീയുടെ വീട്ടില്‍ രാപാര്‍ത്തതും  (അവരുടെ ദുര്യോഗം നേരിട്ടു മനസ്സിലാക്കാന്‍ വേണ്ടിയാണെന്ന് പറയപ്പെടുന്നു) പിന്നീട് അവരെ തിരിഞ്ഞുനോക്കാതിരുന്നതും കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുന്നുണ്ടാകും.

സര്‍വപ്രശ്‌നങ്ങളിലും താങ്കള്‍ ഇടപെടാറുണ്ട്. പട്ടാളക്കാരുടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ കാര്യത്തിലും വിദ്യാര്‍ത്ഥികളുടെ സമരങ്ങളിലും എല്ലാം. അതിര്‍ത്തിമേഖലയിലും പോയി പ്രസംഗിച്ചതായി കണ്ടു. ഒന്നിലും പിന്നീടുള്ള അന്വേഷണമോ തുടര്‍നടപടിയോ ഒന്നും കാണുന്നില്ല.

ഗാന്ധിവധത്തില്‍ ആര്‍എസ്എസിനു പങ്കുണ്ടെന്ന് പ്രസംഗിച്ചതിന് അപകീര്‍ത്തി കേസില്‍ പെട്ടിരിക്കുകയാണല്ലോ താങ്കള്‍. കേസ് പരിഗണിക്കുന്ന കോടതി നല്ല രീതിയില്‍ കേസ് അവസാനിപ്പിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും അതിനായി ഖേദം പ്രകടിപ്പിക്കണമെന്ന പരാമര്‍ശനവും നടത്തുകയുണ്ടായി. മാപ്പ് പറയാന്‍ കപില്‍ സിബലിനെപ്പോലുള്ള വിദഗ്‌ദ്ധ വക്കീലന്മാരായ കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കുന്നില്ലെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

കൂടാതെ ഗാന്ധിവധം അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച രേഖകള്‍ അടിയന്തരാവസ്ഥക്കാലത്ത് താങ്കളുടെ മുത്തശ്ശി ഇന്ദിരാഗാന്ധി നശിപ്പിച്ചതായി ബിജെപി നേതാവ് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞിട്ടുണ്ട്. പിന്നീട് ആ രേഖ ആസ്‌ത്രേലിയയില്‍ നിന്നാണ് ലഭ്യമാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.2015 നവംബര്‍ 25, താങ്കളെ സംബന്ധിച്ച് പ്രത്യേകം ഓര്‍ത്തുവയ്‌ക്കേണ്ട ഒരു ദിവസമാണ്. ആ ദിനം എങ്ങനെയാണ് രേഖപ്പെടുത്തേണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിക്കട്ടെ. അന്നാണ് ബജറ്റ് സമ്മേളനകാലത്ത് പാര്‍ലമെന്റില്‍നിന്ന് അവധിയെടുത്തു പോയതിന്റെ യഥാര്‍ത്ഥ വസ്തുത മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത്. 60 ദിവസം നടത്തിയ വിദേശയാത്ര ‘സ്‌പോണ്‍സര്‍’ ചെയ്തതാണെന്നും പൂര്‍വേഷ്യന്‍ രാജ്യങ്ങളിലായിരുന്നുവെന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. താങ്കളോ പാര്‍ട്ടിയോ ഇക്കാര്യം നിഷേധിച്ചതായി അറിവില്ല.

അന്നുതന്നെയാണ് ബെംഗളൂരുവിലെ പ്രസിദ്ധമായ മൗണ്ട് കാര്‍മല്‍ വനിതാ കോളേജില്‍ സംവദിക്കുന്നതിനായി എത്തിയത്. 56 ഇഞ്ച് നെഞ്ചളവും വാഗ്ചാതുരിയുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രം ഇത്തരം പരിപാടികള്‍ നടത്തിയാല്‍ പോരല്ലോ. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും ഇത്തരം പരിപാടികളില്‍ പങ്കെടുക്കണമെന്നത് പാര്‍ട്ടിയുടെ ആവശ്യവുമാണല്ലോ. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനം, വനിതാ കോളേജ് എന്നിവയാല്‍ സുരക്ഷിതമായ വേദിയെന്നു കരുതി. മോദിയെപ്പോലെ ‘കോട്ടും സ്യൂട്ടു’മിട്ടല്ല പോയത്. അസാധാരണക്കാരനായ താങ്കള്‍ വെറും സാധാരണക്കാരനായി കയ്യിറക്കം കുറഞ്ഞ ഒരു ടി-ഷര്‍ട്ട് ഇട്ടാണ് പോയത്. കുടുംബ പാരമ്പര്യവും പാര്‍ട്ടിയിലെ സമുന്നത സ്ഥാനവും കൂടാതെ പാര്‍ട്ടിയിലെ അപ്രമാദിത്തവും കാരണം വേഷത്തിലൊന്നും യാതൊരു കാര്യവുമില്ലെന്ന് താങ്കള്‍ കരുതിക്കാണും.

‘ന്യൂ ജനറേഷന്‍’ താങ്കളെ പിന്തുണയ്‌ക്കാനുമുണ്ടായേക്കും. വലിയ പ്രതീക്ഷയോടെ പരിപാടിയ്‌ക്കെത്തിയ താങ്കളെ യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ വെള്ളം കുടിപ്പിച്ചു. കോണ്‍ഗ്രസുകാര്‍ പഞ്ചപുച്ഛമടക്കി താങ്കള്‍ പറയുന്നതെന്തിനും ഏറാന്‍മൂളുന്നവരായിരിക്കും. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ താങ്കളെ ഏതുവിധേനയും പിന്തുണയ്‌ക്കാന്‍ ബാധ്യസ്ഥരുമായിരുന്നേക്കാം. ‘സ്വച്ഛ് ഭാരത്’ വിജയമാണോ എന്നു ചോദിച്ചപ്പോള്‍ കുട്ടികള്‍ അതേ എന്നും പറഞ്ഞു. താങ്കള്‍ പ്രതീക്ഷിച്ചത് അല്ലാ എന്നായിരിക്കും. ‘അതേസമയം തനിക്കു തോന്നുന്നില്ല’ എന്ന് സ്വഗതം പറയുന്നത് ചാനലുകളിലൂടെ കാണാനിടയായി. ‘ജോലി ലഭിക്കുന്നുണ്ടോ’ എന്ന ചോദ്യത്തിന് സദസ്സിലുണ്ടായിരുന്ന 2000 പേരില്‍ ചിലര്‍ ഇല്ല എന്നുപറഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം അടഞ്ഞതായി കാണുകയും ചെയ്തു. കോണ്‍ഗ്രസ് അഴിമതിക്കെതിരാണെന്നും വേറിട്ട ഒന്നാണെന്നും പറഞ്ഞ് കുംഭകോണങ്ങളാല്‍ കലുഷിതമായ പാര്‍ട്ടിയെ പ്രതിരോധിക്കാനും ശ്രമിക്കുന്നതുകണ്ടു.

താങ്കള്‍ക്ക് ഒന്നിനെക്കുറിച്ചും ഒരു വിവരുമില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് ബോധ്യമായി. ഒരു മണിക്കൂറിലേറെ പ്രസംഗിച്ചുവെന്നും അതിനൊടുവിലാണ് ചോദ്യങ്ങള്‍ ചോദിച്ചതെന്നും അതില്‍ അസ്വഭാവികത ഒന്നുമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളൊന്നും താങ്കള്‍ പഠിച്ചിട്ടില്ല. അതിനാല്‍തന്നെ യാതൊരു ധാരണയുമില്ല ഒന്നിനെക്കുറിച്ചും. പ്രായോഗികമല്ലാത്ത കാര്യപദ്ധതിയുമായി ഇറങ്ങിത്തിരിച്ചാല്‍ ഇതുപോലുള്ള അനുഭവങ്ങള്‍ ഇനിയുമുണ്ടായേക്കാം.

മലയാളത്തിലെ പല ദിനപത്രങ്ങളും ഈ വാര്‍ത്ത തമസ്‌കരിച്ചതിനാല്‍ മലയാളികളില്‍ പലരും ഈ സംഭവം അറിഞ്ഞില്ല എന്നതും മനസ്സിലാക്കുക.താങ്കളേക്കാള്‍ മതിപ്പും സ്വീകാര്യതയും അമ്മ ഗാന്ധിക്കുണ്ട്. ശീതകാല സമ്മേളനം പാര്‍ലമെന്റില്‍ ആരംഭിച്ചപ്പോള്‍ ഡോ.അംബേദ്കര്‍ അനുസ്മരണവേളയില്‍ ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചാവേളയില്‍ ഭരണഘടനയില്‍ വിശ്വാസമില്ലാത്തവരും ഭരണഘടന തയ്യാറാക്കിയതില്‍ പങ്കില്ലാത്തവരും ഇന്ന് അതിന്മേല്‍ അവകാശവാദം ഉന്നയിക്കുന്നുവെന്നും ഇതിലും വലിയ തമാശ മറ്റൊന്നില്ലെന്നും ഹിന്ദിയില്‍ എഴുതി വായിച്ച പ്രസംഗത്തിലൂടെ പറഞ്ഞിരിക്കുന്നു. കൂടാതെ ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത് മതേതരത്വത്തെ തൊട്ടാല്‍ രക്തപ്പുഴ ഒഴുക്കുമെന്നുമാണ്. (ഇത് പാര്‍ലമെന്റ് രേഖകളില്‍നിന്ന് മാറ്റുകയുണ്ടായി) ഇതെല്ലാം അസഹിഷ്ണുതയുടെ പ്രതിഫലനമല്ലേ.

‘അഞ്ചാംപത്തിക്കാര്‍’ ഒഴിച്ച് ഭാരതത്തിലെ എല്ലാ നേതാക്കളും അതില്‍ ആര്‍എസ്എസ് സ്ഥാപകനായ ഡോ.കെ.ബി.ഹെഡ്‌ഗെവാറും പെടുന്നു, ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയവരാണ്. സ്വാതന്ത്ര്യസമര സേനാനികളായ ദശലക്ഷക്കണക്കിന് സാധാരണക്കാരുണ്ട്. അല്ലാതെ ഒരു കുടുംബത്തിനോ കോണ്‍ഗ്രസിനോ അട്ടിപ്പേറായി കിട്ടിയതല്ല സ്വാതന്ത്ര്യസമരവും ഭാരതത്തിന്റെ നവനിര്‍മാണ പ്രക്രിയയും. കോണ്‍ഗ്രസ് പാരമ്പര്യമുണ്ടായിരുന്ന പല കുടുംബങ്ങളും ഇന്ന് ദേശാഭിമാനമുള്ള പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്.

താങ്കള്‍ സ്വതന്ത്രമായി ചിന്തിക്കുക. പ്രസംഗം എഴുത്തുകാരെ മാത്രം ആശ്രയിക്കാതിരിക്കുക. പ്രശ്‌നങ്ങള്‍ പഠിക്കുകയും പ്രായോഗികതലത്തില്‍ ചിന്തിച്ച് പരിഹാരം കണ്ടെത്താനും ശ്രമിക്കുക. അതാണ് ഒരു നേതാവിന് വേണ്ട ഗുണങ്ങളില്‍ പ്രധാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Athletics

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.