ജനാധിപത്യ-മതേതരത്വ മൂല്യങ്ങളോട് ഇന്ത്യൻ ജനതയ്‌ക്കുള്ള പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് ബീഹാർ തെരഞ്ഞെടുപ്പ് ഫലമെന്ന് കത്തോലിക്കാ സംഘടനകളുടെ ഐക്യവേദിയായ കേരള കാത്തലിക് ഫെഡറേഷൻ പ്രസ്താവിച്ചിരുന്നു. ചുമ്മാ അതുമിത്തും പറയല്ലേ, അച്ചായാ.
ഒന്നരവർഷം മുമ്പ് നരേന്ദ്രമോദിക്ക് മൃഗീയ ഭൂരിപക്ഷം നൽകിയതും ഇതേ ഇന്ത്യൻ ജനതയുടെ ഹിന്ദുത്വത്തോടുള്ള പ്രതിജ്ഞാബദ്ധതയുടെ തെളിവായിരുന്നില്ലേ? അതല്ലെങ്കിൽ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി ഭരിക്കുന്ന സെക്രട്ടറിയേറ്റും സുധീര മഹാരാജവ് ഇരുന്നരുളുന്ന ഇന്ദിരാഭവനും ഉൾപ്പെടുന്ന തിരുവനന്തപുരത്ത് പള്ളിയും പട്ടക്കാരും മൊല്ലയും മുക്രിയും കോൺഗ്രസും കേരള കോൺഗ്രസും ലീഗും വീരേന്ദ്ര ദളും പ്രേമചന്ദ്ര റവല്യൂഷണറി പാർട്ടിയുമെല്ലാം ചേർന്ന യുഡിഎഫിന്റെ എട്ടുകാലി മുന്നണിയെ ബിജെപി തൂത്തുവാരി കൊട്ടയിലാക്കിയത് ക്രൈസ്തവ-മുസ്ലിം വർഗീയതയ്‌ക്ക് എതിരെയുള്ള കേരള ജനതയുടെ പ്രതിജ്ഞാബദ്ധതയുടെ ദൃഷ്ടാന്തമല്ലാതെ മറ്റെന്താണ്?
ബീഹാറിലെയും കേരളത്തിലെ താൽക്കാലിക എൽഡിഎഫ് മുന്നേറ്റത്തിന്റെയും ആഹ്ലാദത്തിൽ പണ്ടേപ്പോലെ സുവിശേഷവുമായി ഹിന്ദുക്കളുടെ തിണ്ണനിരങ്ങാനാണ് പദ്ധതിയെങ്കിൽ പൂതി മനസ്സിൽ വച്ചേക്കുക; ആ പരിപ്പ് കേരളത്തിൽ വേവാൻ ഇവിടുത്തെ ഹിന്ദുക്കൾ ഇനി സമ്മതിക്കില്ല. അതിന്റെ പേരിൽ ഇന്നാട്ടിലെ വ്യാജ മതേതരത്വം തകർന്നുപോകുന്നെങ്കിൽ അതിന്റെ ഉത്തരവാദികളും അച്ചായന്മാരും അമ്മാമ്മമാരും ആയിരിക്കും. പിന്നെ, മോർച്ചറിയിൽ കിടന്ന കമ്യൂണിസ്റ്റ് ഡ്രാക്കുളകളെ രക്തംകൊടുത്ത് ഉയിർത്തെഴുന്നേൽപ്പിച്ചത് ഇവിടുത്തെ ന്യൂനപക്ഷങ്ങളാണെന്നറിയാവുന്നതുകൊണ്ട് പറയുകയാണ്.
കേരളത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടർന്നുള്ള മന്ത്രിസഭയിൽ ബിജെപി ഉണ്ടായാൽ എന്താണ് ദോഷം? ആ മന്ത്രിസഭയിൽ എൻഎസ്എസും എസ്എൻഡിപിയും യോഗക്ഷേമസഭയും പുലയർ മഹാസഭയും വിശ്വകർമസഭയുമെല്ലാം ഉൾപ്പെടുന്ന ഹിന്ദുസമുദായ പ്രതിനിധികൾ മാത്രമല്ല,വൃത്തികെട്ട മതപരിവർത്തന ചിന്തകൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുന്ന ഉത്തമജനങ്ങളായ ക്രൈസ്തവ-മുസ്ലിം പ്രതിനിധികൾ ഉണ്ടായിരിക്കുകയും ചെയ്യും.
ശരൺ പാലാ
















