Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മ സംരക്ഷണവും സമൂഹവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2015, 09:52 pm IST
in Samskriti

സമൂഹത്തിന്റെ ആരോഗ്യകരമായ അവസ്ഥയാണ് ധര്‍മ്മം. അധര്‍മ്മമെന്നത് സമൂഹ മനസ്സില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളാല്‍ ഉണ്ടാവുന്ന രോഗാവസ്ഥയാണ്. വിരാട് പുരുഷന്‍തന്നെയാണ് സമാജമെന്നതിന്നാല്‍ അധര്‍മ്മമെന്ന രോഗാവസ്ഥ പരിഹരിക്കാന്‍ അവതാരമെടുക്കുന്നു.

ശരീരത്തിലെ ഈശ്വരാംശമായ ബോധമാണല്ലോ ശരീരത്തിന്റെ രോഗാവസ്ഥ പരിഹരിക്കുന്നത്. മുനി മണ്ഡലത്തില്‍ നേതൃത്വം വഹിച്ചിരുന്ന അഗസ്ത്യമുനി നേരത്തേദക്ഷിണ പഥത്തിലെത്തി രാക്ഷസന്മാരെ   ചെറുക്കാന്‍ ഗജങ്ങളെ തയ്യാറാക്കിയെന്നു കരുതാം. അദ്ദേഹം തന്റെ അസ്ത്ര ശസ്ത്ര  ഭണ്ഡാരമെല്ലാം ശ്രീരാമനെ ഏല്‍പ്പിച്ചതില്‍ നിന്നും മുമ്പെത്തന്നെ ചിലശ്രമങ്ങള്‍ നടത്തിയെന്ന് വ്യക്തമാണല്ലോ? മാത്രമല്ല പഞ്ചവടിയില്‍ താമസിച്ചാല്‍ എളുപ്പത്തില്‍ യാദുധാനന്മാരെ കൊല്ലാനാവുമെന്നുപറഞ്ഞ് ശ്രീരാമനെ പ്രേരിപ്പിച്ചതിനാലും രണ്ടുപേരും രണ്ടു സേനാപതികള്‍ പോലെയാണെന്നതും സ്പഷ്ടമാണ്.

ധര്‍മ്മ സംരക്ഷണമെന്നത് ഭഗവാനെപ്പോലെതന്നെ സമൂഹത്തിലെ പ്രമാണിമാരുടേയും കര്‍ത്തവ്യമാണ്. ഏതു ഭീഷണിയുടെ മുന്നിലും ധര്‍മ്മാചരണത്തില്‍ നിന്ന് സമൂഹത്തിലെ പ്രമുഖര്‍ പിന്മാറരുത്. അതുപോലെ തന്നെ അധര്‍മ്മത്തെ ചെറുത്തു നില്‍ക്കാനും അവര്‍ സമൂഹത്തിന്നു നേതൃത്വം നല്‍കണം.

ഈ ധര്‍മ്മത്തെ അഗസ്ത്യമുനി നന്നായി ചെയ്തിരുന്നു. എന്നാല്‍ സംഹാരമെന്നത് സൃഷ്ടിപ്രക്രിയയില്‍ ഭഗവാന്റെ അധികാരപരിധിയിലാണ് വരുന്നത് എന്നുകരുതാം. തൂക്കിക്കൊല്ലാന്‍ നീതിന്യായ വ്യവസ്ഥയക്കും സര്‍ക്കാരിനുമല്ലാതെ മറ്റാര്‍ക്കും അധികാരമില്ല എന്നതുപോലെ.

രാക്ഷസന്മാരെ ഉന്മൂലനം ചെയ്യാനുള്ള ആവേശത്തില്‍, ആവേശത്തള്ളിച്ചയില്‍, തെറ്റിദ്ധാരണമൂലം ജടായുവിനെപോലെ അവദ്ധ്യരും കൊല്ലപ്പെട്ടതിനെ പരിചയപ്പെട്ടപ്പോഴാണ് തന്റെ പിതാവിന്റെ മിത്രമാണിതെന്നും രാമന്‍ തിരിച്ചറിയുന്നത്. ഈ സമാഗമം വനവാസികളെ മൊത്തത്തില്‍ തെറ്റിദ്ധരിക്കുന്നതില്‍ നിന്നും രാമനെ തിരുത്തിച്ചു. അല്ലെങ്കില്‍ രാക്ഷസനോടൊപ്പം വനവാസികളായ കഴുകന്മാരും, കരടികളും വാനരന്മാരും കൊല്ലപ്പെട്ടേനെ. നെല്‍മണിയോടൊപ്പം പാവം പതിരും പുഴുങ്ങാറുണ്ടല്ലോ.

ഇന്നും ഭീകരവാദത്തോട് പൊരുതുമ്പോള്‍ ഇതൊരുപാഠമാണ്. ഭീകരരെ ഒറ്റപ്പെടുത്തുന്ന വിധം മറ്റുള്ളവരുമായി സൗഹൃദം വളര്‍ത്തണം. അവരുടെ  കൂടെ ശ്രമത്താല്‍ വേണം നക്‌സലുകളേയും ജിഹാദികളേയും വടക്കുകഴിക്കന്‍ പ്രദേശത്തെ കുരിശുയുദ്ധക്കാരേയും വകവരുത്താന്‍. ധര്‍മ്മ സംരക്ഷണം സ്വയം ഏറ്റെടുത്ത് ശ്രീരാമന്‍ മുന്നേറുന്നതിന്റെ ആരംഭഘട്ടത്തില്‍ തന്നെ വാത്മീകി ഈ സന്ദര്‍ഭം കൂട്ടിച്ചേര്‍ത്തത് വനവാസികള്‍ക്കിടയില്‍ (വേടന്‍മാര്‍ക്കിടയില്‍) കഴിഞ്ഞുകൂടിയ സ്വന്തം അനുഭവം കൂടി വെച്ചിട്ടാവണം. ഇതുവരെ മഹര്‍ഷിമാരുടെ ഉപദേശത്തിലാണ് രാമന്‍ പ്രവര്‍ത്തിച്ചത്. ഇനിയങ്ങോട് തീരുമാനങ്ങളെല്ലാം സ്വയമാണ് എടുക്കുന്നത്. ഈ പരിവര്‍ത്തനം ധര്‍മ്മസംരക്ഷണത്തിന്റെ ഒരു പ്രധാനഘട്ടമാണ്. ഈ പരിശ്രമത്തില്‍ അഗസ്ത്യശിഷ്യന്മാര്‍ തീര്‍ച്ചയായും ശ്രീരാമപക്ഷത്ത് പ്രവര്‍ത്തിച്ചിരിക്കണം.

ജ്ഞാനോപദേശം ലക്ഷ്മണന് നല്‍കുന്നത് കൗമാരം വിട്ട യുവാവസ്ഥയിലാണ്. ജ്ഞാനം മരണകാലത്തേയ്‌ക്ക് നീട്ടിവെയ്‌ക്കേണ്ട വസ്തുവല്ല. ജ്ഞാനവും വിജ്ഞാനവും വിവേകപൂര്‍വ്വം കര്‍മ്മങ്ങള്‍ ചെയ്യാന്‍ കാരണമാവും. അതിലൂടെ മോക്ഷം നേടണം. ലക്ഷ്മണോപദേശം മരണശേഷം ശവത്തെ കേള്‍പ്പിക്കാനല്ല ചൊല്ലുന്നത്. ജഡിച്ചിരിക്കുന്നവരെ ജ്ഞാന- വിജ്ഞാന പൂര്‍ണ്ണരാവാന്‍ പ്രേരിപ്പിക്കാനാണ്.

ശൂര്‍പ്പണഖ ഒരു നേര്‍ബുദ്ധിക്കാരിയായിരുന്നെന്ന മട്ടില്‍ വ്യാഖ്യാനിക്കുന്നവരുണ്ട്. വാസ്തവത്തില്‍ സദ്പുരുഷന്മാരെ വഴിതെറ്റിക്കുന്ന ഒരു വിപല്‍ഘട്ടത്തെയാണ് മൂക്കും മുലയും മുറിച്ച് ലക്ഷ്മണന്‍ ഒഴിവാക്കിയത്. യുദ്ധം മനസില്‍ ഉറപ്പിച്ച സീതയെ രാമനുള്ള ഒരു മുന്‍കൂര്‍ യുദ്ധ പ്രഖ്യാപനമായിട്ടാണ് ശൂര്‍പ്പണഖയുടെ സ്തന- നാസിക വിച്ഛേദത്തെ രാമന്‍ ഉപയോഗിക്കുന്നത്. രാവണന്റെ മുന്‍ രക്ഷാപങ്ക്തിക്കാരനായിരുന്ന ഖരനും ദൂഷണനും അതൊരു പ്രകോപനമായി. ശൂര്‍പ്പണഖ മാത്രമല്ല സീതയും ഈ ധര്‍മ്മയുദ്ധത്തില്‍ തന്റെ പങ്കുവഹിക്കുന്നുണ്ട്. സ്ത്രീകള്‍ ധര്‍മ്മസംരക്ഷണ കാര്യത്തില്‍ രണ്ടുഭാഗത്തും തുല്യരായി അണിനിരക്കേണ്ടി വരുനെന്നര്‍ത്ഥം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

Kerala

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ
Kerala

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.