Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കല്ലില്‍ ഭഗവതി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2015, 09:05 pm IST
inTravel

കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവവൂരിലെ മേതല എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ കല്ലില്‍ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒമ്പതാം നൂറ്റാണ്ടില്‍ സ്ഥാപിച്ച കേരളത്തിലെ പ്രശസ്തമായ ജൈനക്ഷേത്രമായിരുന്നു കല്ലില്‍ ക്ഷേത്രം. ഇന്ന് കല്ലില്‍ ഭഗവതി ക്ഷേത്രം എന്നാണറിയപ്പെടുന്നത്. 28 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളില്‍ പണിത ഈ ക്ഷേത്രത്തില്‍ എത്തുവാന്‍ 120 പടികള്‍ കയറണം. പെരുമ്പാവൂരില്‍ നിന്നു 10 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം. ‘കല്ല്’ എന്ന പദം ആദിദ്രാവിഡ ഭാഷയാണ്. കല്ല് + ഇല്‍ = കല്ലില്‍ എന്ന പദമുണ്ടായി. കുഴിക്കുക, മാളമുണ്ടാക്കുക എന്നൊക്കെ അര്‍ത്ഥമുള്ള ഈ പദത്തില്‍ നിന്ന് കല്ലില്‍ ക്ഷേത്രത്തിനു ഗുഹാക്ഷേത്രം എന്നര്‍ഥം വരും. ക്ഷേത്രത്തിന്റെ കവാടം കടക്കുന്നിടം മുതല്‍ പാറകള്‍ നിറഞ്ഞ വഴിയും ചെറിയ കാടുകളും കാണാം. മുകളിലേക്കു ചെല്ലുംതോറും പാറക്കല്ലുകള്‍ കൂടുതല്‍ കാണപ്പെടുന്നു.

ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്കുള്ള പടികളത്രയും കരിങ്കല്ലില്‍ തീര്‍ത്തതാണ്. പടികള്‍ കയറിച്ചെല്ലുമ്പോള്‍ കാണുന്ന ആനപ്പന്തലിന്റെ കരിങ്കല്ലില്‍ തീര്‍ത്ത തൂണുകള്‍ ആരെയും അദ്ഭുതപ്പെടുത്തും! പ്രദക്ഷിണവഴിയിലും ശ്രീകോവിലിനു മുന്നിലും നിലത്താകെയും കല്ലിന്റെ പാളികളാണ് പാകിയിരിക്കുന്നത്. ശ്രീകോവിലിനു മുന്നിലെ നമസ്‌ക്കാരമണ്ഡപമാകട്ടെ മേല്‍ക്കൂരയടക്കം മുഴുവനായും കരിങ്കല്ലില്‍ തീര്‍ത്തതാണ്! ഭഗവതി ഇരുന്നരുളുന്ന ശ്രീകോവില്‍ ഒരു പടുകൂറ്റന്‍ കല്ലില്‍ ഉണ്ടായിരുന്നതോ നിര്‍മ്മിക്കപ്പെട്ടതോ ആയ ഒരു ഗുഹയ്‌ക്കുള്ളിലാണ്. ഗുഹാക്ഷേത്രമായതിനാല്‍ത്തന്നെ പതിവ് ക്ഷേത്രങ്ങളിലേതുപോലെ പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിനു പിന്നില്‍ ചെന്ന് ദര്‍ശനം നടത്താന്‍ ഇവിടെ സാധിക്കില്ല.

ഭഗവതിയെ പ്രദക്ഷിണംവയ്‌ക്കുന്ന ഭക്തര്‍ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്ന കല്ലിനെയും  കൂടിയാണ് പ്രദക്ഷിണം വയ്‌ക്കുന്നത്! പ്രദക്ഷിണ വഴികളിലും കല്ലില്‍ തീര്‍ത്ത പടവുകളിലും ചെറു ഗുഹകളിലും കല്ലുകളെ പിണഞ്ഞ് കാലങ്ങളായി ദേവിക്ക് പാദസേവ ചെയ്തു പോരുന്ന വേരുകളും നിറയെ കാണാം. ഇങ്ങനെ അക്ഷരാര്‍ത്ഥത്തില്‍ ‘കല്ലില്‍’ അരുളുന്ന ദേവിയെയാണ് ഇവിടെ വന്നാല്‍ കാണാനാവുക

ചരിത്രം

കല്ലില്‍ ക്ഷേത്രം ആര്യാധിപത്യകാലത്തിനു മുമ്പ് പ്രസിദ്ധമായ ഒരു ജൈനഗുഹാക്ഷേത്രമായിരുന്നു. പിന്നീട് ബ്രാഹ്മണാധിപത്യകാലത്തോടെ സങ്കല്പങ്ങളും പ്രതിഷ്ഠയും ബ്രാഹ്മണീകരിക്കപ്പെട്ടു. ഗുഹാക്ഷേത്രങ്ങളുടെ ഉത്ഭവം ജൈനമതം നിലന്നിന്നിരുന്ന കാലത്താണ്.

പ്രതിഷ്ഠകള്‍

ദുര്‍ഗ്ഗയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഒരു പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് ഭഗവതി പ്രതിഷ്ഠ. പഞ്ചലോഹകവചംകൊണ്ട് വിഗ്രഹം മൂടിയിരിക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ജൈനമതത്തിലെ യക്ഷിയായ പദ്മാവതിയുടെ വിഗ്രഹമാണ്. ബ്രഹ്മാവിന്റെ വിഗ്രഹം ഈ പാറമലയ്‌ക്കു മുകളില്‍ കൊത്തി ഉണ്ടാക്കിയിരിക്കുന്നു. ബ്രഹ്മാവിന്റെ കൂടെ ശിവനും വിഷ്ണുവും കൂടിയുണ്ടെന്നാണ് സങ്കല്പം. അതു കൊണ്ട് ശിവനും വിഷ്ണുവിനും ഒപ്പം ബ്രഹ്മാവിനെയും ഇവിടെ പൂജിക്കുന്നു. ഈ വിഗ്രഹങ്ങള്‍ പാര്‍ശ്വനാഥന്റെതും മഹാവീരന്റെതുമായിരുന്നു. ഗണപതി, ശാസ്താവ്, കരിനാഗയക്ഷി എന്നിവര്‍ സാന്നിദ്ധ്യമരുളുന്നു. വലിയമ്പലത്തിനു വെളിയിലായി വടക്ക് കിഴക്ക് മൂലയില്‍ പടിഞ്ഞാറോട്ട്ദര്‍ശനമായി ഒമ്പത് പ്രതിഷ്ഠകള്‍ ഉണ്ട്.

പൂജകള്‍

അടുത്തകാലം വരെ ഉച്ചപൂജയോടെ പൂജകള്‍ അവസാനിച്ച് മദ്ധ്യാഹ്നത്തോടെ നടയടയ്‌ക്കുന്ന പതിവായിരുന്നു. രാത്രികാലങ്ങളില്‍ മേല്‍ശാന്തിക്ക് കാടിനു നടുവിലുള്ള ക്ഷേത്രത്തിലെത്തി പൂജകള്‍ നിര്‍വ്വഹിക്കുന്നതിലുള്ള വിഷമത പരിഗണിച്ചായിരുന്നിരിക്കാം ഇത്. അന്നാളുകളില്‍ സന്ധ്യാപൂജ കല്ലില്‍ ഷാരത്ത് തന്നെ നിര്‍വ്വഹിക്കപ്പെട്ടുപോന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ഉച്ചപൂജയ്‌ക്ക് ശേഷം നടയടയ്‌ക്കുന്ന ക്ഷേത്രം സന്ധ്യയോടെ ദീപാരാധനയ്‌ക്കായി വീണ്ടും തുറക്കുന്നു. അത്താഴപൂജയ്‌ക്കു ശേഷം 7.30ടെ പൂജകള്‍ അവസാനിച്ച് നടയടയ്‌ക്കുന്നു. ഈ പൂജാക്രമം നിലവില്‍ വരുന്നതിനു മുമ്പ് വൃശ്ചികമാസത്തിലെ കാര്‍ത്തികയ്‌ക്ക് കൊടിയേറുന്ന തൃക്കാര്‍ത്തിക മഹോത്സവനാളുകളില്‍ മാത്രമേ ദീപാരാധന തുടങ്ങിയ സായാഹ്നപൂജകള്‍ പതിവുണ്ടായിരുന്നുള്ളൂ. ക്ഷേത്രത്തിലെ തന്ത്രി നെടുമ്പുള്ളി തരണനെല്ലൂര്‍ മനയാണ്. നേരത്തെ കല്ലില്‍ പിഷാരടി കുടുംബം വകയായിരുന്ന ഈ ക്ഷേത്രം, പിന്നീട് തിരുവനന്തപുരത്തുള്ള ചെങ്കോട്ടകോണം ശ്രീരാമദാസാശ്രമം ക്ഷേത്രഭരണം ഏറ്റെടുക്കുകയായിരുന്നു.അതിനുശേഷം പിഷാരത്ത് ദേവസ്വം ഭരണം നിര്‍വഹിച്ചു തുടങ്ങി. ഗുഹയുടെ പുറത്തായാണ് ക്ഷേത്രം പണിതിരിക്കുന്നത്

വഴിപാടുകള്‍

ക്ഷേത്രത്തില്‍ ‘ഇടിതൊഴല്‍’ എന്നൊരു വഴിപാടുമുണ്ട്. വ്രതം അനുഷ്ഠിച്ച മാരാര്‍ വാദ്യമേളങ്ങളോടെ ഉണക്കലരി, വെറ്റില, പാക്ക്, ചുണ്ണാമ്പ്, മഞ്ഞള് എന്നീ സാധനങ്ങള്‍ ഉരലില്‍ ഇട്ട് ഇടിച്ച് ഉണ്ടാക്കുന്ന കൂട്ട് ദേവിക്ക് സമര്‍പ്പിച്ച് ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കുന്നു. ഇത് വര്‍ഷത്തിലൊരിക്കല്‍ വൃശ്ചികമാസത്തിലെ കാര്‍ത്തികനാളില്‍ മാത്രമേ പതിവുള്ളു.

ഉത്സവം

എല്ലാ വര്‍ഷവും ക്ഷേത്രോത്സവം വൃശ്ചികമാസത്തിലെ കാര്‍ത്തിക നാള്‍ മുതല്‍ എട്ടു ദിവസം നടത്തുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ഒരു പിടിയാനപ്പുറത്തിരുത്തി പ്രദക്ഷിണവും നടക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

Kerala

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

Kerala

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

പുതിയ വാര്‍ത്തകള്‍

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.