Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മണാലിയില്‍ ഹിഡുംബിക്കുമുണ്ടൊരു ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2015, 04:38 pm IST
inTravel

ഹിമാചല്‍പ്രദേശിലെ മലയോരമേഖലയായ മണാലിയിലെ  അതിപുരാതനമായ ക്ഷേത്രമാണ് ഹിഡുംബി ദേവീ ക്ഷേത്രം തിര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും ഏറെ ആകര്‍ഷിക്കന്നു. ദേവതാരു വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന വിശാലമായ വനപ്രദേശത്തിന്റെ നടുവിലാണ് ഈ ക്ഷേത്രം. പാണ്ഡവന്മാരുടെ വനവാസക്കാലത്ത് ഹിമാചല്‍പ്രദേശില്‍ വസിക്കവേ ഗോത്രവര്‍ഗക്കാരനായിരുന്ന ഹിഡുംബന്‍ എന്ന രാക്ഷസനെ ഭീമന്‍ വധിച്ചു.

ഭീമന്റെ കായികബലത്തിലും ധൈര്യത്തിലും കഴിവിലും ആകൃഷ്ടയായ സഹോദരി ഹിഡുംബി ഭീമസേനനെ വിവാഹം കഴിച്ചു. ഇവരുടെ പുത്രന്‍ ഘടോല്‍ക്കചന്‍ മഹാഭാരതയുദ്ധത്തിലെ  പ്രധാന പോരാളിയായിരുന്നു. വനവാസക്കാലത്തിനുശേഷം പാണ്ഡവന്മാര്‍ നാട്ടിലേക്കുമടങ്ങിയപ്പോള്‍ ഹിഡുംബി തപസനുഷ്ഠിച്ച ഗുഹയാണ് ഹിഡുംബി ദേവീക്ഷേത്രമായി അറിയപ്പെടുന്നത്. തപസനുഷഠിച്ചതോടെ രാക്ഷസി, ദേവിയായി മാറി  എന്നാണ് ഐതിഹ്യം.

ഹിമാചല്‍പ്രദേശിലെ മലനിരകളില്‍നിന്നൊഴുകിയെത്തുന്ന ബിയാസ് നദിയുടെ തീരത്തുള്ള മണാലിയിലെ പ്രകൃതി മനോഹരമായ സ്ഥലത്തെ കൂറ്റന്‍ പാറ തുരന്നാണ് ഈ ക്ഷേത്രം നിര്‍മിച്ചത്.

എഡി 1553 ല്‍ രാജാബഹാദുര്‍സിംഗാണ്  ഈ ക്ഷേത്രം പണിതത്. പുതുക്കിപ്പണിയലുകളോ പുനഃപ്രതിഷ്ഠയോ നടത്താതെ തനതു ശൈലി നിലനിര്‍ത്താന്‍ ക്ഷേത്ര ഭാരവാഹികളും സര്‍ക്കാരും ശ്രദ്ധിക്കുന്നു എന്നത് പ്രശംസനീയമാണ്. 24 മീറ്റര്‍ ഉയരത്തിലാണ് തടിയില്‍ തീര്‍ത്ത ഈ ക്ഷേത്രത്തിന്റെ നിര്‍മിതി. സമചതുരാകൃതിയിലുള്ള മൂന്നു തട്ടുകളുള്ള ഈ ക്ഷേത്രം ബുദ്ധക്ഷേത്രങ്ങളുടെ വാസ്തുശാസ്ത്ര ശൈലിയിലാണ് നിര്‍മിച്ചിട്ടുള്ളത്. ഏറ്റവും മുകളില്‍ ചെമ്പുതകിടുകൊണ്ടുള്ള മേല്‍ക്കൂരയുള്ളതിനാല്‍ പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ ഈ ക്ഷേത്രത്തിനാകുന്നു.

ക്ഷേത്രത്തിന്റെ നാലുവശത്തും തടിയിലുള്ള കൊത്തുപണികളും ആടുമാടുകളുടെ കൊമ്പുകളും കളിമണ്‍ശില്‍പങ്ങളും ക്ഷേത്രത്തിന്റെ തനിമയ്‌ക്ക് മാറ്റുകൂട്ടുന്നു. ക്ഷേത്രച്ചുവരുകളും വാതിലുകളും കൊത്തുപണികളാല്‍ സമ്പന്നമാണ്. ദുര്‍ഗാ, മഹിഷാസുരമര്‍ദ്ദിനി, തൊഴുതുനില്‍ക്കുന്ന മാതൃകയിലുള്ള ശിവപാര്‍വതീ ശില്‍പങ്ങള്‍ എന്നിവ ക്ഷേത്രത്തിന്റെ വലതുഭാഗത്തും ലക്ഷ്മി, മഹാവിഷ്ണുവിഗ്രഹങ്ങള്‍ ക്ഷേത്രത്തിന്റെ  ഇടതുവശത്തും സ്ഥിതിചെയ്യുന്നു. ഗണപതിയുടെ രൂപം ക്ഷേത്രത്തിന്റെ മധ്യഭാഗത്തും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഘടോല്‍ക്കചന്റെയും നവഗ്രഹങ്ങളുടെയും  ഉപദേവതാ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.

ഹിഡുംബിയുടെ പ്രതിഷ്ഠയുള്ള ഭാരതത്തിലെ ഏക ക്ഷേത്രമാണിത്. ക്ഷേത്രനിര്‍മിതിയലെ പ്രത്യേകതകൊണ്ടും ചരിത്ര പ്രാധാന്യംകൊണ്ടും ഈ ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള സംരക്ഷിത സ്മാരകമായി സര്‍ക്കാര്‍ സംരക്ഷിക്കുന്നു. മണാലിയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന തിരക്കുള്ള ക്ഷേത്രമായതിനാല്‍ ഈപ്രദേശം ഒരു ക്ഷേത്രനഗരമായി മാറിയിരിക്കുന്നു. വിദേശികളും സ്വദേശികളും ബുദ്ധമതക്കാരുമാണ് തീര്‍ത്ഥാടകരിലധികവും. ചെറു വ്യാപാരസ്ഥാപനങ്ങള്‍ കൊണ്ടു സമ്പന്നമാണ് ഇവിടം.

കൂറ്റന്‍ പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ശ്രീകോവിലില്‍ ഹിഡുംബി ദേവിയുടേതെന്നു വിശ്വസിക്കുന്ന രീതിയില്‍, പാറയില്‍ പതിഞ്ഞിരിക്കുന്ന  കാല്‍പ്പാടുകള്‍ കാണാം. ക്ഷേത്രപരിസരത്തും  ഇത്തരം കാല്‍പ്പാടുകള്‍ കാണാം. ചമരിക്കാള എന്നറിയപ്പെടുന്ന പര്‍വതധേനു, ക്ഷേത്രത്തിനുമുന്നിലെ പ്രധാന കാഴ്ചയാണ്. ഹിഡുംബി ദേവിയുടെ വാഹനമായാണ് ചമരിക്കാളയെ നാട്ടുകാര്‍ കാണുന്നത്. നാളികേരവും പൊരിയും കല്‍ക്കണ്ടവും പട്ടുവസ്ത്രവുമാണ് ദേവിക്കു സമര്‍പ്പിക്കുന്ന പൂജാദ്രവ്യങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

Kerala

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

India

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.