Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ പരമ്പരാഗത സിപിഎം കോട്ടകളില്‍ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി വന്‍ മുന്നേറ്റത്തിന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 09:52 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കണ്ണൂരില്‍ പരമ്പരാഗത സിപിഎം കോട്ടകളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി ബിജെപി മത്സര രംഗത്ത് സജീവമായി. 24 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളും ഉള്‍പ്പെടെ 9 നഗരസഭാ കൗണ്‍സിലുകളിലേക്കും 76 പഞ്ചായത്ത് വാര്‍ഡുകളിലേക്കും ബ്ലോക്ക് ഡിവിഷനുകളിലേക്കും ബിജെപിയും എന്‍ഡിഎയിലെ ഘടകകക്ഷികളും ചിലയിടങ്ങളില്‍ ബിജെപി പിന്തുണയോടെ എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തുണ്ട്. പല സ്ഥലങ്ങളിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. ബാക്കിയുളള സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസമായ ഇന്ന് വൈകുന്നേരത്തോടെ പത്രിക നല്‍കും. കഴിഞ്ഞ കാലങ്ങളില്‍ യുഡിഎഫ് ഉള്‍പ്പെടെയുളള കക്ഷികള്‍ ഭയം കാരണം പത്രിക സമര്‍പ്പിക്കാന്‍ പോലും മടിച്ചു നിന്നിരുന്ന ആന്തൂര്‍, മലപ്പട്ടം, പാനൂര്‍ മേഖലയിലെ ചില പ്രദേശങ്ങള്‍,പയ്യന്നൂര്‍,കല്ല്യാശ്ശേരി മേഖലയിലെ ചില കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സജീവമായി മത്സര രംഗത്തെത്തിക്കഴിഞ്ഞു. ജില്ലയില്‍ എങ്ങും വന്‍ കുതിച്ചുചാട്ടം തന്നെ ഇത്തവണ നടത്തുമെന്ന് നിക്ഷ്പക്ഷരായ ആളുകള്‍പോലും സമ്മതിക്കുന്ന സ്ഥിതിയാണ്. സിപിഎമ്മിന്റെ നേതൃത്വത്തിലുളള കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതികള്‍ നടത്തിയ അഴിമതിയും സ്വജനപക്ഷപാതവും നേതാക്കളുടെ ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞ പ്രവര്‍ത്തന രീതികളും കൊലപാതക-അക്രമ രാഷ്‌ട്രീയവും മടുത്ത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സിപിഎമ്മുകാരുമായ നൂറുകണക്കിന് ആളുകളാണ് ജില്ലയില്‍ പാര്‍ട്ടി വിട്ട് സംഘപരിവാര്‍ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരുന്നത്. ഇത് സിപിഎം കേന്ദ്രങ്ങളില്‍ പോലും ബിജെപിയുടെ വിജയം ഉറപ്പിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള കക്ഷികള്‍ സിപിഎം കേന്ദ്രങ്ങളെന്നവകാശപ്പെടുന്ന സ്ഥലങ്ങളില്‍ മത്സരിപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാതെ വലഞ്ഞപ്പോള്‍ കണ്ണൂരിലെ സിപിഎം ഗ്രാമങ്ങളില്‍ പോലും ബിജെപിക്കായി മത്സരിക്കാന്‍ വനിതകളും യുവാക്കളുമടക്കം സര്‍വ്വസമ്മതരായി നിരവധി പേര്‍ മുന്നോട്ടു വരുന്ന കാഴ്ചയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വേളയിലുണ്ടായത്. കഴിഞ്ഞ തവണയുണ്ടായിരുന്ന 30 ഓളം വാര്‍ഡുകള്‍ ഇത്തവണ നൂറിലധികമാക്കുക, ചില പഞ്ചായത്തുകളിലെങ്കിലും പ്രധാന കക്ഷിയായി മാറുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബിജെപി ജില്ലാ കമ്മറ്റി ജില്ലയിലെ പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് ലക്ഷ്യത്തിലെത്തുമെന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ആദ്യഘട്ടം മുതല്‍ ബിജെപിക്കനുകൂലമായി ജില്ലയില്‍ ഉണ്ടായിരിക്കുന്ന അന്തരീക്ഷം ചൂണ്ടിക്കാട്ടുന്നത്. പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികള്‍ എന്നതും ബിജെപിക്ക് ജില്ലാ പഞ്ചായത്തിലടക്കം വോട്ട് ഗണ്യമായി വര്‍ദ്ധിക്കാന്‍ വഴിയൊരുക്കും.

കൊലപാതകക്കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ മത്സരിപ്പാക്കാനുളള തീരുമാനം സിപിഎമ്മിനെതിരെ ജനവികാരം ശക്തമാകാന്‍ വഴിയൊരുക്കുമെന്നുറപ്പാണ്. യുഡിഎഫിലാവട്ടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തൊട്ട് ഉരുണ്ടുകൂടിയ സീറ്റിനു വേണ്ടിയുളള ഉള്‍പ്പോര് പത്രിക സമര്‍പ്പിക്കാനുളള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും അവസാനിച്ചിട്ടില്ല. കണ്ണൂര്‍ കോര്‍പ്പറേഷനിലും പല ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും തര്‍ക്കം കാരണം ഇനിയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനും ഘടകകക്ഷികള്‍ക്ക് സീറ്റ് വീതിച്ചു നല്‍കാനും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഇതും ജില്ലയില്‍ ബിജെപിക്കനുകൂലമായ അന്തരീക്ഷം ജില്ലയില്‍ സൃഷ്ടിച്ചിരിക്കുകയാണ്. പലയിടങ്ങളിലും സീറ്റ് നിഷേധിക്കപ്പെട്ടവരും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളിലും പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. സംസ്ഥാന ഭരണത്തിനെതിരേയും ഗ്രാമപഞ്ചായത്തുകളുടെ ഭരണം കയ്യാളി മണല്‍ അഴിമതിയുള്‍പ്പെടെ സര്‍വ്വത്ര അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനും യുഡിഎഫിനുമതിരെ മലയോരത്തടക്കം വ്യാപക പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ അനുകൂല ഘടകമാക്കിയെടുക്കുന്ന പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ച് സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ സാന്നിധ്യം ഉറപ്പിക്കാനുളള തയ്യാറെടുപ്പിലാണ് ബിജെപി ജില്ലാ നേതൃത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

Kerala

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

Entertainment

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

News

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, പിന്നിൽ നിയമപ്രശ്നം

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി ഹൈനസ് പിടിയിൽ

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.