Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സി പി എം സൊസൈറ്റി മറിച്ചുവിറ്റ കോംട്രസ്റ്റ് ഭൂമി ചുളുവിലയ്‌ക്ക് വാങ്ങിയത് മേയര്‍ സ്ഥാനാര്‍ത്ഥി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 10:13 am IST
in Kozhikode

കോഴിക്കോട്: ടൂറിസം സൊസൈറ്റിയുടെ മറവില്‍ നഗരമധ്യത്തിലെ കോംട്രസ്റ്റ് ഭൂമി സി പി എമ്മിന്റെ ട്രസ്റ്റ് വില്പന നടത്തിയതിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച മാനാഞ്ചിറയ്‌ക്ക് സമീപത്തെ കോംട്രസ്റ്റ് ഭൂമിയാണ് പ്രമുഖ സി പി എം നേതാക്കള്‍ ഡയറക്ടര്‍മാരായ ടൂറിസം സൊസൈറ്റിയുടെ മറവില്‍ ചുളുവിലയ്‌ക്ക് മറിച്ചുവിറ്റത്. തൊഴിലാളികളുടെ പ്രതിഷേധം വകവെക്കാതെ ഭൂമി തട്ടിയെടുത്തത് സി പി എമ്മിന്റെ കോഴിക്കോട്ടെ മേയര്‍ സ്ഥാനാര്‍ത്ഥി വി കെ സി മമ്മദ്‌കോയയും.

കോംട്രസ്റ്റ് തൊഴിലാളികളെയും സാധാരണക്കാരായ സി പി എം പ്രവര്‍ത്തകരെയും വഞ്ചിച്ചതിന്റെ തെളിവുകള്‍ ഡി സി സി പ്രസിഡന്റ് കെ സി അബുവാണ് പുറത്തുവിട്ടത്. നഷ്ടകണക്ക് പെരുപ്പിച്ച് കാട്ടിയതിനെ തുടര്‍ന്ന് 2009 ഫെബ്രുവരി ഒന്നിനാണ് നൂറുകണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കി കോംട്രസ്റ്റ് നെയ്‌ത്ത് ഫാക്ടറി അടച്ചുപൂട്ടിയത്. കോംട്രസ്റ്റിനെ സംരക്ഷിക്കാനെന്ന പേരില്‍ രൂപീകരിച്ച സമിതിയുടെ ചെയര്‍മാനായിരുന്ന മുന്‍ മേയറും സിപിഎം നേതാവുമായ എം ഭാസ്‌കരന്റെ കാര്‍മ്മികത്വത്തിലാണ് സി പി എം ടൂറിസം സൊസൈറ്റിക്ക് ആദ്യം ഭൂമി കൈമാറിയത്. സി പി എം സംസ്ഥാന കമ്മിറ്റി അംഗം ടി പി രാമകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവി, സംസ്ഥാന സഹകരണബാങ്ക് മുന്‍ പ്രസിഡന്റ് എം. മെഹബൂബ്, ഡി വൈ എഫ് ഐ നേതാവ് അഡ്വ. പി. എ മുഹമ്മദ് റിയാസിന്റെ പിതാവ് അബ്ദുല്‍ഖാദര്‍ തുടങ്ങിയവര്‍ ഡയറക്ടര്‍മാരായ കെ ടി ഡി എസ് സൊസൈറ്റി കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് അഞ്ച്‌ലക്ഷം രൂപ വായ്‌പ എടുത്തു. സിപിഎം നേതാവായ എം. മെഹബൂബ് തന്നെ പ്രസിഡന്റായ ബാങ്കില്‍ നിന്ന് ഇത്രയും വലിയ വായ്‌പ തരപ്പെടുത്തിയത്. സൊസൈറ്റിയുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തപ്പോള്‍ നാല്പത്തിയഞ്ച് ലക്ഷത്തോളം രൂപ നികുതി ഇളവു നേടാനും അന്ന് സംസ്ഥാനം ഭരിച്ച സി പി എമ്മിന് സാധിച്ചു. എന്നാല്‍ കെ ഡി സി ബാങ്കില്‍ തിരിച്ചടവും പലിശയുമായി എട്ടുകോടിയോളം രൂപയായി ഉയര്‍ന്നെങ്കിലും തിരിച്ചടയ്‌ക്കാന്‍ സൊസൈറ്റി തയ്യാറായില്ല.

തുടര്‍ന്ന് സൊസൈറ്റിയുടെ പേരില്‍ രണ്ട് കോടിയുടെ പലിശ എഴുതി തള്ളിച്ച അതിനുശേഷം സെന്റിന് 10.25 ലക്ഷം രൂപ നിരക്കില്‍ സി പി എം നേതാക്കള്‍ കോംട്രസ്റ്റ് സ്ഥലം മറിച്ചുവിറ്റു. സ്ഥലം വാങ്ങിയതാവട്ടെ മുന്‍ എം എല്‍എയും വ്യവസായിയും സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയുമായ വി കെ സി മമ്മദ്‌കോയയും. ഒരുപൈസ പോലും മുടക്കില്ലാതെ നികുതി ഇളവും പലിശ ഇളവും നേടിയാണ് കോംട്രസ്റ്റ് ഭൂമി തട്ടിപ്പു നടന്നത്. ഇടപാടിലൂടെ കോടികളാണ് കള്ളപ്പണമായി സി പി എമ്മിന്റെയും യൂണിയന്റെയും കൈകളിലെത്തിയത്. വി കെ സിക്ക് ഭൂമി വിറ്റതിന്റെ രേഖകള്‍ കെ സി അബു മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ ഹാജരാക്കി. രേഖയില്‍ ആറുകോടിയാണ് കാണിച്ചതെങ്കിലും അതിന്റെ നാലിരട്ടി തുകയ്‌ക്കാണ് ഇടപാട് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

നഗര ഹൃദയഭാഗമായ മാനാഞ്ചിറയ്‌ക്കടുത്ത് സെന്റിന് അരക്കോടിയിലധികം രൂപ വിലയുള്ള ഭൂമി സെന്റിന് വെറും 10.25 ലക്ഷത്തിന് മറിച്ചുവിറ്റ് പാര്‍ട്ടി ഫണ്ടിലേക്ക് കോടികളാണ് സ്വന്തമാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ബസ്സ്റ്റാന്റ് നിര്‍മ്മാണത്തിന് പിന്നിലും സമാനമായ തട്ടിപ്പാണ് നടന്നതെന്നും. ഏത് കണ്ണായ സ്ഥലവും ഫ്രീസ് ചെയ്തുവെച്ച ശേഷം ബിനാമികളെക്കൊണ്ട് വാങ്ങിപ്പിക്കുകയും മറിച്ചുവില്‍ക്കുകയുമാണ് സി പി എം ചെയ്യുന്നതെന്നും കെ.സി. അബു പറഞ്ഞു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം ധര്‍മ്മരത്‌നം, പി കെ മാമുക്കോയ, കെ പി ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.